സ്വര്‍ണ ഖനി കണ്ട് അമ്പരന്ന് യുപി; സോന്‍ഭദ്ര സ്വര്‍ണ ഖനിയിലെ 3600 ടണ്‍ സ്വര്‍ണം സംബന്ധിച്ച് ഏറ്റവും നിര്‍ണായക വിവരം പുറത്ത് വിട്ട് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ നിന്നും 3000 ടണ്ണോളം വരുന്ന സ്വർണ ശേഖരം കണ്ടെത്തിയതിന് പിന്നാലെ സ്വര്‍ണ ഖനി സംബന്ധിച്ച് ഏറ്റവും നിര്‍ണായക വിവരം പുറത്തുവിട്ടിരിക്കുകയാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 3600 ടണ്‍ സ്വര്‍ണം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) അറിയിച്ചു. അത്തരത്തില്‍ ഒരു കണ്ടെത്തലും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയിട്ടില്ലെന്നും ഉത്തര്‍പ്രദേശ് മൈനിംഗ് വകുപ്പാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. സ്വര്‍ണനിക്ഷേപത്തിന്റെ വിഭാഗത്തില്‍ പെടുത്താവുന്ന 52,806.25 ടണ്ണോളം അയിരിന്റെ സാന്നിധ്യം ഈ പ്രദേശത്തുണ്ട്. എന്നാല്‍ അവിടുത്തെ ഒരു ടണ്ണില്‍നിന്ന് 3.03 ഗ്രാം സ്വര്‍ണമാണു വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുക. അങ്ങനെയാണെങ്കില്‍ തന്നെ ഈ പ്രദേശത്തെ അയിരില്‍നിന്ന് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നത് വെറും 160 കിലോ സ്വര്‍ണം മാത്രമാണ്. വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ട മൂവായിരം ടണ്ണിന്റെ അവകാശവാദം തെറ്റാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി.
സോന്‍ഭദ്ര ജില്ലയില്‍ മൂവായിരം ടണ്ണോളം സ്വര്‍ണനിക്ഷേപമുണ്ടെന്നാണ് ജില്ലാ മൈനിംഗ് ഓഫീസര്‍ കെ.കെ. റായി കഴിഞ്ഞദിവസം പറഞ്ഞത്. സോന്‍ഭദ്രയിലെ സോന്‍പഹാഡിയില്‍ 2943 ടണ്ണിന്റെയും ഹാര്‍ഡിയില്‍ 646.16 കിലോയും സ്വര്‍ണനിക്ഷേപം കണ്ടെത്തിയെന്നായിരുന്നു റായിയുടെ അവകാശവാദം. ലോക ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിലവില്‍ 626 ടണ്‍ സ്വര്‍ണശേഖരമുണ്ട്. പുതിയതായി കണ്ടെത്തിയ സ്വര്‍ണശേഖരം ഈ കരുതല്‍ ശേഖരത്തിന്റെ അഞ്ചിരട്ടിയാണെന്നും ഏകദേശം 12 ലക്ഷം കോടി രൂപയാണ് ഇതിന് കണക്കാക്കുന്നതെന്നുമായിരുന്നു അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍, ഇതിനെയെല്ലാം നിഷേധിച്ചാണ് ജിഎസ്‌ഐയുടെ റിപ്പോര്‍ട്ട്. സോന്‍ഭദ്രയില്‍ സ്വര്‍ണനിക്ഷേപം കണ്ടെത്താനുള്ള ജോലികള്‍ 1992-93-ല്‍ സെന്‍ട്രല്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. സോന്‍ഭദ്രയിലെ സ്വര്‍ണനിക്ഷേപം കണ്ടെത്താന്‍ ബ്രിട്ടീഷുകാരാണ് ആദ്യം ശ്രമമാരംഭിച്ചത്. 8133 ടണ്‍ സ്വര്‍ണ നിക്ഷേപമുള്ള അമേരിക്കയാണ് ലോകത്ത് ഒന്നാംസ്ഥാനത്തുള്ളത്. ജര്‍മനിക്ക് 3366 ടണ്‍ സ്വര്‍ണമുണ്ട്.
1992-93 കാലഘട്ടത്തിലാണ് സോൺഭദ്രയിൽ സ്വർണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആരംഭിച്ചത്. സ്വർണത്തിനു പുറമേ മറ്റ് ചില ധാതുക്കളും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സോൻഭദ്ര മേഖലയിൽ സ്വർണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള നടപടികൾ ആദ്യമായി ആരംഭിച്ചത് ബ്രിട്ടീഷുകാരാണ്. ഉത്തർപ്രദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായ സോൻഭദ്ര പടിഞ്ഞാറൻ മധ്യപ്രദേശ്, തെക്കൻ ഛത്തീസ്‌ഗഢ്, തെക്ക്-കിഴക്കൻ ജാർഖണ്ഡ്, കിഴക്കൻ ബീഹാർ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല കൂടിയാണ്. സ്വര്‍ണം കണ്ടെത്തിയ കുന്നിന്റെ വിസ്തീര്‍ണ്ണം 108 ഹെക്ടര്‍ വരും. ധാതു സൈറ്റുകളുടെ ജിയോ ടാഗിംഗിനായി ഏഴ് അംഗ സംഘത്തെ നിയോഗിച്ചു. അവരുടെ റിപ്പോര്‍ട്ട് ഉടന്‍ ലഖ്‌നൗ മൈനിംഗ് വകുപ്പിന് സമര്‍പ്പിക്കും.ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ) യുടെ ഒരു സംഘം ഈ ചുമതലയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രണ്ട് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ക്വാറി പ്രദേശത്ത് ജി.എസ്.ഐ ഏരിയല്‍ സര്‍വേ നടത്തുന്നുണ്ട്. ഖനനത്തിനായി വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഈ പ്രദേശത്ത് വനംവകുപ്പിന് ഭൂമിയുണ്ട്. അതേസമയം 1992-93 കാലഘട്ടത്തില്‍ സോണ്‍ഭദ്രയില്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നേരത്തെ ആരംഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അതിന്റെ നടപടികള്‍ 1992 ല്‍ ആരംഭിച്ചിരുന്നതുമാണ്. ഇ-ടെന്‍ഡറിംഗ് വഴി ഈ ബ്ലോക്കുകള്‍ ലേലം ചെയ്യുന്നത് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha