സ്വർണം സൂക്ഷിക്കുന്നതിന് കണക്ക് വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിയമം നടപ്പിലാക്കിയാല്‍ മെനക്കേടാകുന്നത് കിലോക്കണക്കിന് സ്വര്‍ണവും, വജ്രാഭരണങ്ങളും ധരിച്ചെത്തുന്ന വധുക്കള്‍ക്ക്; 50,000 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹങ്ങളുടെ വിശദ വിവരങ്ങൾ ആദായനികുതി വകുപ്പ് ശേഖരിക്കാൻ തുടങ്ങി: വധൂവരന്‍മാരെ കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം പങ്കെടുത്തവരുടെ എണ്ണം, കാറ്ററിംഗ് സ്ഥാപനത്തെ കുറിച്ചുള്ള വിശദ വിവരമടക്കമുള്ളവ രേഖപ്പെടുത്തും
കള്ളപ്പണം തടയാൻ നോട്ട് നിരോധനം നടപ്പാക്കിയ മാതൃകയില്‍ സ്വർണത്തിനും സർക്കാർ ഉടൻ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെ ഓഡിറ്റോറിയങ്ങളില്‍ നിന്നും വലിയ കല്യാണങ്ങളുടെ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് ശേഖരിക്കാൻ തുടങ്ങിയതായി സൂചനകൾ. സ്വര്‍ണം സൂക്ഷിക്കുന്നതിന് കണക്ക് വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിയമം നടപ്പിലാക്കിയാല്‍ കിലോക്കണക്കിന് സ്വര്‍ണവും പിന്നെ ദശലക്ഷക്കണക്കിന് രൂപയുടെ വജ്രാഭരണങ്ങളും ധരിച്ചെത്തുന്ന വധുക്കള്‍ക്ക് മെനക്കേടാകും. 50,000 രൂപയ്ക്ക് മുകളില്‍ വാടക ഈടാക്കുന്ന ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹങ്ങളുടെ വിശദ വിവരങ്ങളാണ് ആദായനികുതി വകുപ്പ് ശേഖരിക്കുന്നത്. വധൂവരന്‍മാരെ കുറിച്ചുള്ള വിവരങ്ങളോടൊപ്പം,പങ്കെടുത്തവരുടെ എണ്ണം, കാറ്ററിംഗ് സ്ഥാപനത്തെ കുറിച്ചുള്ള വിശദവിവരമടക്കമുള്ളവ രേഖപ്പെടുത്തുന്നുണ്ട്. കൂടുതല്‍ കാറ്ററിംഗ് സ്ഥാപനങ്ങളും ഇപ്പോള്‍ നികുതി വലയ്ക്ക് പുറത്താണെന്നുള്ളതാണ് മറ്റൊരു വസ്തുത.
വധുവിന് വാങ്ങുന്ന സ്വർണത്തിനും, വിവാഹിതയായ സ്ത്രീയ്ക്ക് കയ്യിൽ സൂക്ഷിക്കാവുന്ന സ്വർണത്തിനും പരിധിയുണ്ട്. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിക്കുന്നത്. വിവാഹത്തിന് വാങ്ങുന്ന സ്വര്‍ണത്തിന് ബില്ല് നിര്‍ബന്ധമാക്കും. പരിധി കഴിഞ്ഞുള്ള സ്വര്‍ണത്തിന് നികുതി കൊടുക്കേണ്ടി വരുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ വിവാഹിതയായ സ്ത്രീയ്ക്ക് കൈയ്യില്‍ വയ്ക്കാവുന്ന പരമാവധി സ്വര്‍ണം 62.5 പവന്‍ മാത്രമാണ്.
വെറുതെ ആദായ നികുതി വകുപ്പിന്റെ റഡാറില്‍ വരേണ്ട എന്ന് തീരുമാനിച്ച് പോക്കറ്റ്മണിയായും,ഗിഫ്റ്റായും ആഭരണങ്ങള്‍ നല്‍കുന്ന ആചാരവും ഇനി മാറുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 101 പവന്‍ സമ്മാനം എന്നത് നല്ലൊരു ശതമാനം കേസുകളിലെങ്കിലും ഒരു ബഞ്ച് മാര്‍ക്കാണ്. ഇതിൽ ചിലപ്പോൾ കാര്യമായ മാറ്റങ്ങൾ ഇനി വന്നേക്കാം. സ്വർണം ചുരുക്കി മറ്റ് ആസ്തികള്‍ കൂടുതല്‍ നല്‍കുന്ന വിധത്തിലേക്ക് വീട്ടുകാരും മാറി ചിന്തിച്ചേക്കാം. കോടികള്‍ മുടക്കിയാണ് മലയാളി പലപ്പോഴും വിവാഹ ചടങ്ങുകള്‍ നടത്തുക. ഇങ്ങനെ സ്വര്‍ണക്കല്ല്യാണങ്ങള്‍ നടത്തി വിവാദത്തിലായ അനവധിപ്പേർ നമുക്കു ചുറ്റുമുണ്ട്. മുമ്പ് പ്രമുഖ വ്യക്തികളാണ് മക്കളുടെ ആഡംബര വിവാഹത്തിലൂടെ സമ്പത്ത് പ്രദര്‍ശിപ്പിച്ചിരുന്നതെങ്കില്‍ ഇന്ന് സാധാരണക്കാരിലേയ്ക്കും ഇത് വ്യാപിച്ചുകഴിഞ്ഞു.
രാജ്യത്തെ ക്ഷേത്രങ്ങളിലും ട്രസ്റ്റുകളിലുമുള്ള സ്വര്‍ണം ഉല്‍പാദന നിക്ഷേപമായി ഉപയോഗിക്കാനും പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച ധനകാര്യ വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. നിലവിൽ ഒരു വ്യക്തിയ്ക്ക് പരമാവധി 4 കിലോ സ്വര്‍ണമാണ് കൈവശം വയ്ക്കാന്‍ അവകാശമുള്ളത്. അതേസമയം ട്രസ്റ്റുകള്‍ക്ക് 20 കിലോ സ്വര്‍ണം വരെ കൈവശം വയ്ക്കാം. നിലവിലെ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി കൂടുതല്‍ പരിഷ്‌കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരോ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് സര്‍ക്കാര്‍ നിജപ്പെടുത്തിയേക്കും. കൂടാതെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് വെളിപ്പെടുത്തിയാല്‍ മാന്യമായ നികുതി ഈടാക്കുന്നതിന് സമയ പരിധി പ്രഖ്യാപിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിട്ടുണ്ട്.
https://www.facebook.com/Malayalivartha