പ്രതിഭക്ക് ഇത്രയും പ്രതിഭ വേണ്ടെന്ന് സി പി എം! കായംകുളം എം എൽ എ യു പ്രതിഭയെ കർശനമായി താക്കീത് ചെയ്യണമെന്ന് സി പി എമ്മിൽ ഏകാഭിപ്രായം; സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഇടപെട്ടിട്ടും പ്രതിഭ തന്റെ നിലപാടിൽ നിന്ന് പിൻമാറാത്തതിനാൽ വിഷയം സംസ്ഥാന കമ്മിറ്റിക്ക് വിടാൻ ജില്ലാ കമ്മിറ്റി
കായംകുളം എം എൽ എ യു പ്രതിഭയെ കർശനമായി താക്കീത് ചെയ്യണമെന്ന് സി പി എമ്മിൽ ഏകാഭിപ്രായം.
വെള്ളിയാഴ്ച്ച രാത്രി 10 ന് പ്രതിഭ അവരുടെ ഫെയ്സ് ബുക്കിലൂടെ നടത്തിയ 22 മിനിട്ട് നീണ്ട് നിന്ന ലൈവ് സംഭാഷണം മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച സാഹചര്യത്തിലാണ് നടപടി.
പ്രതിഭയുടെ ലൈവിൽ അങ്ങെയറ്റം സ്ത്രീവിരുദ്ധമായ പരാമർശങ്ങളാണ് ഉണ്ടായിരുന്നതെന്ന് യൂത്ത് കോൺഗ്രസ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഇടപെട്ടിട്ടും പ്രതിഭ തന്റെ നിലപാടിൽ നിന്ന് പിൻമാറാത്തതിനാൽ വിഷയം സംസ്ഥാന കമ്മിറ്റിക്ക് വിടാനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.
ഡി.വൈ എഫ് ഐയുമായി നിലനിൽക്കുന്ന അഭിപ്രായഭിന്നതയാണ് വിവാദത്തിന് കാരണം. പ്രതിഭക്കെതിരെ നടപടിയെടുത്താൽ മാത്രമേ വിവാദങ്ങൾ അവസാനിക്കുകയുള്ളു എന്ന തീരുമാനത്തിലാണ് ആലപ്പുഴ ജില്ലാ കമ്മിറ്റി. പാർട്ടിക്കെതിരെ എം എൽ എ രംഗത്ത് എത്തിയത് മറച്ചുവച്ച് മാധ്യമ പ്രവർത്തകർക്കെതിരെയുള്ള അധിക്ഷേപത്തിനെതിരെ നടപടിയെടുക്കാനാണ് നീക്കം.
കേരളത്തിലെ സ്ത്രീകളും പുരുഷൻമാരുമായ മാധ്യമ പ്രവർത്തകർക്ക് "സ്വന്തം ശരീരം വീറ്റ് ജീവിച്ചൂടെ" എന്ന ലൈംഗിക ചുവയോട് കൂടിയുള്ള പരാമർശങ്ങളാണ് വിവാദത്തിലായത്.
ഇത് സമൂഹത്തിലെ സ്ത്രീകളുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനും മാധ്യമപ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കുക എന്ന മനപൂർവ്വമുള്ള ലക്ഷ്യം വച്ചിട്ടുള്ളതാണെന്ന് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീകളെയും മാധ്യമ പ്രവർത്തകരെയും അവഹേളിക്കുകയും പൊതു സമൂഹത്തിൽ മാനഹാനി വരുത്തുകയും ചെയ്യുക എന്ന മനപൂർവ്വമുള്ള ഉദ്ദേശ്യത്തോടെ നടത്തിയ ഈ പരാമർശങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമം IPC 354-A(1)(IV), 294(b), IT Act 67 D എന്നീ വകുപ്പുകൾ അനുസരിച്ച് ശിക്ഷാർഹമാണ്. ഒരു ജന പ്രതിനിധി സമൂഹത്തിന് വഴിക്കാട്ടിയും മാതൃകയും ആകേണ്ടവരാണ്. അതിനു പകരം ഇത്തരം അശ്ശീല പദപ്രയോഗങ്ങൾ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന സ്ത്രീകൾക്കും മാധ്യമ പ്രവർത്തകർക്ക് നേരെയും ഉപയോഗിക്കുന്നത് അപലപനീയമാണ്.
എം എൽ എ യുടെ സംഭാഷണം അടങ്ങിയ ഫേസ് ബുക്ക് പേജിന്റെ ലിങ്ക് പരാതിക്കൊപ്പം യൂത്ത് കോൺഗ്രസ് പോലീസിന് നൽകിയിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമ്പോഴാണ് ഇത്തരമാരു നടപടി ഉണ്ടായിരിക്കുന്നത്. താൻ മാധ്യമ പ്രവർത്തകരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് പറഞ് പ്രതിഭ രംഗത്തെത്തിയെങ്കിലും അത് യാതൊരു ചലനവും ഉണ്ടാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha