1942 -ലാണ് റെനിയ സ്പൈഗല്‍ എന്ന പെണ്‍കുട്ടി നാസികളാല്‍ കൊല്ലപ്പെടുന്നത്. റെനിയ സ്പൈഗല്‍ കൊല്ലപ്പെട്ട് എഴുപതിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രണയവും നാസി ഭീകരതകളും നിസ്സഹായതയും ഇഴചേർന്ന അവളുടെ ഡയറി പ്രസിദ്ധീകരിക്കപ്പെടുന്നത്..ഭയാനകമായ തന്‍റെ അനുഭവങ്ങള്‍ക്കിടയിലും, സിഗ്മണ്ട് ഷ്വാർസർ എന്ന ആൺകുട്ടിയുമായി ആദ്യമായി പ്രണയത്തിലായതിനെക്കുറിച്ചും നാസികൾ അവളുടെ പട്ടണത്തിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അവർ ആദ്യ ചുംബനം പങ്കിട്ടതും ഡയറിയിൽ പറയുന്നു
നാസിപ്പടയുടെ ക്രൂരതകളെ കുറിച്ച് വെളിപ്പെടുത്തിയ ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയെഴുതിയ പുസ്തകം ഏറെ പ്രസിദ്ധമാണ് ..അതുപോലെ ഒരു പോളിഷ് പെണ്‍കുട്ടിയുടെ രഹസ്യ ഡയറിക്കുറിപ്പുകള്‍ കൂടി പ്രസിദ്ധീകരിക്കപ്പെടുകയാണ്. . 1942 -ലാണ് റെനിയ സ്പൈഗല്‍ എന്ന പെണ്‍കുട്ടി നാസികളാല്‍ കൊല്ലപ്പെടുന്നത്. റെനിയ സ്പൈഗല്‍ കൊല്ലപ്പെട്ട് എഴുപതിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രണയവും നാസി ഭീകരതകളും നിസ്സഹായതയും ഇഴചേർന്ന അവളുടെ ഡയറി പ്രസിദ്ധീകരിക്കപ്പെടുന്നത് . ഇതുവരെ ഒരു ബാങ്ക് അറക്കുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ആ ഡയറി.
Renia's Diary: A Young Girl's Life in the Shadow of the Holocaust എന്ന പുസ്‍തകം ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത് അവളുടെ കുടുംബം തന്നെയാണ്. ആന്‍ ഫ്രാങ്കിന്‍റെ ഡയറിയോടാണ് റെനിയയുടെ ഡയറി താരതമ്യപ്പെടുത്തുന്നത്
നാസികളുടെ ക്രൂരതകളെ അതിജീവിക്കാൻ റെനിയ സ്പീഗൽ എന്ന ജൂതപ്പെൺകുട്ടിയും കുടുംബവും നടത്തിയ വിഫല ശ്രമങ്ങളാണ് ഡയറിയിൽ ഉള്ളത് ..പതിനഞ്ചാം വയസ്സിൽ ഡയറി എഴുതിത്തുടങ്ങിയ റെനിയ 1942 ജൂലൈയിൽ, 18ാം വയസ്സിൽ കൊല്ലപ്പെട്ടു. ഈ മൂന്നു വർഷക്കാലം ജൂതയായി പിറന്നു എന്ന കുറ്റത്തിന് അവളും കുടുംബവും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളാണ് ഡയറിയിൽ വിശദമാക്കുന്നത്..
കണ്ണീരണിയാതെ ഇതിന്റെ മിക്ക താളുകളും വായിക്കാനാവില്ല എന്ന് റെനിയയുടെ സഹോദരി എലിസബത്ത് പറയുന്നു. അരിയാന എന്ന പേര് മാറ്റിയതാണ് എലിസബത്ത്. റെനിയ തനിക്ക് അമ്മയെപ്പോലെ തന്നെയായിരുന്നുവെന്നും എലിസബത്ത് പറയുന്നുണ്ട്. എലിസബത്തിന്‍റെ മൂത്ത സഹോദരിയാണ് റെനിയ. 'അവള്‍ വളരെ ബുദ്ധിശാലിയായിരുന്നു. അവളുടെ സ്കൂളിലെ സാഹിത്യപരിപാടികളുടെയൊക്കെ നേതൃത്വം അവള്‍ക്കായിരുന്നു. എപ്പോഴും എന്തെങ്കിലും ചിന്തിച്ചുകൊണ്ടിരിക്കും അവള്‍. എല്ലാവരോടും നന്നായി പെരുമാറുമായിരുന്നു' എന്നും തന്‍റെ പ്രിയപ്പെട്ട സഹോദരിയെ ഓര്‍ത്തുകൊണ്ട് റെനിയ പറയുന്നു.
ബോംബാക്രമണങ്ങളുടേയും ജൂതകുടുംബങ്ങള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളുടെയും ജീവിക്കുന്ന തെളിവുകളാണ് റെനിയയുടെ ആ ഡയറിക്കുറിപ്പുകള്‍. എപ്പോഴും ഒരു കവിയാകാന്‍ ആഗ്രഹിച്ചിരുന്ന പെണ്‍കുട്ടിയായിരുന്നു റെനിയ. അതുകൊണ്ടുതന്നെ ഭയാനകമായ തന്‍റെ അനുഭവങ്ങള്‍ക്കിടയിലും, സിഗ്മണ്ട് ഷ്വാർസർ എന്ന ആൺകുട്ടിയുമായി ആദ്യമായി പ്രണയത്തിലായതിനെക്കുറിച്ചും വിവരിക്കുന്നുണ്ട് റെനിയ തന്‍റെ ഡയറിയില്‍. നാസികൾ അവളുടെ പട്ടണത്തിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അവർ ആദ്യത്തെ ചുംബനം പങ്കിട്ടത്
തെക്കു കിഴക്കൻ പോളണ്ടിലെ തടങ്കൽപാളയത്തിൽ നിന്നു കാമുകൻ സിഗ്മണ്ട് ഷ്വാർസറിന്റെ സഹായത്തോടെ രക്ഷപ്പെട്ട് ഒരു വീടിന്റെ തട്ടിൻപുറത്ത് ഒളിച്ച റെനിയയെ ജർമൻ പട്ടാളക്കാർ കണ്ടെത്തി വെടിവച്ചു കൊല്ലു കയായിരുന്നു. ഒപ്പം ഷ്വാർസറിന്റെ മാതാപിതാക്കളും കൊല്ലപ്പെട്ടു... അന്ന് വെറും പതിനെട്ടു വയസ്സാണ് റെനിയക്ക് പ്രായം. അത്രയും വയസ്സിനുള്ളിൽ അത്രയേറെ ജീവിതാനുഭവങ്ങൾ അവളെ തേടി എത്തി
റെനിയയുടെ മരണത്തിനുശേഷം സിഗ്മണ്ടാണ് പുസ്തകത്തിന്‍റെ അവസാനത്തെ ഭാഗമെഴുതിയത്. റെനിയയെ ഹിറ്റ്ലറുടെ പട്ടാളം പിടിച്ചുകൊണ്ടുപോയ ശേഷം തെരുവിൽ മുഴങ്ങിയ മൂന്ന് വെടിയൊച്ചകൾ... അത് തീര്‍ത്തും ഹൃദയത്തെ തൊടുംപോലെ ഒന്നായിരുന്നു.
ഓഷ്‍വിറ്റ്സിലേക്ക് നാടുകടത്തപ്പെട്ടെങ്കിലും ആ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടിരുന്നു സിഗ്മണ്ട്. പിന്നീട്, യുഎസ് സൈന്യത്തിൽ ഡോക്ടറാകുകയും ചെയ്തു. 1950 -ൽ റെനിയയുടെ സഹോദരി എലിസബത്തിനെയും അമ്മ റോസയെയും ന്യൂയോർക്കിൽ കണ്ടെത്തിയപ്പോൾ അപ്പോഴും ഹൃദയത്തോട് ചേർത്തു പിടിച്ചിരുന്ന തന്റെ പ്രിയ കൂട്ടുകാരിയുടെ ആ ഡയറി അവരെ ഏല്‍പ്പിച്ചു .
എന്നാൽ അതു വായിച്ചുനോക്കാൻ ത്രാണിയില്ലാതെ അവർ ഡയറി ബാങ്ക് ലോക്കറിൽ പൂട്ടിവച്ചു. 7 പതിറ്റാണ്ടുശേഷം, എരിയാനയുടെ മകൾ അലക്സാൻഡ്രയാണ് അവ വീണ്ടെടുത്തതും പോളിഷ് ഭാഷയിൽ നിന്ന് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്താൻ മുൻകയ്യെടുക്കുന്നതും..
"ഞങ്ങള്‍ക്കാ ഡയറി ഞെട്ടിക്കുന്ന അനുഭവമായിരുന്നു..." എലിസബത്തിന്റെ മകൾ അലക്സാണ്ട്ര ബെല്ലക് പറയുന്നു. ആദ്യമായി ആ ഡയറി ഞാനും അമ്മയും കാണുന്നത് അപ്പോഴാണ്. ഞാനും അമ്മയും മാത്രമാണ് അന്ന് അവരുടെ കയ്യില്‍ നിന്നും കൊല്ലപ്പെടാതെ രക്ഷപ്പെട്ടത്. നിങ്ങള്‍ക്കറിയുമോ? എന്‍റെ അമ്മ അവരുടെ സഹോദരിയുടെ മരണമേല്‍പ്പിച്ച വേദനയില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല..."അലക്സാണ്ട്ര പറയുന്നു. അലക്സാണ്ട്രയാണ് ഈ പുസ്തകമിറക്കാന്‍ തീരുമാനിക്കുന്നത്. വായനയ്ക്കായി ഡയറി പോളിഷില്‍ നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യിപ്പിച്ചു.
സിഗ്മണ്ട് നൽകിയ പുസ്തകം വായിക്കാൻ എലിസബത്തിന് സാധിച്ചേയില്ല. അത്രയധികം വികാരാധീനയായിരുന്നു അവര്‍. തന്‍റെ സഹോദരിയെഴുതിയ അനുഭവങ്ങള്‍ അവരുടെ മുറിവില്‍ വീണ്ടും നീറ്റലായി. അങ്ങനെ ആ ഡയറി അവര്‍ ബാങ്കില്‍ സൂക്ഷിക്കുകയായിരുന്നു. 2012 -ലാണ് അലക്സാണ്ട്ര തന്റെ അമ്മയുടെ സഹോദരിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഡയറി വിവർത്തനം ചെയ്യാൻ തീരുമാനിച്ചത്. 'അവരുടെ ആത്മാവിനെ ആഴത്തില്‍ തൊട്ടറിയാനായത് ആ ഡയറി വായിച്ചതിന് ശേഷമാണ്' എന്ന് അലക്സാണ്ട്ര പറയുന്നു.
'റെനിയയെ കുറിച്ച് പഠിക്കുന്നതിന് മാത്രമായല്ല ഞാനീ ഡയറി വിവര്‍ത്തനം ചെയ്യുന്നത്. എല്ലാവരും അവരുടെ അനുഭവമറിയണം. അന്നത്തെ വംശഹത്യയെ കുറിച്ചറിയണം...' അലക്സാണ്ട്ര പറയുന്നു. 19 -നാണ് പുസ്തകം പുറത്തിറങ്ങുക.
ഡയറിയില്‍ നിന്ന്:
7 ജൂൺ 1942
എവിടെ നോക്കിയാലും രക്തച്ചൊരിച്ചിലാണ്. അത്തരത്തില്‍ ഭയാനകമായ വംശഹത്യകൾ നടക്കുകയാണ്. സർവശക്തനായ ദൈവമേ, ഞാൻ നിങ്ങളുടെ മുന്നില്‍ അപേക്ഷിക്കുകയാണ്. ഞങ്ങളെ സഹായിക്കൂ, ഞങ്ങളെ രക്ഷിക്കൂ! കർത്താവായ ദൈവമേ, ഞങ്ങളെ ജീവിക്കാനനുവദിക്കൂ... ഞാൻ നിങ്ങളോട് യാചിക്കുകയാണ്, എനിക്ക് ജീവിക്കണം! ഞാൻ ജീവിതത്തിൽ വളരെ കുറച്ച് മാത്രമേ അനുഭവിച്ചിട്ടുള്ളൂ. എനിക്ക് മരിക്കാൻ ആഗ്രഹമില്ല. എനിക്ക് മരണത്തെ ഭയമാണ്. ഇപ്പോള്‍ നടക്കുന്നതെല്ലാം വളരെ വിഡ്ഢിത്തമാണ്, വളരെ നിസ്സാരവും അപ്രധാനവും വളരെ ചെറുതുമാണ്.
ഡയറിയിലെ കണ്ണീരോർമകൾ ഇങ്ങനെ തുടരുന്നു...
https://www.facebook.com/Malayalivartha