Widgets Magazine
16
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...


അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...


ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...


ഒളിപ്പിച്ചത് ഇന്ന് ശക്തിയാകും... മലപ്പുറത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീഗ് നേതാക്കളും പങ്കെടുക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; കേരള മുഖ്യമന്ത്രി എന്തിന് എന്നെ ആക്രമിക്കുന്നു, 2 മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായിയെ തൊട്ടില്ല


പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു... 90 വയസ്സായിരുന്നു, കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം

20 വര്‍ഷമായി ഐറിഷ് പൊലീസ് തിരയുന്ന ആ കൊലപാതകി എവിടെ..?

18 SEPTEMBER 2019 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലോകചരിത്രത്തില്‍ തന്നെ വളരെ പ്രത്യേകതയുള്ള ഒരു കേസാണ് റാനെയ്ഡ് മുറെ എന്ന പതിനേഴുകാരിയുടെ കൊലപാതകം. കൊല നടന്ന് 20 വര്‍ഷം കഴിഞ്ഞിട്ടും ഐറിഷ് പൊലീസ് സേനയ്ക്ക് പ്രതിയെ ചൂണ്ടിക്കാട്ടാനായില്ല എന്നതു കൂടാതെ ഇരുന്നൂറോളം പേരെ പ്രതിസ്ഥാനത്തു നിര്‍ത്തി ആരംഭിച്ച കേസില്‍ 3400 പേരെയാണ് ചോദ്യം ചെയ്തതെന്നതും അയ്യായിരത്തോളം ചോദ്യങ്ങളടങ്ങിയ ചോദ്യാവലികളാണ് പൊലീസ് തയാറാക്കിയത് എന്നതുമെല്ലാം കൗതുകകരമായ വസ്തുതകളാണ്.

കൊലയാളിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പൊലീസും റാനെയ്ഡ് മുറെയുടെ കുടുംബവും പലപ്പോഴായി പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും 2019 സെപ്റ്റംബര്‍ നാലിന് 20 വര്‍ഷം തികഞ്ഞ കേസില്‍ കൊലയാളി ഇന്നും മറവിലാണ്.

റാനെയ്ഡ് മുറെയുടെ മരണത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ പിതാവ് ജിം മുറെയുടെ ഹൃദയ വിലാപമാണ് കേസില്‍ വീണ്ടും രാജ്യാന്തര ശ്രദ്ധ പതിയാന്‍ കാരണമായത്. 'സുന്ദരിയും നിഷ്‌കളങ്കയുമായ പെണ്‍കുട്ടിയായിരുന്നു റാനെയ്ഡ് മുറേ. ഓടിക്കളിച്ച വഴികളില്‍ ആരും സഹായിക്കാനില്ലാതെ, ആരും അറിയാതെ, ചോര വാര്‍ന്നു മരിക്കുകയായിരുന്നു എന്റെ പൊന്നോമന'- ഹൃദയ നൊമ്പരത്തോടെ ജിം മുറെ പറഞ്ഞു. എന്റെ മകളുടെ മരണത്തെയും ഓര്‍മകളെയും പരിഹസിക്കുകയാണ് അയാള്‍. ഇനിയെങ്കിലും ഞങ്ങളോടു നീതി കാണിക്കൂ. മറനീക്കി നിങ്ങള്‍ പുറത്തു വരൂ. നിങ്ങള്‍ ചെയ്ത കാര്യം ലോകത്തോടു സമ്മതിക്കൂ. ഞങ്ങളെയെങ്കിലും സമാധാനത്തില്‍ വിട്ടയയ്ക്കൂ'- ജിം മുറെ പ്രസ്താവനയില്‍ കൊലപാതകിയോട് ആവശ്യപ്പെട്ടു.

അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ ഗ്ലെനഗേറിയിലുള്ള സില്‍ചെസ്റ്റര്‍ ക്രസന്റ് എന്ന സ്ഥലത്ത് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍, വീട്ടില്‍നിന്ന് 15 മിനിറ്റ് മാത്രം നടന്നാല്‍ എത്താവുന്ന പബ്ബില്‍ എത്തിയതായിരുന്നു 17 വയസ്സുമാത്രം പ്രായമുള്ള റാനെയ്ഡ് മുറെ. 1999 സെപ്റ്റംബര്‍ മൂന്നാം തീയതി രാത്രി 11.20-നോടടുത്ത സമയമായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ നാലിന് പുലര്‍ച്ചെ 12.33-ന്, അതായത് റനച്ച് മുറെ പബ്ബില്‍ നിന്ന് ഇറങ്ങിയതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, വീടിനു 500 വാര അകലെ റനച്ചിന്റെ സഹോദരി റാനെയ്ഡിന്റെ മൃതദേഹം കാണുകയായിരുന്നു.

ചെറുതും വലുതുമായ 30 മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. അസാധാരണവും ആഴത്തിലുള്ളതുമായ നാലു മുറിവുകളാണ് മരണം വേഗത്തിലാക്കിയത്. വസ്ത്രങ്ങള്‍ ആക്രമണത്തില്‍ മുറിഞ്ഞു തൂങ്ങിയിരുന്നത് ലൈംഗിക ആക്രമണത്തിനിടയിലുള്ള കൊലപാതകം എന്ന സാധ്യതയിലേക്കു വിരല്‍ ചൂണ്ടിയെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അങ്ങനെയൊരു സൂചന നല്‍കിയില്ല. മൃതദേഹം കണ്ടെടുക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന ഹാന്‍ഡ് ബാഗ് മുറുകെ പിടിച്ച നിലയിലായിരുന്നു. മോഷണശ്രമം എന്ന സാധ്യതയിലുള്ള അന്വേഷണവും പക്ഷേ ഏറെ നീണ്ടു പോയില്ല.

കൂട്ടുകാരോടു യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴാണ് അവള്‍ കൊല്ലപ്പെട്ടത്. രാത്രി 11.20-നാണ് പബ്ബില്‍നിന്ന് റാനെയ്ഡ് ഇറങ്ങിയതെന്നതിന് ഇവിടെനിന്നു പൊലീസ് ശേഖരിച്ച ദൃശ്യങ്ങളിലുണ്ട്. രാത്രി 11.30-ന് റാനെയ്ഡിനു കുത്തേറ്റു. കൊലയാളി അവളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കറിക്കത്തികൊണ്ടു കുത്തുകയായിരുന്നു.

റാനെയ്ഡിന്റെ നിലവിളി കേട്ട പലരും ആ പ്രദേശത്തുണ്ടെന്നും എന്നാല്‍ കൊലയാളിയിലേക്കു വെളിച്ചം വീശുന്ന വസ്തുതകള്‍ ബോധപൂര്‍വം ചിലര്‍ മറച്ചു പിടിക്കുന്നുവെന്നും പോലീസ് ആരോപിച്ചു. ആരെയോ സംരക്ഷിക്കാന്‍ പ്രദേശവാസികള്‍ ശ്രമിക്കുന്നതായി പൊലീസ് സംശയിച്ചു.

3400 പേരെ ചോദ്യം ചെയ്യുക എന്ന അസാധാരണ നടപടി പൂര്‍ത്തിയാക്കിയിട്ടും ആള്‍പാര്‍പ്പുള്ള സ്ഥലത്തു നടന്ന കൊലപാതകത്തിന്റെ അന്വേഷണം വഴിമുട്ടി അവസാനിപ്പിക്കേണ്ടി വരുന്നത് നീതിനിഷേധമാകുമെന്നു പൊലീസിനു തന്നെ ബോധ്യമുണ്ട്. ഐറിഷ് ചരിത്രത്തില്‍ തന്നെ ഇത്രയും വലിയൊരു തിരച്ചില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.

കേസിന്റെ പല ഘട്ടങ്ങളിലായി പ്രതിസ്ഥാനത്തു പല പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. സൊമാലിയന്‍ വേരുകളുള്ള ഫറ നൂര്‍ അതില്‍ പ്രധാനിയാണ്. എന്നാല്‍, റാനെയ്ഡിന്റെ കൊലപാതകം കഴിഞ്ഞ് 6- വര്‍ഷം കഴിഞ്ഞപ്പോള്‍ 2005-ല്‍ ഫറ നൂര്‍ കൊല്ലപ്പെടുകയായിരുന്നു. ഡബ്ലിന്‍ സ്വദേശികളായ ലിന്‍ഡ, ഷാര്‍ലെറ്റ് എന്നിവര്‍ തങ്ങളുടെ അമ്മയുടെ കാമുകനായിരുന്ന ഫറയെ, വഴക്കിനെ തുടര്‍ന്ന് കറിക്കത്തികൊണ്ടു കുത്തിയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കൊല്ലുകയായിരുന്നു. സിസേഴ്‌സ് സഹോദരിമാര്‍ എന്ന പേരില്‍ അയര്‍ലന്‍ഡ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഇവര്‍ ഫറ നൂറിനെ കൊന്ന് ഡബ്ലിനിലെ റോയല്‍ കനാലില്‍ എറിയുകയായിരുന്നു. ലിംഗവും ശിരസ്സും വെട്ടിമാറ്റി ബാക്കി ഭാഗങ്ങളാണ് കനാലില്‍ ഒഴുക്കിയത്. സോക്‌സ് മാത്രം ധരിച്ച ഒരു കാല്‍ കനാലിലൂടെ ഒഴുകി വരുന്ന ചിത്രം പിറ്റേദിവസം ഇറങ്ങിയ ദിനപത്രങ്ങളുടെ ഒന്നാം പേജില്‍ ഇടം പിടിച്ചിരുന്നു.

