Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയല്‍ വിജയം; ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രം


കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത


സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്


അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം...


ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ റോക്കറ്റാക്രമണം:- ദക്ഷിണ ലബനാനില്‍ നിന്ന് ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി ഹിസ്ബുല്ല...

1942 -ലാണ് റെനിയ സ്പൈഗല്‍ എന്ന പെണ്‍കുട്ടി നാസികളാല്‍ കൊല്ലപ്പെടുന്നത്. റെനിയ സ്പൈഗല്‍ കൊല്ലപ്പെട്ട് എഴുപതിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രണയവും നാസി ഭീകരതകളും നിസ്സഹായതയും ഇഴചേർന്ന അവളുടെ ഡയറി പ്രസിദ്ധീകരിക്കപ്പെടുന്നത്..ഭയാനകമായ തന്‍റെ അനുഭവങ്ങള്‍ക്കിടയിലും, സിഗ്മണ്ട് ഷ്വാർസർ എന്ന ആൺകുട്ടിയുമായി ആദ്യമായി പ്രണയത്തിലായതിനെക്കുറിച്ചും നാസികൾ അവളുടെ പട്ടണത്തിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അവർ ആദ്യ ചുംബനം പങ്കിട്ടതും ഡയറിയിൽ പറയുന്നു

16 SEPTEMBER 2019 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നാസിപ്പടയുടെ ക്രൂരതകളെ കുറിച്ച് വെളിപ്പെടുത്തിയ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെഴുതിയ പുസ്തകം ഏറെ പ്രസിദ്ധമാണ് ..അതുപോലെ ഒരു പോളിഷ് പെണ്‍കുട്ടിയുടെ രഹസ്യ ഡയറിക്കുറിപ്പുകള്‍ കൂടി പ്രസിദ്ധീകരിക്കപ്പെടുകയാണ്. . 1942 -ലാണ് റെനിയ സ്പൈഗല്‍ എന്ന പെണ്‍കുട്ടി നാസികളാല്‍ കൊല്ലപ്പെടുന്നത്. റെനിയ സ്പൈഗല്‍ കൊല്ലപ്പെട്ട് എഴുപതിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രണയവും നാസി ഭീകരതകളും നിസ്സഹായതയും ഇഴചേർന്ന അവളുടെ ഡയറി പ്രസിദ്ധീകരിക്കപ്പെടുന്നത് . ഇതുവരെ ഒരു ബാങ്ക് അറക്കുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ആ ഡയറി.

Renia's Diary: A Young Girl's Life in the Shadow of the Holocaust എന്ന പുസ്‍തകം ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത് അവളുടെ കുടുംബം തന്നെയാണ്. ആന്‍ ഫ്രാങ്കിന്‍റെ ഡയറിയോടാണ് റെനിയയുടെ ഡയറി താരതമ്യപ്പെടുത്തുന്നത്
നാസികളുടെ ക്രൂരതകളെ അതിജീവിക്കാൻ റെനിയ സ്പീഗൽ എന്ന ജൂതപ്പെൺകുട്ടിയും കുടുംബവും നടത്തിയ വിഫല ശ്രമങ്ങളാണ് ഡയറിയിൽ ഉള്ളത് ..പതിനഞ്ചാം വയസ്സിൽ ഡയറി എഴുതിത്തുടങ്ങിയ റെനിയ 1942 ജൂലൈയിൽ, 18ാം വയസ്സിൽ കൊല്ലപ്പെട്ടു. ഈ മൂന്നു വർഷക്കാലം ജൂതയായി പിറന്നു എന്ന കുറ്റത്തിന് അവളും കുടുംബവും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളാണ് ഡയറിയിൽ വിശദമാക്കുന്നത്..

കണ്ണീരണിയാതെ ഇതിന്റെ മിക്ക താളുകളും വായിക്കാനാവില്ല എന്ന് റെനിയയുടെ സഹോദരി എലിസബത്ത് പറയുന്നു. അരിയാന എന്ന പേര് മാറ്റിയതാണ് എലിസബത്ത്. റെനിയ തനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നുവെന്നും എലിസബത്ത് പറയുന്നുണ്ട്. എലിസബത്തിന്‍റെ മൂത്ത സഹോദരിയാണ് റെനിയ. 'അവള്‍ വളരെ ബുദ്ധിശാലിയായിരുന്നു. അവളുടെ സ്കൂളിലെ സാഹിത്യപരിപാടികളുടെയൊക്കെ നേതൃത്വം അവള്‍ക്കായിരുന്നു. എപ്പോഴും എന്തെങ്കിലും ചിന്തിച്ചുകൊണ്ടിരിക്കും അവള്‍. എല്ലാവരോടും നന്നായി പെരുമാറുമായിരുന്നു' എന്നും തന്‍റെ പ്രിയപ്പെട്ട സഹോദരിയെ ഓര്‍ത്തുകൊണ്ട് റെനിയ പറയുന്നു.

ബോംബാക്രമണങ്ങളുടേയും ജൂതകുടുംബങ്ങള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളുടെയും ജീവിക്കുന്ന തെളിവുകളാണ്‌ റെനിയയുടെ ആ ഡയറിക്കുറിപ്പുകള്‍. എപ്പോഴും ഒരു കവിയാകാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയായിരുന്നു റെനിയ. അതുകൊണ്ടുതന്നെ ഭയാനകമായ തന്‍റെ അനുഭവങ്ങള്‍ക്കിടയിലും, സിഗ്മണ്ട് ഷ്വാർസർ എന്ന ആൺകുട്ടിയുമായി ആദ്യമായി പ്രണയത്തിലായതിനെക്കുറിച്ചും വിവരിക്കുന്നുണ്ട് റെനിയ തന്‍റെ ഡയറിയില്‍. നാസികൾ അവളുടെ പട്ടണത്തിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അവർ ആദ്യത്തെ ചുംബനം പങ്കിട്ടത്

തെക്കു കിഴക്കൻ പോളണ്ടിലെ തടങ്കൽപാളയത്തിൽ നിന്നു കാമുകൻ സിഗ്മണ്ട് ഷ്വാർസറിന്റെ സഹായത്തോടെ രക്ഷപ്പെട്ട് ഒരു വീടിന്റെ തട്ടിൻപുറത്ത് ഒളിച്ച റെനിയയെ ജർമൻ പട്ടാളക്കാർ കണ്ടെത്തി വെടിവച്ചു കൊല്ലു കയായിരുന്നു. ഒപ്പം ഷ്വാർസറിന്റെ മാതാപിതാക്കളും കൊല്ലപ്പെട്ടു... അന്ന് വെറും പതിനെട്ടു വയസ്സാണ് റെനിയക്ക് പ്രായം. അത്രയും വയസ്സിനുള്ളിൽ അത്രയേറെ ജീവിതാനുഭവങ്ങൾ അവളെ തേടി എത്തി

റെനിയയുടെ മരണത്തിനുശേഷം സിഗ്മണ്ടാണ് പുസ്തകത്തിന്‍റെ അവസാനത്തെ ഭാഗമെഴുതിയത്. റെനിയയെ ഹിറ്റ്ലറുടെ പട്ടാളം പിടിച്ചുകൊണ്ടുപോയ ശേഷം തെരുവിൽ മുഴങ്ങിയ മൂന്ന് വെടിയൊച്ചകൾ... അത് തീര്‍ത്തും ഹൃദയത്തെ തൊടുംപോലെ ഒന്നായിരുന്നു.

ഓഷ്‍വിറ്റ്സിലേക്ക് നാടുകടത്തപ്പെട്ടെങ്കിലും ആ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടിരുന്നു സിഗ്മണ്ട്. പിന്നീട്, യുഎസ് സൈന്യത്തിൽ ഡോക്ടറാകുകയും ചെയ്തു. 1950 -ൽ റെനിയയുടെ സഹോദരി എലിസബത്തിനെയും അമ്മ റോസയെയും ന്യൂയോർക്കിൽ കണ്ടെത്തിയപ്പോൾ അപ്പോഴും ഹൃദയത്തോട് ചേർത്തു പിടിച്ചിരുന്ന തന്റെ പ്രിയ കൂട്ടുകാരിയുടെ ആ ഡയറി അവരെ ഏല്‍പ്പിച്ചു .

എന്നാൽ അതു വായിച്ചുനോക്കാൻ ത്രാണിയില്ലാതെ അവർ ഡയറി ബാങ്ക് ലോക്കറിൽ പൂട്ടിവച്ചു. 7 പതിറ്റാണ്ടുശേഷം, എരിയാനയുടെ മകൾ അലക്സാൻഡ്രയാണ് അവ വീണ്ടെടുത്തതും പോളിഷ് ഭാഷയിൽ നിന്ന് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്താൻ മുൻകയ്യെടുക്കുന്നതും..

"ഞങ്ങള്‍ക്കാ ഡയറി ഞെട്ടിക്കുന്ന അനുഭവമായിരുന്നു..." എലിസബത്തിന്റെ മകൾ അലക്സാണ്ട്ര ബെല്ലക് പറയുന്നു. ആദ്യമായി ആ ഡയറി ഞാനും അമ്മയും കാണുന്നത് അപ്പോഴാണ്. ഞാനും അമ്മയും മാത്രമാണ് അന്ന് അവരുടെ കയ്യില്‍ നിന്നും കൊല്ലപ്പെടാതെ രക്ഷപ്പെട്ടത്. നിങ്ങള്‍ക്കറിയുമോ? എന്‍റെ അമ്മ അവരുടെ സഹോദരിയുടെ മരണമേല്‍പ്പിച്ച വേദനയില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല..."അലക്സാണ്ട്ര പറയുന്നു. അലക്സാണ്ട്രയാണ് ഈ പുസ്തകമിറക്കാന്‍ തീരുമാനിക്കുന്നത്. വായനയ്ക്കായി ഡയറി പോളിഷില്‍ നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യിപ്പിച്ചു.

സിഗ്മണ്ട് നൽകിയ പുസ്തകം വായിക്കാൻ എലിസബത്തിന് സാധിച്ചേയില്ല. അത്രയധികം വികാരാധീനയായിരുന്നു അവര്‍. തന്‍റെ സഹോദരിയെഴുതിയ അനുഭവങ്ങള്‍ അവരുടെ മുറിവില്‍ വീണ്ടും നീറ്റലായി. അങ്ങനെ ആ ഡയറി അവര്‍ ബാങ്കില്‍ സൂക്ഷിക്കുകയായിരുന്നു. 2012 -ലാണ് അലക്സാണ്ട്ര തന്റെ അമ്മയുടെ സഹോദരിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഡയറി വിവർത്തനം ചെയ്യാൻ തീരുമാനിച്ചത്. 'അവരുടെ ആത്മാവിനെ ആഴത്തില്‍ തൊട്ടറിയാനായത് ആ ഡയറി വായിച്ചതിന് ശേഷമാണ്' എന്ന് അലക്സാണ്ട്ര പറയുന്നു.

'റെനിയയെ കുറിച്ച് പഠിക്കുന്നതിന് മാത്രമായല്ല ഞാനീ ഡയറി വിവര്‍ത്തനം ചെയ്യുന്നത്. എല്ലാവരും അവരുടെ അനുഭവമറിയണം. അന്നത്തെ വംശഹത്യയെ കുറിച്ചറിയണം...' അലക്സാണ്ട്ര പറയുന്നു. 19 -നാണ് പുസ്തകം പുറത്തിറങ്ങുക.

ഡയറിയില്‍ നിന്ന്:

7 ജൂൺ 1942
എവിടെ നോക്കിയാലും രക്തച്ചൊരിച്ചിലാണ്. അത്തരത്തില്‍ ഭയാനകമായ വംശഹത്യകൾ നടക്കുകയാണ്. സർവശക്തനായ ദൈവമേ, ഞാൻ നിങ്ങളുടെ മുന്നില്‍ അപേക്ഷിക്കുകയാണ്. ഞങ്ങളെ സഹായിക്കൂ, ഞങ്ങളെ രക്ഷിക്കൂ! കർത്താവായ ദൈവമേ, ഞങ്ങളെ ജീവിക്കാനനുവദിക്കൂ... ഞാൻ നിങ്ങളോട് യാചിക്കുകയാണ്, എനിക്ക് ജീവിക്കണം! ഞാൻ ജീവിതത്തിൽ വളരെ കുറച്ച് മാത്രമേ അനുഭവിച്ചിട്ടുള്ളൂ. എനിക്ക് മരിക്കാൻ ആഗ്രഹമില്ല. എനിക്ക് മരണത്തെ ഭയമാണ്. ഇപ്പോള്‍ നടക്കുന്നതെല്ലാം വളരെ വിഡ്ഢിത്തമാണ്, വളരെ നിസ്സാരവും അപ്രധാനവും വളരെ ചെറുതുമാണ്.

ഡയറിയിലെ കണ്ണീരോർമകൾ ഇങ്ങനെ തുടരുന്നു...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (30 minutes ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (51 minutes ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (1 hour ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (1 hour ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (2 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (2 hours ago)

താമരശ്ശേരി ചുരത്തിലുണ്ടായ വാഹന അപകടത്തില്‍ ഒരു മരണം....  (2 hours ago)

തായ്‌വാനെ വലച്ച് പന്ത്രണ്ടോളം ഭൂകമ്പങ്ങള്‍.... 6.3 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത് നാളെ കലാശക്കൊട്ട്. ഇന്ന് സ്ഥാനാര്‍ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും.. കേരളം വിധിയെഴുതുന്നത് വെള്ളിയാഴ്ച  (3 hours ago)

മായം മറിമായം... കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം എന്‍ഡിഎയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റെ പ്രതികരണം കാത്ത് മലയാളികള്‍; പ്രചാരണത്തിന്  (3 hours ago)

കേസൊന്നും വേണ്ടെന്നു ജഡ്ജിയും... കൊച്ചിയില്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിപ്പിച്ചു; സീതാമഡിയുടെ സ്വന്തം കായംകുളം കൊച്ചുണ്ണിയായി മുഹമ്മദ് ഇര്‍ഫാന്‍; ഇര്‍ഫാനു പ്രോത  (3 hours ago)

പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥ  (4 hours ago)

മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു...  (4 hours ago)

കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.... അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു...  (4 hours ago)

Malayali Vartha Recommends