നിന്നെ ഞാൻ കഴുത്തറുത്ത് കൊല്ലാൻ പോകുകായാണ്.. വേണമെങ്കിൽ രക്ഷപ്പെട്ടോളൂ... പിണങ്ങി പിരിഞ്ഞുനിന്ന ഭാര്യയെ നടുറോഡില്‍ കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ചത് പരസ്യമായി ആക്രോശിച്ച ശേഷം! ചങ്ങനാശ്ശേരിയിൽ പട്ടാപകൽ ബ്‌ളേഡ് കൊണ്ട് യുവതിയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ...
ഇന്നലെ രാവിലെ 9.30 ന് കടമാഞ്ചിറയിലായിരുന്നു സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്നു പിണങ്ങി പിരിഞ്ഞുനിന്ന ഭാര്യയെ നടുറോഡില്‍ കഴുത്തറത്തു കൊലപ്പെടുത്താന്‍ യുവാവ് ശ്രമിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവ് കൃത്യം നടത്തിയത് കഴൂത്തറുത്ത് കൊല്ലാന്‍ പോകുകയാണെന്ന് യുവതിയോട് പറഞ്ഞ ശേഷമായിരുന്നു. തമാശയാണെന്ന് കരുതി യുവതി യുവാവിന്റെ വാക്കുകള്‍ തള്ളിയപ്പോള്‍ പോക്കറ്റില്‍ നിന്നും ബ്‌ളേഡ് എടുത്ത് യുവാവ് യുവതിയുടെ കഴുത്തില്‍ വരഞ്ഞു. തൃക്കൊടിത്താനം കടമാഞ്ചിറയില്‍ പൊട്ടശേരി പനംപാതിക്കല്‍ സിനി(35)യ്ക്കു നേരെയാണു വധശ്രമമുണ്ടായത്. കൊലപാതകശ്രമത്തിനു ശേഷം ഓടി രക്ഷപ്പെട്ട തൃക്കൊടിത്താനം പുളിക്കാശേരി പ്രശോഭി(35)നെ സമീപത്തെ തണ്ടങ്കുളം കള്ളുഷാപ്പില്‍നിന്നു തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ പാറേല്‍ പള്ളിക്കു സമീപത്തെ ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്ന പ്രശോഭ്, ജോലിക്കു പോകുന്നതിനായി എത്തിയ സിനിയോട് വിശേഷങ്ങള്‍ പറഞ്ഞ് കുറച്ചു ദൂരം ഒപ്പം നടന്നു. ബ്ലേഡ് കയ്യിലെടുത്ത്, കൊല്ലാന്‍ പോവുകയാണ് എന്ന് പ്രശോഭ് പറഞ്ഞെങ്കിലും തമാശയാണെന്നു കരുതി സിനി അവഗണിച്ചു. ഇതോടെ ബ്ലേഡ് ഉപേക്ഷിച്ചു. എന്നാല്‍ ആള്‍ത്തിരക്കില്ലാത്ത പ്രദേശത്ത് എത്തിയപ്പോള്‍ പോക്കറ്റില്‍ കരുതിയിരുന്ന മറ്റൊരു ബ്ലേഡ് പുറത്തെടുത്ത് സിനിയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. ഇന്നലെ രാവിലെ 9.30 ന് കടമാഞ്ചിറയിലായിരുന്നു സംഭവം. പൊട്ടശേരി ഭാഗത്ത് താമസിക്കുന്ന സിനി, ജോലി ചെയ്യുന്ന കൊടിനാടുംകുന്ന് അംഗന്‍വാടിയിലേക്ക് നടന്നു പോകുമ്ബോള്‍ എതിരേ നടന്നുവന്ന പ്രശോഭ് തടഞ്ഞു നിര്‍ത്തി കഴുത്തില്‍ മൂര്‍ച്ചയേറിയ ബ്ലേഡ് കൊണ്ടു മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു. അലറിക്കരയുന്ന സ്ത്രീയുടെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്ബോള്‍ കഴുത്തുമുറിഞ്ഞ് ചോരയില്‍ പിടയുകയായിരുന്നു സിനി. ഇതിനിടെ പ്രതി രക്ഷപ്പെട്ടിരുന്നു. രക്തം വാര്‍ന്നു റോഡില്‍ വീണ സിനിയെ ഇതുവഴിയെത്തിയ വൈദികനും നാട്ടുകാരും ചേര്‍ന്നാണ് ചെത്തിപ്പുഴ ആശുപത്രിയിലെത്തിച്ചത്. കഴുത്തിലെ പ്രധാന ഞരമ്ബിനാണ് കൂടുതല്‍ മുറിവ്. അടിയന്തിര ശസ്ത്രക്രിയക്കു വിധേയയാക്കിയതോടെയാണ് ജീവന്‍ നിലനിര്‍ത്താനായതെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു. സിനി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. വീഡിയോ ഗ്രാഫറായി ജോലി ചെയ്യുന്ന പ്രശോഭ് കുറെ നാളായി സിനിയുമായി അകന്നു കഴിയുകയാണ്. വിഡിയോഗ്രഫറായ പ്രശോഭ് മദ്യപിച്ചെത്തി സിനിയുമായി വഴക്കുണ്ടാക്കുകയും സിനിയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രശോഭുമായി പിണങ്ങി സിനി പാത്താമുട്ടത്ത് സ്വന്തം വീട്ടില്‍നിന്നാണു ജോലിക്കു പോയിരുന്നത്. കുട്ടികളും സിനിയോടൊപ്പമാണ്. കൊടിനാട്ടുകുന്ന് അങ്കണവാടിയിലെ ഹെല്‍പര്‍ ആണ് സിനി. അംഗന്‍വാടിയില്‍ അടക്കം എത്തി പലതവണ വധഭീഷണി മുഴക്കിയിരുന്നതായി പോലീസിലും വനിതാ സെല്ലിലും സിനി നേരത്തെ പരാതി നല്‍കിയിരുന്നു. പിടിയിലായ പ്രശോഭിനെ െവെകിട്ട് സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. യുവതി തന്നെ വിട്ട് മറ്റൊരിടത്ത് താമസം തുടങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha