കോടാനുകോടിയുടെ സ്വര്‍ണാഭരണങ്ങള്‍ പണമാക്കാന്‍ ദേവസ്വം ബോര്‍ഡ്; ഇനി പിന്തിരിയില്ല രണ്ടുംകൽപ്പിച്ച് മുന്നോട്ട്; നിക്ഷേപിക്കുന്നത് റിസര്‍വ് ബാങ്ക് ബോണ്ടില്‍
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ 1248 ക്ഷേത്രങ്ങളാണുള്ളത്. ഈ ക്ഷേത്രങ്ങളില്‍ നടവരവായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ റിസര്‍വ് ബാങ്ക് ബോണ്ടില്‍ നിക്ഷേപിച്ച് പണമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് ദേവസ്വം ബോര്‍ഡ്. പരമ്ബരാഗത തിരുവാഭരണങ്ങള്‍ ഒഴിച്ചുള്ള സ്വര്‍ണം, വെള്ളി ഉരുപ്പടികളാണ് ബോണ്ടാക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡിന്റെ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം, വെള്ളി ശേഖരം മൂല്യം നിര്‍ണയിച്ച് അളന്ന് തിട്ടപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവായി. കാലങ്ങളായി ഭക്തര്‍ നടയ്ക്കുവച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം, വെള്ളി ഉരുപ്പടികളാണ് ദേവസ്വം ബോര്‍ഡിന്റെ വിവിധ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആറന്മുളയിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ഉരുപ്പടികളില്‍ ഒരു ഭാഗം എടുത്ത് ഉരുക്കിയാണ് ശബരിമലയില്‍ സ്വര്‍ണക്കൊടിമരം പുതുക്കി നിര്‍മ്മിച്ചത്. ഇതിനായ് 9 കിലോ സ്വര്‍ണമാണ് അന്ന് ഉപയോഗിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്ബലപ്പുഴയില്‍ ദേവന്റെ തിരുവാഭരണത്തിന്റെ ഭാഗമായ സ്വര്‍ണ പതക്കം മോഷണം പോയിരുന്നു. കഴിഞ്ഞ വര്‍ഷം വിഷുനാളില്‍ ഭഗവാന് ചാര്‍ത്താതിരുന്നതോടെയാണ് പതക്കം കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെ മെയ് 23ന് പതക്കം കാണിക്കവഞ്ചിയില്‍നിന്നു ലഭിക്കുകയായിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ 20 ന് സ്‌പെഷ്യല്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് അന്വേഷണ ചുമതല ഏറ്റെടുത്തത്. ഇന്നലെ രാവിലെ ക്ഷേത്രത്തിനു സമീപത്തെ പാര്‍ക്കിങ് സ്ഥലത്തു നിന്നുമാണ് വിശ്വനാഥനെ അറസ്റ്റു ചെയ്തത്. ഏഴു വര്‍ഷമായി ക്ഷേത്രത്തിലെ അന്തേവാസിയായ ഇയാള്‍ ഭക്തര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കിയും, ഉപദേശക സമിതി ഏല്‍പ്പിക്കുന്ന ജോലികള്‍ ചെയ്തുമാണ് കഴിയുന്നത്. ശ്രീകോവിലിലെ പൂജകള്‍ കഴിഞ്ഞ് പുറന്തള്ളുന്ന പുഷ്പങ്ങളും, മാലകളും ഉപേക്ഷിക്കുന്നത് ആനക്കൊട്ടിലിനു സമീപത്തെ കുഴിയിലാണ്. ഇവിടെ സ്ഥിരമായി പരിശോധന നടത്തുന്ന വിശ്വനാഥന് മാലിന്യങ്ങള്‍ക്കൊപ്പം നാണയത്തുട്ടുകളും, ചെറിയ സ്വര്‍ണം, വെള്ളി, ചെമ്പ് ആഭരണങ്ങളും