മലയിടുക്കില്‍ നിന്നു നദിയിലേക്ക് വീണ മനുഷ്യന് രക്ഷകനായത് ആപ്പിള്‍ വാച്ച്.... മലയിടുക്കില്‍ നിന്നു കാല്‍വഴുതി ഇയാള്‍ നദിയിലേക്ക് പതിച്ചു ...കൈയ്യില്‍ കെട്ടിയ ആപ്പിള്‍ വാച്ച് അതിന്റെ ‘ഫാള്‍ ഡിറ്റക്ഷന്‍’ ഫീച്ചര്‍ ഉപയോഗിച്ച് വീണപ്പോള്‍ തന്നെ ജെയിംസിന്റെ അമ്മയ്ക്ക് വാച്ചില്‍ നിന്നും എസ്ഒഎസ് സന്ദേശം അയച്ചു.... ഇതിനൊപ്പം തന്നെ 911 ലേക്ക് കോളും പോയി...
മലയിടുക്കില്‍ നിന്നു നദിയിലേക്ക് വീണ മനുഷ്യന് രക്ഷകനായത് ആപ്പിള്‍ വാച്ച്. ജെയിംസ് പ്രുഡ്‌സ്യാനോ എന്ന 28 വയസുകാരനായ യുഎസ്എയിലെ ന്യൂജേര്‍സി സ്വദേശിക്കാണ് കയ്യില്‍ കെട്ടിയ ആപ്പിള്‍ വാച്ച് വീഴ്ചയില്‍ രക്ഷയായത്. ഹാര്‍ട്ട്‌ഷ്രോണിലെ വുഡ് പാര്‍ക്കില്‍ ട്രക്കിംഗിനിടെയായിരുന്നു അപകടം സംഭവിച്ചത്.
മലയിടുക്കില്‍ നിന്നു കാല്‍വഴുതി ഇയാള്‍ നദിയിലേക്ക് പതിക്കുകയായിരുന്നു. നദിയിലൂടെ അല്‍പദൂരം ഒഴുകിയ ഇയാള്‍ക്ക് ഒരു പാറയില്‍ അള്ളിപ്പിടിക്കാനായി. എന്നാല്‍ യുവാവിന്റെ പിറകുവശത്ത് ക്ഷതം സംഭവിച്ചു. അതേ സമയം കൈയ്യില്‍ കെട്ടി ആപ്പിള്‍ വാച്ച് അതിന്റെ ‘ഫാള്‍ ഡിറ്റക്ഷന്‍’ ഫീച്ചര്‍ ഉപയോഗിച്ച് വീഴ്ച മനസിലാക്കി എമര്‍ജന്‍സി നമ്പറായ 911 ലേക്ക് എസ്ഒഎസ് കോള്‍ ചെയ്തു.
നദിയിലെ പാറയ്ക്കിടയില്‍ കടുത്ത വേദനയില്‍ നിന്ന ഞാന്‍ മരണം മുന്നില്‍കണ്ടു എന്നതാണ് സത്യം. മനസുകൊണ്ട് എല്ലാവരോടും യാത്രമൊഴി പറയുകയായിരുന്നു എന്നാണു ജെയിംസ് ന്യൂസ് ചാനലുകളോട് പറ ഞ്ഞത് . വീണപ്പോള്‍ തന്നെ ജെയിംസിന്റെ അമ്മയ്ക്ക് വാച്ചില്‍ നിന്നും എസ്ഒഎസ് സന്ദേശം പോയിരുന്നു . ഇതിനൊപ്പം തന്നെ 911 ലേക്ക് കോളും പോയി.
കോള്‍ ട്രൈസ് ചെയ്ത് ബോട്ടുവഴി സ്ഥലത്ത് എത്തിയ പൊലീസ് ജെയിംസിനെ രക്ഷിച്ചു. ഇയാളെ പിന്നീട് ജേര്‍സി ഷോര്‍ മെഡിക്കല്‍ സെന്ററില്‍ വിദഗ്ധ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചു. ഇപ്പോള്‍ ജെയിംസിന്റെ ആരോഗ്യം തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്. വീഴുമ്പോഴുള്ള കൈകളുടെ ചലനം തിരിച്ചറിയുകയും അക്കാര്യം നിങ്ങള്‍ തീരുമാനിക്കുന്ന എമര്‍ജന്‍സി നമ്പറിലേക്ക് അറിയിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഫാള്‍സ് ഡിറ്റക്ഷന്‍. ഒറ്റ നോട്ടത്തില്‍ അനാവശ്യമെന്ന് തോന്നാമെങ്കിലും ഗുണപ്രദമായൊരു ഫീച്ചറാണിത്.
