ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ നിബന്ധിച്ചതും പറഞ്ഞുവിട്ടതും ഞാനായിരുന്നു... എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തത് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ്... ഒരിക്കല്‍ പോലും എന്നുക്കുറിച്ച് അവിടെ വെളിപ്പെടുത്തിയില്ല... വെളിപ്പെടുത്തലുമായി സോമദാസിന്റെ മുന്‍ ഭാര്യ സൂര്യ
പതിവ് പോലെ തന്നെ ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്കെയായി ബിഗ്‌ബോസ് ഷോ ഒരാഴ്ച്ച പിന്നിടുകയാണ്. വളരെയേറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഷോ നോക്കികാണുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് ഷോയിലൂടെ ഗായകന്‍ സോമദാസ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ മുന്‍ ഭാര്യ രംഗത്തെത്തിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഗായകന്റയെ മുന്‍ ഭാര്യ സൂര്യ എത്തിയിരിക്കുന്നത്. ഷോയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു എപ്പിസോഡില്‍ സ്വന്തം വ്യക്തിജീവിതത്തെ കുറിച്ച് മത്സരാര്‍ത്ഥി സോമദാസ് തുറന്ന് പറഞ്ഞിരുന്നു. തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസിന്റെ ആരോപണം. പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് രണ്ടു പെണ്‍മക്കളെ ഭാര്യയില്‍ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് സോമനാഥ് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം തെറ്റാണെന്നും തന്റെ മക്കളെ പണം വാങ്ങി ഭര്‍ത്താവിന് വിട്ടു കൊടുത്തിട്ടില്ലെന്നും സൂര്യ പറയുന്നു.
സൂര്യയുടെ വാക്കുകളിലൂടെ...
'റിയാലിറ്റി ഷോയിലൂടെ എന്റെ മുന്‍ ഭര്‍ത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്ക് വാങ്ങി എന്നാണ്. ഏതൊരമ്മയ്ക്ക് പറ്റും സ്വന്തം മക്കളെ പണത്തിനുവേണ്ടി വില്‍ക്കാന്‍? പട്ടിയോ പൂച്ചയോ ഒക്കെ ആണെങ്കില്‍ പറയുന്നതിന് ഒരര്‍ത്ഥം ഉണ്ട്. എന്തുകൊണ്ടാണ് സോമനാഥ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത് എന്നെനിക്കറിയില്ല.
സോമനാഥും ഞാനും തമ്മിലുള്ള പ്രശ്നം തുടങ്ങുന്നത് അദ്ദേഹം ഒരു പാട്ട് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് ശേഷമാണ്. ചാനലില്‍ പാടി പ്രശസ്തനായപ്പോള്‍ സോമദാസിനെ ഒരുപാട് ആരാധകര്‍ ഉണ്ടായി. ഇതോടെ സ്വഭാവം മാറി, എന്നോട് അടുപ്പം കുറഞ്ഞുവന്നു. മറ്റു സ്ത്രീകളുമായി അടുപ്പം വച്ചുപുലര്‍ത്തി തുടങ്ങി. പലപ്പോഴും കാണാന്‍ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകള്‍ അദ്ദേഹത്തിന്റെ ഫോണില്‍ ഞാന്‍ കാണാനിടയായി. ഇത് ചോദ്യം ചെയ്തതോടെ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു. എല്ലാം സഹിച്ചു ഞാന്‍ അവിടെനിന്നത് എന്റെ രണ്ടു മക്കളെ ഓര്‍ത്തിട്ടായിരുന്നു.
ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ നിബന്ധിച്ചതും പറഞ്ഞുവിട്ടതും ഞാനായിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തത് വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ്. ഒരിക്കല്‍ പോലും എന്നുക്കുറിച്ച് അവിടെ വെളിപ്പെടുത്തിയില്ല. വിവാഹം കഴിച്ചത് പ്രേക്ഷകര്‍ അറിഞ്ഞാല്‍ വോട്ട് കുറയും എന്നാണ് അന്ന് പറഞ്ഞ ന്യായീകരണം. വീട്ടുകാരെയെല്ലാം ചാനല്‍ സ്റ്റുഡിയോയില്‍ കൊണ്ടുപോയി. ഒരിക്കല്‍ പോലും എന്നെ ആ ഫ്ലോര്‍ ഒന്ന് കൊണ്ടുപോയി കാണിച്ചില്ല. സോമനാഥ് അഞ്ചു വര്‍ഷം അമേരിക്കയില്‍ ആയിരുന്നു എന്ന് പറഞ്ഞത് കള്ളമാണ്. രണ്ടര വര്‍ഷം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അഞ്ചു വര്‍ഷം അവിടെ നിന്നയാള്‍ക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തില്‍ രണ്ടു മക്കളുണ്ടാകുന്നത്? 2013 ലാണ് അമേരിക്കയില്‍ നിന്നും സോമു നാട്ടിലെത്തിയത്. രണ്ടാഴ് കഴിഞ്ഞു എന്റെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവത്തിന് മക്കളെയും കൂട്ടി പോകണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമ്മതിച്ചില്ല. പിന്നീട് ഒരുപാട് നിര്‍ബന്ധിച്ചശേഷമാണ് സമ്മതം നല്‍കിയത്. അങ്ങനെ എന്റെ വീട്ടില്‍ നിന്നും അമ്മയും അച്ഛനും കൂട്ടിക്കൊണ്ടുപോകാന്‍ എത്തി. ആ സമയം സോമുവിന്റെ അച്ഛനും അമ്മയും എന്നോട് പൊട്ടിത്തെറിക്കുകയാണുണ്ടായത്. നീ ഈ വീട്ടില്‍ നിന്നും പോയാല്‍ പിന്നെ ഇങ്ങോട്ട് തിരിച്ചു വരരുത് എന്നു പറഞ്ഞ് വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി. സോമു അന്നൊരു വാക്കു പോലും എനിക്ക് അനുകൂലമായി പറഞ്ഞില്ല. അന്നവരുടെ വാക്കുകള്‍ ധിക്കരിച്ച് ഞാന്‍ വീട്ടിലേക്ക് പോയി. മൂത്തമകള്‍ അച്ഛനൊപ്പം നില്‍ക്കുകയാണ് എന്ന് പറഞ്ഞു. ഇളയമകളെ ഒപ്പം കൊണ്ടുപോയി.
വീട്ടിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോള്‍ ഒരു ദിവസം സോമദാസ് വീട്ടിലെത്തി കുട്ടിയെ സ്വന്തം വീട്ടിലേക്ക് എടുത്തുകൊണ്ട് പോകുകയായിരുന്നു. ഈ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചപ്പോള്‍ അമ്മയ്ക്കുള്ള അവകാശം പോലെ അച്ഛനും കുഞ്ഞിന് മേല്‍ അവകാശം ഉണ്ട്, കുറച്ചു ദിവസം അച്ഛനൊപ്പം കുഞ്ഞ് നില്‍ക്കട്ടെ എന്നാണ് അവര്‍ മറുപടി നല്‍കിയത്. അതിനുശേഷം രണ്ട് കുട്ടികളും സോമദാസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു. അപ്പോള്‍ പിന്നെ ഞാനെങ്ങനെയാണ് കുട്ടികളെ അഞ്ചര ലക്ഷം രൂപ വാങ്ങി വിട്ടുനല്‍കി എന്ന് പറയുന്നത്? ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കുട്ടികളെ സോമദാസ് കൊണ്ടുപോയ ശേഷം എന്നെയൊന്നു കാണിക്കാന്‍ പോലും അനുവദിച്ചില്ല. മക്കളെ എന്തൊക്കെയോ പറഞ്ഞു മനസ്സ് മാറ്റിയെടുത്തു. സ്‌ക്കൂളില്‍ പോലും പോയി കാണാന്‍ കഴിയാത്ത അവസ്ഥ. ഞാന്‍ മക്കളെ കളഞ്ഞിട്ട് കാമുകനൊപ്പം പോയി എന്നാണ് അയാള്‍ പറഞ്ഞു പരത്തിയത്. റിയാലിറ്റി ഷോയ്ക്കിടെ സോമദാസ് തന്റെ വിവാഹ ജീവിതത്തെ കുറിച്ച് വിവരിച്ചത് പ്രേക്ഷകര്‍ക്കിടയില്‍ സഹതാപം പിടിച്ചുപറ്റാന്‍ കാരണമായിരുന്നു. ഇപ്പോള്‍ എലിമിനേഷന്റെ വക്കിലാണ് സോമദാസ്. ഈ അവസരത്തില്‍ ഷോയിലെ സോമദാസിന്റെ ഭാവി സംബന്ധിച്ച് മുന്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകമാവുകയാണ്.
https://www.facebook.com/Malayalivartha