ഈ കേസില്‍ പിടിയിലായ സഹോദരിമാര്‍, 17-കാരിയായ റാനെയ്ഡ് മുറെയെ കൊന്നത് താനാണെന്ന് ഫറ തങ്ങളോടു പറഞ്ഞതായി അവകാശവാദം ഉന്നയിച്ചതോടെ പൊലീസിനു സമ്മര്‍ദമേറി. സിസേഴ്‌സ് സിസ്റ്റേഴ്‌സ് എന്ന പ്രസിദ്ധമായ പുസ്തകത്തിലും ഇവരുടെ ഈ വാദം ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ നിരന്തര അന്വേഷണങ്ങള്‍ക്കൊടുവില്‍ ഫറ നൂറിനു പ്രസ്തുത കേസുമായി ബന്ധമില്ലെന്നു തെളിഞ്ഞു.

റാനെയ്ഡിന്റെ പിതാവ് അപേക്ഷിച്ചതു പോലെ കൊലയാളി കടന്നുവന്ന് കുറ്റം ഏറ്റു പറയുമോ, അതോ കൊലപാതകത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായ വിവരം അറിയാമായിരുന്നിട്ടും ഇതു വരെ വെളിപ്പെടുത്താന്‍ മടിച്ചിരുന്നവര്‍ ആ വിവരം പോലീസിനെ അറിയിക്കുമോ എന്നറിയാന്‍ മുറെയുടെ കുടുംബവും രാജ്യാന്തര സമൂഹവും കാത്തിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനായുള്ള മോചന ദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമം ഊർജ്ജിതം; വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു...  (2 minutes ago)

ഡ്രൈവറെ മർദിച്ച കേസ്; മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി ജോസഫിന്റെ മകനെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു  (4 minutes ago)

ഇറാൻ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകർക്കാൻ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളർ; അഞ്ചുമണിക്കൂറിനിടെ ഇറാൻ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളും...  (15 minutes ago)

ആശാധാര പദ്ധതിയിലൂടെ ഹീമോഫീലിയ ചികിത്സയില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്; ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി  (17 minutes ago)

അബ്ദുൽ റഹീമിനായി ദിയാധനം സ്വരൂപിച്ച് മോചനത്തിനായി മനുഷ്യസ്നേഹികൾ കൈകോർത്തതിന് പിന്നാലെ, നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടൽ വേണമെന്ന് ആവശ്യം ശക്തം...  (25 minutes ago)

കേരളം ഇത്തവണ ഞങ്ങളിങ്ങെടുക്കും എന്ന ഉറച്ച ആത്മവിശ്വാസത്തിൽ ബി.ജെ.പി; പതിവില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ ഗ്രാമങ്ങളിൽ അദ്ദേഹം ജനങ്ങളെ കാണാനെത്തി; പിണറായിയും വി.ഡി.സതീശനും അങ്കലാപ്പിൽ  (32 minutes ago)

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്; പരിപാടിയിലൂടെ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോടതി ഉത്തരവ്...  (35 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെതിരെ ഗോള്‍വര്‍ഷവുമായി ചെല്‍സി..  (2 hours ago)

സങ്കടം സഹിക്കാനായില്ല... മകള്‍ക്കു പിന്നാലെ അമ്മയും.... വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി...  (3 hours ago)

ശ്രീനഗറിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേര്‍ മരിച്ചു... മൂന്നു പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (3 hours ago)

ചോരയില്‍ കുളിച്ചുകിടന്ന പെണ്‍കുട്ടിയെ മറ്റുള്ളവരോടൊപ്പം എത്തി ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുമ്പോള്‍ ആ അച്ഛനറിഞ്ഞില്ല അത് സ്വന്തം മകളാണെന്ന്.... പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിര  (4 hours ago)

തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇന്നും മൈക്ക് പണിമുടക്കി.. എപ്പോഴും ഞാന്‍ വന്നിരിക്കുമ്പോഴാണ് പ്രശ്നം... എല്ലാടത്തും ഞാന്‍ വന്നിരുന്നാലാണ് ഇതിന്റെ ഒരു ഓപ്പറേഷന്‍ നടക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു  (4 hours ago)

ഉറങ്ങാനുള്ള അവകാശം മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്... അത് നല്‍കാത്തത് ഒരു വ്യക്തിയുടെ മനുഷ്യാവകാശ ലംഘനം... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയെ ഒറ്റ രാത്രികൊണ്ട് ചോദ്യം ചെയ്തതില്‍ ഇ.ഡി യെ ശാസിച്ച് ബ  (4 hours ago)

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവ്... സെന്‍സെക്‌സ് 564.51 പോയിന്റ് നഷ്ടത്തോടെ 72,835.27ലാണ് വ്യാപാരം, നിഫ്റ്റി 153.35 പോയിന്റ് നഷ്ടത്തോടെ 22,119ലും വ്യാപാരം  (4 hours ago)

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends