ക്വാറന്റീൻ സൗകര്യമുള്ള 80000 കിടക്കകൾ തയ്യാറാക്കുന്നതിനായി 5000 ബോഗികൾക്ക് രൂപമാറ്റം വരുത്തി ഇന്ത്യൻ റയിൽവേ! ലോകത്തൊരിടത്തും ഇങ്ങനെയൊരു പരിഷ്കാരത്തിന് രൂപം നൽകിയിട്ടില്ല; ഇന്ത്യയുടെ തീവണ്ടി ബോഗി കണ്ട് ഞെട്ടി ലോകരാഷ്ട്രങ്ങൾ!
ക്വാറന്റീൻ സൗകര്യമുള്ള 80000 കിടക്കകൾ തയ്യാറാക്കുന്നതിനായി 5000 ബോഗികൾക്ക് രൂപമാറ്റം വരുത്തി ഇന്ത്യൻ റയിൽവേ ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു. ലോകത്തൊരിടത്തും ഇങ്ങനെയൊരു പരിഷ്കാരത്തിന് രൂപം നൽകിയിട്ടില്ല. ചൈന ഞൊടിയിടയിൽ പുതിയ അശുപത്രി സമുച്ചയം നിർമ്മിച്ചതു പോലെയാണ് ഇന്ത്യ റയിൽവേ കോച്ചുകളിൽ ആശുപത്രി തയ്യാറാക്കിയത്.
ആവശ്യാനുസരണം ആശുപത്രികളില്ല എന്ന യാഥാർത്ഥ്യം മനസിലാക്കി കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയാണ് ഇത്തരമാരു ആശയം റയിൽവേക്ക് മുന്നിൽ വച്ചത്. റയിൽവേ മന്ത്രിക്ക് പ്രധാനമന്ത്രിയുടെ ആശയത്തിന് മൂർത്ത രൂപം നൽകാൻ ആഴ്ചകൾ മാത്രമാണ് വേണ്ടി വന്നത്.
കോവിഡ് 19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റിന്റെ ആരോഗ്യപരിപാലന ശ്രമങ്ങളെ സഹായിക്കാനൊരുങ്ങിയതാണ് ഇന്ത്യൻ റെയിൽവേ.
രാജ്യത്തുടനീളമായി, 586 ആരോഗ്യയൂണിറ്റുകൾ, 45 സബ് ഡിവിഷണൽ ആശുപത്രികൾ, 56 ഡിവിഷണൽ ആശുപത്രികൾ, 8 നിർമ്മാണ യൂണിറ്റ് ആശുപത്രികൾ, 16 സോണൽ ആശുപത്രികൾ എന്നിവ റയിൽവെയുടെ കീഴിലുണ്ട്. ഈ സൗകര്യങ്ങളുടെ സിംഹഭാഗവും ഇനി കൊറോണ വൈറസിനെതിരായ പോരാട്ടത്തിനാവും ഉപയോഗപ്പെടുത്തുക.
2546 ഡോക്ടർമാർ, 35,153 നേഴ്സിങ്, ഫാർമസിസ്റ് ഉൾപ്പെടെയുള്ള പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സഹായതോടെ, കോവിഡ് 19 പോരാട്ടത്തിന്റെ ഭാഗമായുള്ള ഏത് വെല്ലുവിളിയും നേരിടാൻ ഇന്ത്യൻ റെയിൽവേ സജ്ജമാണ്.
സോണൽ റയിൽവെയുടെ നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഇതുവരെ ഇത്തരത്തിൽ 3,250 കോച്ചുകൾക്ക് രൂപമാറ്റം വരുത്തിക്കഴിഞ്ഞു.
കോവിഡ് രോഗബാധിതർക്ക് ഉപയോഗിയ്ക്കാനായി 5000 കിടക്കകൾ റയിൽവേ കണ്ടെത്തി: രാജ്യത്തെ 17 സമർപ്പിത ആശുപത്രികളിലും, 33 ആശുപത്രി ബ്ലോക്കുകളിലുമായി 5000 ത്തോളം കിടക്കകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി കണ്ടെത്തിയിട്ടുണ്ട്. ഇത് ലക്ഷ്യമിട്ട് ഈ ആശുപത്രികളെയും, ബ്ലോക്കുകളെയും സജ്ജമാക്കി വരികെയാണ്.
ഇന്ത്യൻ റയിൽവെയുടെ കീഴിൽ രാജ്യത്തുടനീളമുള്ള സംവിധാനങ്ങളിൽ കോവിഡ് പ്രതിരോധത്തിനായി 11,000 ക്വാറന്റീൻ കിടക്കകൾ ലഭ്യമാക്കി.
വൈദ്യോപകരണങ്ങൾ, വ്യക്തിസുരക്ഷാ സംവിധാനങ്ങൾ (PPE), വെന്റിലേറ്ററുകൾ എന്നിവ ആവശ്യാനുസരണം ലഭ്യമാക്കേണ്ടതുണ്ട്., ഇവയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി രാജ്യത്തെ വിവിധ റെയിൽവേ സോണുകളും, നിർമ്മാണ യൂണിറ്റുകളും നടപടികൾ സ്വീകരിച്ചു.
വ്യക്തിസുരക്ഷാ സംവിധാനങ്ങളുടെ (PPE) തദ്ദേശീയമായ ഉത്പാദനം ഇന്ത്യൻ റെയിൽവേ ആരംഭിച്ചുകഴിഞ്ഞു: ദിവസേനെ 1000 PPE-കൾ നിർമ്മിക്കാനുള്ള തീവ്രശ്രമത്തിലാണ് റെയിൽവേ. ഭാവിയിൽ ഇത് വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
റയിൽവേ ആരോഗ്യസേവനങ്ങൾ ഇനിമുതൽ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും ലഭ്യമാകും: റെയിൽവേ ആരോഗ്യ സേവനങ്ങൾ, എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും രാജ്യത്തുടനീളം ലഭ്യമാക്കി. റയിൽവെയുടെ ആശുപത്രികളിലോ, ആരോഗ്യ കേന്ദ്രങ്ങളിലോ തങ്ങളുടെ ഐഡന്റിറ്റി കാർഡ് കാണിച്ച ജീവനക്കാർക്ക് ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
https://www.facebook.com/Malayalivartha