ഇതിനുമുൻപ് ജൂലൈ യിലും അമേരിക്കയിലെ ചിക്കാഗോ സ്വദേശിയായ ഫിലിപ്പ‌് ഈശോയെന്ന യുവാവിന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട് ..ജെറ്റ‌് സ‌്കൈ ഓടിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ‌് ഫിലിപ്പ‌് വെള്ളത്തിലേക്ക‌് വീണത‌്. അപകടത്തിൽ മൊബൈൽ ഫോണും മറ്റും നഷ്ടപ്പെട്ടു. ചുറ്റുമുള്ള ബോട്ടിലുള്ളവർക്കുപോലും ഫിലിപ്പിനെ രക്ഷിക്കാൻ കഴിയാതെ വന്നപ്പോഴാണ‌് അന്നും ആപ്പിൾ വാച്ച‌് രക്ഷകനായത‌്
വാച്ചിലെ എമർജൻസി എസ‌്ഒഎസ‌് സംവിധാനത്തിലൂടെ ഫിലിപ്പ് സഹായത്തിനായി 911 ലേക്ക‌് വിളിക്കുകയായിരുന്നു .. പോലീസ് ഉടനെത്തി ഫിലിപ്പിനെ രക്ഷിക്കുകയും ചെയ്തു. ആപ്പിൾ വാച്ചിന്റെ സഹായത്തോടെ അമേരിക്കയിലും നിരവധി ആളുകൾ മരണത്തിൽനിന്ന‌് രക്ഷപ്പെട്ടിട്ടുണ്ട‌്. വാച്ചിലെ ഇസിജി ഫീച്ചറാണ‌് ഏറ്റവും കൂടുതൽ വേഗത്തിൽ കൂടുതൽ ആൾക്കാരെ മരണത്തിൽനിന്ന‌് രക്ഷപ്പെടുത്തിയത‌്.വാച്ചിലെ എമർജൻസി എസ‌്ഒഎസ‌് സംവിധാനത്തിലൂടെ സഹായത്തിനായി 911 ലേക്ക‌് വിളിച്ചു. അധികൃതർ ഉടനെത്തി ഫിലിപ്പിനെ രക്ഷിക്കുകയും ചെയ്തു. ആപ്പിൾ വാച്ചിന്റെ സഹായത്തോടെ അമേരിക്കയിലും നിരവധി ആളുകൾ മരണത്തിൽനിന്ന‌് രക്ഷപ്പെട്ടിട്ടുണ്ട‌്. വാച്ചിലെ ഇസിജി ഫീച്ചറാണ‌് ഏറ്റവും കൂടുതൽ വേഗത്തിൽ കൂടുതൽ ആൾക്കാരെ മരണത്തിൽനിന്ന‌് രക്ഷപ്പെടുത്തിയത‌്.
ആപ്പിൾ വാച്ചിലെ ആരോഗ്യസംബന്ധമായ മൊബൈൽ ആപ്ലിക്കേഷൻ തന്റെ ജീവൻ രക്ഷിച്ചതായി ന്യൂയോർക് സ്വദേശിയായ ജയിംസ് ഗ്രീൻ വെളിപ്പെടുത്തിയിരുന്നു . ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുന്നുവെന്ന് ആപ്പിൾ വാച്ചിലെ ആപ്ലിക്കേഷൻ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വൈദ്യസഹായം തേടിയതിനാൽ താൻ രക്ഷപ്പെട്ടെന്നാണ് ഇദ്ദേഹം പറഞ്ഞത് . വ്യക്തിയുടെ ഹൃദയമിടിപ്പ് നിരന്തരം നിരീക്ഷിക്കുന്ന ഈ ആപ്ലിക്കേഷൻ, മിടിപ്പ് ക്രമാതീതമായി ഉയരുകയോ താഴുകയോ ചെയ്യുമ്പോൾ ഉടനടി നോട്ടിഫിക്കേഷൻ നൽകും.
ശാരീരിക അവസ്ഥയെ സാധൂകരിക്കുന്ന മറ്റ് മാറ്റങ്ങളും അനുഭവപ്പെട്ടതിനാലാണ് വാച്ചിന്റെ പ്രവചനത്തെ മുൻനിർത്തി വൈദ്യസഹായം തേടിയതെന്ന് ജയിംസ് ഗ്രീൻ പറഞ്ഞു. രണ്ടു വർഷമായി ജയിംസ് ആപ്പിൾ വാച്ച് ഉപയോഗിക്കുന്നുണ്ട്. ആശുപത്രിയിലെത്തിയ ഗ്രീനിന്റെ സിടി സ്കാൻ റിപ്പോർട്ടിൽ ശ്വാസകോശത്തിൽ രക്തം കട്ട കെട്ടുന്നതായി വ്യക്തമായിരുന്നു.. ഈ സംവിധാനം ഇതുവരെ ഇന്ത്യയിൽ ലഭ്യമായിട്ടില്ല
https://www.facebook.com/Malayalivartha