കൂട്ടുകാരനൊപ്പം കാടുകാണാന്‍ പോയ യുവാവ് കാട്ടുപോത്തിന്റെ മുന്നില്‍ അകപ്പെട്ട് ജീവൻ കയ്യിൽ പിടിച്ച് മരപ്പൊത്തിലൊളിച്ചത് പതിനേഴ് മണിക്കൂർ; കഴുത്തിൽ വള്ളിപ്പടർപ്പുകൾകൊണ്ട് പരിക്കുകളേറ്റും അരുവിയിലെ വെള്ളം കുടിച്ചു ദാഹം തീർത്തും, വന്യമൃഗങ്ങളെ ഭയന്ന് കൊടുംകാടിനുള്ളിൽ കഴിഞ്ഞ് പുറംലോകത്തെത്തിയപ്പോൾ സുമേഷിന് പറയാൻ ഒന്നുമാത്രം ഇനി ഇല്ല ഇത്തരം യാത്രകൾക്ക് ....
കൂട്ടുകാരനൊപ്പം കാടുകാണാന്‍ പോയ യുവാവ് കാട്ടുപോത്തിന്റെ മുന്നില്‍ അകപ്പെട്ട് പതിനേഴുമണിക്കൂറിന് ശേഷം പുറംലോകത്തെത്തി. കോട്ടയം പുതുപ്പള്ളി കൊച്ചുപറമ്ബില്‍ വീട്ടില്‍ സുമേഷാണ് (22) വനത്തില്‍ കുടുങ്ങിയത്. വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കൂറ്റന്‍ മരത്തില്‍ കയറി ഒരുരാത്രി മുഴുവനാണ് യുവാവ് മരപൊത്തില്‍ ഒളിച്ചിരുന്നത്. തെന്മല ഇക്കോടൂറിസം മേഖല സന്ദര്‍ശിക്കാന്‍ പുതുപ്പള്ളിയില്‍ നിന്ന് ഞായറാഴ്ച രാവിലെ 9ന് ബന്ധുവുമായ അജേഷുമൊത്ത് സുമേഷ് ബൈക്കില്‍ പുറപ്പെട്ടു. അവിടുന്ന് ആര്യങ്കാവ് വഴി റോസ് മലയില്‍ എത്തി.
വൈകിട്ട് 4ന് നാട്ടിലേക്കു മടങ്ങവേയാണ് വനമേഖലയില്‍ കാട്ടുപോത്തിനെ കണ്ട സുമേഷ് ഭയന്ന് വിറച്ച് ഉള്‍വനത്തിലേക്ക് ഓടിക്കയറി. കൂടെ ഉണ്ടായിരുന്ന അജേഷ് ഏറെനേരം വനമേഖലയില്‍ അന്വേഷിച്ചെങ്കിലും സുമേഷിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് റോസ് മലയില്‍ എത്തിയ അജേഷ് നാട്ടുകാരോട് വിവരം പറഞ്ഞു. തെന്മല എസ് ഐ പ്രവീണ്‍കുമാര്‍, റേഞ്ച് ഓഫീസര്‍ ബിജു കെ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും നാട്ടുകാരും രാത്രി 9വരെ വനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സമയം, ഉള്‍വനത്തില്‍ അകപ്പെട്ട സുമേഷ് ദിശ തെറ്റി കാട്ടില്‍ അലയുകയായിരുന്നു.
നേരം ഇരുട്ടിത്തുടങ്ങിയതോടെ വലിയ ഒരു മരത്തിൽക്കയറി. ഇതിനിടയിൽ കുറച്ച് റേഞ്ച് കിട്ടിയപ്പോൾ 112-ൽ വിളിച്ച് പോലീസിനെ വിവരം അറിയിച്ചു. നിൽക്കുന്ന സ്ഥലത്തിൻറെ ചിത്രങ്ങളും അയച്ചുകൊടുത്തു. പോലീസും വനംവകുപ്പുദ്യോഗസ്ഥരും മരത്തിന്റെ മുകളിൽക്കയറി പരിസരം വീക്ഷിക്കാൻ നിർദേശിച്ചു.
ഇടയ്ക്ക് ബന്ധുക്കളെയും വിളിച്ചിരുന്നു. എന്നാൽ അധികം വൈകാതെ മൊബൈൽ സ്വിച്ച് ഓഫായി. ഇതിനിടയിൽ സമീപത്തുകണ്ട വലിയ മരത്തിന്റെ പൊത്തിൽ കിടന്നുറങ്ങാൻ തീരുമാനിച്ചു. ആരെങ്കിലും തിരഞ്ഞെത്തിയാൽ തിരിച്ചറിയാനായി ഷർട്ട് ഊരി സമീപത്തെ മരത്തിൽ കെട്ടിയിട്ടു. െെകയിലുണ്ടായിരുന്ന ജാക്കറ്റ് പുതച്ച് മരത്തിന്റെ പൊത്തിൽ കിടക്കുന്നതിനിടയിൽ ഏതോ വന്യമൃഗം പൊത്തിനു മുന്നിൽവന്നു. കമ്പെടുത്ത് എറിഞ്ഞ് അതിനെ ഓടിച്ചു. പിന്നെയും പൊത്തിൽക്കിടക്കുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലായതിനാൽ മരത്തിനുമുകളിൽക്കയറി. നേരം പുലർന്നതോടെ മരത്തിൽനിന്നിറങ്ങി വീണ്ടും കാട്ടിലൂടെ നടന്നു. ഇതിനിടയിൽ അരുവിയിലെ വെള്ളം കുടിച്ചു ദാഹം തീർത്തു.
കാട്ടിലൂടെ കേബിൾ ലൈൻ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. കേബിൾ ജനവാസമേഖലയിലേക്ക് എത്തുമെന്ന പ്രതീക്ഷയിൽ നടന്നതിനാൽ റോഡിനോട് ചേർന്ന ഭാഗത്ത് എത്തി. സുമേഷിന്റെ ഫോൺ കിട്ടിയ ഉടൻ പോലീസ് ടെലിക്കമ്യൂണിക്കേഷൻ വിഭാഗം നോഡൽ ഓഫീസർ മനോജ് എബ്രഹാം, ഇൻ-ചാർജ് സാബു, സി.പി.ഒ. അജ്മൽ എന്നിവരുടെ നേതൃത്വത്തിൽ തെന്മല പോലീസുമായി ബന്ധപ്പെട്ട് തിരച്ചിലിന് നിർദേശം നൽകിയിരുന്നു. പോലീസ് ആര്യങ്കാവ് വനംവകുപ്പുമായി ബന്ധപ്പടുകയും ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. എന്നാൽ സുമേഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് തിരച്ചിലിന് തിരിച്ചടിയായി.
ചൊവ്വാഴ്ച്ച രാവിലെ 8ന് പുനലൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അഷറഫിന്റെ നേതൃത്വത്തില്‍ പൊലീസും, വനപാലകരും തെരച്ചിലിന് പുറപ്പെടാനൊരുങ്ങവേയാണ് യുവാവ് ആര്യങ്കാവ് -റോസ് മല റോഡില്‍ എത്തിയ വിവരം അറിയുന്നത്. ഉടന്‍ സുമേഷിനെ തെന്മല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വൈദ്യ പരിശോധനയ്ക്കു ശേഷം സുമേഷിനെ ബന്ധുക്കൾക്കൊപ്പം വിടുകയായിരുന്നു. കാട്ടിൽ നടക്കുന്നതിനിടയിൽ കഴുത്തിൽ വള്ളിപ്പടർപ്പുകൾകൊണ്ട നിസ്സാരപരിക്കുകൾ മാത്രമാണ് സുമേഷിനുള്ളത്. തിങ്കളാഴ്ച ഉച്ചയോടെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയ സുമേഷിനെ തേടി രാത്രി വൈകിയും ബന്ധുക്കളും സുഹൃത്തുക്കളും എത്തിക്കൊണ്ടിരിക്കുന്നു. പുതുപ്പള്ളി പുമ്മറ്റം കൊച്ചുപറമ്പില്‍ കൊച്ചുമോന്റെയും കുഞ്ഞമ്മയുടെയും മകനാണ്.
സുമേഷ് കാട്ടിലകപ്പെട്ട വിവരം രാത്രി വളരെ വൈകിയാണ് പുമ്മറ്റത്തെ വീട്ടലറിഞ്ഞത്. അറിഞ്ഞയുടന്‍ വീട്ടുകാര്‍ തെന്മലയിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയോടെ അവിടെയെത്തി. വനംവകുപ്പുദ്യോഗസ്ഥരടക്കമെല്ലാവരും ആശ്വസിപ്പിച്ചെങ്കിലും എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്നായിരുന്നു കരുതിയത്. ഒരു രാത്രി മരത്തില്‍ അഭയം തേടുകയും പുലര്‍ച്ചെ കണ്ട അരുവിയില്‍നിന്ന് വെള്ളം കുടിച്ചതുമെല്ലാം പറയുമ്പോള്‍ കേട്ടിരുന്ന അച്ഛനുമമ്മയും കണ്ണീരടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. ഇനി ഇത്തരം യാത്രകൾക്ക് ഇല്ലെന്ന് ചെറു ചിരിയോടെ സുമേഷ് പറഞ്ഞ് നിർത്തി.
https://www.facebook.com/Malayalivartha