ലഭിക്കാറുണ്ട്. ഇവ വിറ്റാണ് വിശ്വനാഥന്‍ കഴിഞ്ഞിരുന്നത്. ആറാട്ടിന് ശേഷമുള്ള ദിവസം പുലര്‍ച്ചെ കുഴി പരിശോധിക്കുന്നതിനിടെയാണ് വിശ്വനാഥന് പതക്കം ലഭിച്ചതെന്ന് സിഐ രാജേഷ് പറഞ്ഞു. മുക്കുപണ്ടമാണെന്നു കരുതിയ പതക്കം മറ്റ് മാലിന്യങ്ങള്‍ക്കൊപ്പമിട്ട് കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഇതു മാറ്റി കല്ലുപയോഗിച്ച് ഇടിച്ചു പൊട്ടിച്ചു. ഇതിലൊരു ഭാഗം സമീപത്തെ സ്വര്‍ണപ്പണിക്കാരന് വിറ്റ് 1,500 രൂപ വാങ്ങി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും, സംഭവം വിവാദമാകുകയും ക്ഷേത്രത്തിലെ ജീവനക്കാരെ ഉള്‍പ്പെടെ ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് കിട്ടിയത് പതക്കമാണെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്. ഇതിനിടെ ഏപ്രില്‍ 28ന് അമ്പലപ്പുഴയില്‍ നടന്ന ഭാഗവതസത്രം വേദിയില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പതക്കം കൈവശം കിട്ടിയവരുണ്ടെങ്കില്‍ അത് കാണിക്കവഞ്ചിയിലോ ക്ഷേത്രപരിസരത്തോ വെയ്ക്കണമെന്നും, അതിന്മേല്‍ കേസെടുക്കില്ലെന്നും പറഞ്ഞിരുന്നു. ഇതെത്തുടര്‍ന്ന് രണ്ടു കാണിക്കവഞ്ചികളിലായി പതക്കം നിക്ഷേപിക്കുകയായിരുന്നെന്നും വിശ്വനാഥന്‍ പറഞ്ഞു. പ്രതിയെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യമായ നവരത്‌നക്കല്ലുകള്‍ പതിച്ച സ്വര്‍ണപ്പതക്കത്തിന് 60 ഗ്രാം തൂക്കമാണ് ഉള്ളത്. ഇതില്‍ 56 ഗ്രാം ആണ് കാണിക്കവഞ്ചികളില്‍ നിന്നും തിരികെ ലഭിച്ചത്. ഇതില്‍ നിന്നും നഷ്ടമായ നാലു ഗ്രാം തൂക്കം കൂടി കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
എന്നാൽ ഈ സംഭങ്ങൾക്ക് പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണം, വെള്ളി ശേഖരത്തിന്റെ എല്ലാ വിവരങ്ങളും ഡിജിറ്റല്‍ രേഖയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. എന്നാല്‍, വര്‍ഷങ്ങള്‍ പഴക്കമുള്ള തിരുവാഭരണങ്ങളുടെയും ഭക്തര്‍ വഴിപാടായി നടയ്ക്കുവച്ച ചില അപൂര്‍വ ഉരുപ്പടികളുടെയും മൂല്യം കണക്കാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അന്ന് ഈ ഉദ്യമം ബോര്‍ഡ് ഉപേക്ഷിച്ചത്. നിലവില്‍ പരമ്ബരഗതമായി ലഭിച്ച തിരുവാഭരണങ്ങളും ഭക്തര്‍ നടയ്ക്കുവച്ച മൂല്യം തിട്ടപ്പെടുത്താന്‍ പ്രയാസമുള്ള അപൂര്‍വ ഇനം ഉരുപ്പടികളും ഒഴിച്ചുള്ള സ്വര്‍ണം, വെള്ളി ശേഖരത്തിന്റെ മൂല്യം നിര്‍ണയിക്കാനാണ് പദ്ധതി. കോടാനുകോടി രൂപയുടെ സ്വര്‍ണം, വെള്ളി ശേഖരമാണ് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലും സ്ട്രോംഗ് റൂമുകളിലുമായി സൂക്ഷിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha