കെജരിവാളിന് കുരുക്ക് മുറുകുന്നു! 2100 വിദേശികൾ ഉൾപ്പെടെ 8000 പേർ പങ്കെടുത്തതായി കരുതുന്ന സമ്മേളനം തടയാനോ യഥാസമയം നടപടിയെടുക്കാനോ കഴിയാത്തത് ഡൽഹി ഭരണകൂടത്തിന്റെ വീഴചയാണെന്ന് കേന്ദ്ര സർക്കാർ; അരവിന്ദ് കെജരിവാൾ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്ന് കേന്ദ്രത്തിന്റെ അന്ത്യശാസനം
നിസാമുദ്ദീൻ സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് 19 വൈറസ് ബാധിതരായ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ കണ്ടെത്തി യഥാ സമയം നടപടി സ്വീകരിക്കാത്തതിന്റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കുരുക്ക് മുറുകുന്നു.
2100 വിദേശികൾ ഉൾപ്പെടെ 8000 പേർ പങ്കെടുത്തതായി കരുതുന്ന സമ്മേളനം തടയാനോ യഥാസമയം നടപടിയെടുക്കാനോ കഴിയാത്തത് ഡൽഹി ഭരണകൂടത്തിന്റെ വീഴചയാണെന്ന് കേന്ദ്ര സർക്കാർ കരുതുന്നു.
തെലങ്കാനയിലുള്ള തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് 19 വ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി നിസാമുദ്ദീനിലെ പള്ളിയിലെ സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ മാർച്ച് 21ന് എല്ലാ സംസ്ഥാനങ്ങൾക്കുമയച്ചു. എന്നാൽ പല സംസ്ഥാനങ്ങളും വളരെ വൈകി മാത്രമാണ് നടപടി സ്വീകരിച്ചത്. ചില സംസ്ഥാനങ്ങൾ കേന്ദ്ര നിർദ്ദേശം ഗൗരവമായി കണ്ടതേയില്ല.
കോവിഡ് 19 ബാധിച്ചിട്ടുണ്ടാകാനിടയുള്ള തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ തിരിച്ചറിയാനും ഐസലേറ്റ് ചെയ്യാനും ക്വാറന്റൈന്‍ ചെയ്യാനുമായി കര്‍ശനമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 28നും 29നും എല്ലാ സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്കും വീണ്ടും നിര്‍ദേശം നല്‍കി.എന്നിട്ടാണ് ചില സംസ്ഥാനങ്ങൾ അനങ്ങിയത്.
ഡൽഹി തെരഞ്ഞടുപ്പിൽ വലിയ വിജയം കരസ്ഥമാക്കിയ എ. എ. പി. തബ്ലീഗ് പ്രവർത്തനം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇന്തോനേഷ്യയിൽ നിന്നും മറ്റുമെത്തിയ വിദേശികളെ ഡൽഹി എയർ പോർട്ടിൽ തടയുകയോ പരിശോധനക്ക് വിധേയമാക്കുകയോ ചെയ്തില്ലെന്ന് സംഘാടകർ തന്നെ ആരോപിക്കുന്നുണ്ട്. ഇതിന്റെ ഉത്തരവാദിത്വം ഡൽഹി സർക്കാരിന്റെ തലയിലാക്കിയിരിക്കുകയാണ് കേരളം.
സാധാരണ സന്ദര്‍ശക വിസയിലെത്തിയാണ് വിദേശത്ത് നിന്നുള്ളവര്‍ തബ്ലീഗ് ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. സന്ദര്‍ശക വിസയിലെത്തി മിഷണറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലെ നിസാമുദ്ദീന്‍ എന്ന സ്ഥലത്താണ് തബ്ലീഗ് ജമാഅത്ത് ആസ്ഥാനം (മര്‍ക്കസ്) സ്ഥിതി ചെയ്യുന്നത്. മതപരമായ ആവശ്യങ്ങള്‍ക്കായി രാജ്യത്ത് എല്ലായിടത്തു നിന്നും വിദേശത്തു നിന്നുമുള്ള വിശ്വാസികള്‍ ഇവിടെ എത്തിച്ചേരുന്നു. ഇവരില്‍ ചിലര്‍ തബ്ലീഗ് പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ പോകാറുണ്ട്. ഇത് ഒരു വര്‍ഷത്തില്‍ മുഴുവന്‍ സമയവും നടക്കുന്ന പ്രവര്‍ത്തനമാണ്.
മാര്‍ച്ച് 21ന് വിദേശത്തു നിന്നുള്ള 824 തബ്ലീഗ് പ്രവര്‍ത്തകര്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ മിഷണറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതോടൊപ്പം ഏകദേശം 216 വിദേശ പ്രവര്‍ത്തകര്‍ മര്‍ക്കസില്‍ താമസിച്ചിരുന്നു. ഇത് കൂടാതെ ഇന്ത്യയില്‍ നിന്നുള്ള 1500ലധികം പ്രവര്‍ത്തകരും മര്‍ക്കസില്‍ താമസിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 2100 പ്രവര്‍ത്തകര്‍ ഈ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിഷണറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മാര്‍ച്ച് 23 മുതല്‍ സംസ്ഥാന സര്‍ക്കാര്‍/പൊലീസ് എന്നിവര്‍ നിസാമുദ്ദീന്‍ ഉള്‍പ്പെടുന്ന ഡല്‍ഹിയില്‍ കര്‍ശനമായ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഇതോടെ ഇവരുടെ പ്രവര്‍ത്തനം നിലച്ചു. അരവിന്ദ് കെജരിവാൾ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്നാണ് കേന്ദ്രത്തിന്റെ അന്ത്യശാസനം.
https://www.facebook.com/Malayalivartha