അച്ഛന്റെ ഓർമദിനത്തിൽ മകൾ ഞെട്ടിച്ചു! എന്റെ അച്ഛൻ എത്രദൂരം സഞ്ചരിച്ചുവെന്ന് അറിയണം; തന്റെ സന്ദേശത്തിന് വിവിധ രാജ്യങ്ങളിലൂടെ 1500 കിലോമീറ്ററിലധികം സഞ്ചരിയ്ക്കേണ്ടി വരുമെന്ന് യുവതി പോലും പ്രതീക്ഷിച്ചില്ല... അവിശ്വസിനീയമായ സംഭവ കഥ ഇങ്ങനെ...
ജീവിതത്തിൽ ചിലപ്പോഴെങ്കിലും അത്ഭുതം സംഭവിക്കാത്തവരാരും ഉണ്ടാകില്ല. ദൈവത്തിന്റെ കരസ്പർശം എന്ന് കേട്ടിട്ടില്ലേ. ചിലപ്പോൾ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങളും സംഭവിക്കാം. അത്തരമൊരു അവിശ്വസനീയ കാര്യമാണ് ഇംഗ്ലണ്ട് സ്വദേശിനിയായ യുവതി പങ്ക് വയ്ക്കുന്നത്. പ്രിയപ്പെട്ടവർ മരിച്ചാൽ ഒരിക്കലും അവരുടെ ഓർമ്മകൾ നമ്മളിൽ നിന്നും മായാതെ നിൽക്കുക തന്നെ ചെയ്യും. ആ ഓർമയാണ് യുവതിയെ ഇത്തരമൊരു വ്യത്യസ്തമായ സംഭവം ചെയ്യാൻ പ്രേരിപ്പിച്ചതും. പിതാവ് മരിച്ചതോടെ ആ വിഷമം താങ്ങാനായില്ല. ഇപ്പോഴിതാ അച്ഛന്റെ ഓർമദിനത്തിൽ വ്യത്യസ്തമായ ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബറിന്റെ തുടക്കത്തിൽ , തന്റെ പിതാവിന്റെ മരണത്തിന്റെ ഒന്നാം വാർഷികം ആചരിക്കാനായിരുന്നു നിക്കോള ബൗളർ ഉദ്ദേശിച്ചിരുന്നത് . എന്നാൽ തന്റെ സന്ദേശത്തിന് വിവിധ രാജ്യങ്ങളിലൂടെ 1500 കിലോമീറ്ററിലധികം സഞ്ചരിയ്ക്കേണ്ടി വരുമെന്ന് നിക്കോള ബൗളർക്ക് ഊഹം പോലും ഉണ്ടായിരുന്നില്ല. പക്ഷെ അവിശ്വസനീയം എന്നു തോന്നുന്ന കാര്യങ്ങളായിരുന്നു യുവതിയുടെ ജീവിതത്തിൽ സംഭവിച്ചത്. അച്ഛന്റെ ഓർമദിനത്തിൽ യുവതി പറത്തിയ ഹീലിയം ബലൂൺ 17,00 കിലോമീറ്റർ പിന്നിട്ട് പോളണ്ടിലെത്തി എന്ന ശുഭവാർത്ത എത്തിയതോടെ ആദ്യം വിശ്വസിക്കാനായില്ല. എങ്കിലും അതിന് ശേഷമുണ്ടായ സംഭവങ്ങൾ അത് സത്യമാണെന്ന് തെളിയിക്കുകയായിരുന്നു.
നിക്കോളിന്റെ അച്ഛൻ ഡെറിക്ക് വുഡിനെ അടക്കിയ സെമിത്തേരിയുടെ സമീപത്തുള്ള മരക്കൂട്ടങ്ങൾക്കിടയിലേക്കായിരുന്നു ആ ബലൂണുകളത്രയും പറന്നു പോയത്. അർബുദം ബാധിച്ച് 68–ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്. 2018 സെപ്റ്റംബർ 2 ന് അച്ഛന്റെ ഓർമദിനത്തിലാണ് നിക്കോളയും ഭർത്താവും ചേർന്ന് കുറേ ബലൂണുകൾ പറത്തി വിട്ടത്. അതിൽ നക്ഷത്രാകൃതിയിലുള്ള ബലൂണിന്റെ ഒരു ഭാഗത്ത് ഒരു കുറിപ്പും മറുഭാഗത്ത് ഒരു ഫോൺ നമ്പറും കുറിച്ചാണ് നിക്കോള ബലൂൺ പറത്തിയത്. '' എപ്പോഴും മിസ് ചെയ്യും പക്ഷേ, ഒരിക്കലും മറക്കില്ല അച്ഛാ'' എന്ന് കുറിച്ചുകൊണ്ടാണ് അച്ഛന്റെ പേരും ബലൂൺ പറത്തിയ ഡേറ്റും ഉൾപ്പെടയുള്ള കാര്യങ്ങളെഴുതിയ ബലൂൺ നിക്കോൾ പറത്തിയത്. ബലൂണിന്റെ മറുവശത്ത് തന്റെ ഫോൺ നമ്പറിനൊപ്പം മറ്റൊരു കുറിപ്പുമെഴുതാൻ നിക്കോള മറന്നില്ല. ' എന്റെ അച്ഛൻ എത്രദൂരം സഞ്ചരിച്ചുവെന്ന് അറിയാനാണ്, ദയവായി ഈ നമ്പറിൽ എനിക്ക് മെസേജ് ചെയ്യൂ, നിക്കോള'' എന്നായിരുന്നു യുവതിയുടെ കുറിപ്പ്.
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലാണ് സംഭവം. 2018 സെപ്റ്റംബർ 2 ന് പറത്തിയ ബലൂണാണ് കാതങ്ങൾ താണ്ടി പോളണ്ടിലെത്തിയ സന്ദേശം കിട്ടിയത്. വടക്കു കിഴക്കൻ പോളണ്ടിലെ ട്രോസ്കോവോ എന്ന ഗ്രാമത്തിലെ കർഷകനായ റഡോസ്ലാവ് ഗച്ച് ബലൂണും സന്ദേശവും കണ്ട് നിക്കോളിന് സന്ദേശമയച്ചതോടെയാണ് താൻ പറത്തിവിട്ട ബലൂൺ 1700 കിലോമീറ്റർ സഞ്ചരിച്ചെന്ന വാർത്ത നിക്കോള അറിയുന്നത്. കന്നുകാലികളെ മേയ്ക്കാൻ വിട്ട് വീടിനു പുറത്തു കിടക്കുമ്പോഴാണ് ആ കർഷകൻ ബലൂൺ കണ്ടത്. ആ ബലൂൺ കണ്ടപ്പോൾ ഒരേസമയം സന്തോഷവും സങ്കടവും തോന്നി. അച്ഛനെ ഓർത്തുകൊണ്ട് അദ്ദേഹത്തിന്റെ ഓർമ ദിവസം മകൾ പറത്തിവിട്ട ബലൂൺ. അതറിഞ്ഞപ്പോഴാണ് ബലൂണിലെഴുതിയ നമ്പറിലേക്ക് വിളിക്കാൻ തോന്നിയത്''. ''നിങ്ങളുടെ അച്ഛൻ യാത്രചെയ്ത് ഈ ഗ്രാമത്തിലെത്തിയിട്ടുണ്ട്'. പോളണ്ടിലെങ്ങനെ അത് ഉച്ചരിക്കുമെന്നൊന്നും എനിക്ക് മനസ്സിലായില്ല. തുടക്കത്തിൽ ആരോ എന്നെ പറ്റിക്കുകയാണെന്നാണ് ഞാൻ കരുതിയത്. ആ മെസേജ് വന്ന നമ്പർ ഞാൻ ഗൂഗിൾ ചെയ്തു. അതു പോളണ്ടിലെ നമ്പർ ആണെന്ന് ഉറപ്പു വരുത്തി. അത്രയും ദൂരം ഒരു ബലൂൺ സഞ്ചരിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല''.
എന്റെ അച്ഛൻ അധികം യാത്രയൊന്നും ചെയ്യാത്ത ഒരാളാണ്. ഒരുപാട് ദൂരെയൊന്നും പോയിട്ടുമില്ല. അതുകൊണ്ടു തന്നെ ഈ ബലൂൺ ഇത്രദൂരമൊക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു ചെറിയ കാര്യമല്ല. ഇതെല്ലാം കണ്ട് അച്ഛനൊരുപാട് ചിരിച്ചിട്ടുണ്ടാകുമെന്ന് നിക്കോള പറയുകയാണ്. ചിലപ്പോഴൊക്കെ ആകാശത്തിന്റെ അനന്തതയിലേക്കു നോക്കി ഞാൻ അച്ഛനോട് സംസാരിക്കാറുണ്ട്. ആ ബലൂണും ആകാശത്തുള്ള എന്റെ അച്ഛന്റെ അടുത്തെത്തിക്കാണും എന്നായിരുന്നു എന്റെ പ്രതീക്ഷ''. നിക്കോള ബൗളർ എന്നാണ് ആ മകളുടെ പേര്. നഴ്സ് ആയി ജോലിചെയ്യുകയാണ്.
https://www.facebook.com/Malayalivartha