'ഒന്ന് മുക്കി മുള്ളി മൂത്രം ഒഴിച്ച് ഡെറ്റോൾ സോപ്പ് ഇട്ടു കഴുകി കളഞ്ഞാൽ തീരുന്ന പൊള്ളുന്ന ലൈംഗികതയുടെ ഓർമ്മകളെ പറ്റി.. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളോട് പലവട്ടം ഞാനും അത് ചൂണ്ടി കാണിച്ചിട്ടുണ്ട്..' കലാമോഹൻ പറയുന്നു
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം നാൾക്കുനാൾ വർധിക്കുകയാണ്. കടുത്ത നിയമങ്ങൾ നിലനിൽക്കുമ്പോൾ തന്നെയും ആരും അതേപ്പറ്റിൽ ഓർക്കുക പോലും ചെയ്യുന്നില്ല. പലവിധത്തിലുമുള്ള ചൂഷണങ്ങൾക്ക് ഇരയാകുന്നവരാണ് അനവധി സ്ത്രീകൾ. അത് നൽകിയ മുറിപ്പാടുകൾ മറന്നുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്താൻ ഒത്തിരി പ്രയാസങ്ങൾ അനുഭവിക്കുന്നവരും ഇപ്പോൾ നമുക്കിടയിൽ ഉണ്ട്. ഇത്തരം സാഹചര്യത്തിൽ ഒരു ഓര്മപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റായ കലാമോഹൻ.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
പണ്ടെങ്ങോ വായിച്ച ഓർമ്മയുണ്ട്..
മാധവികുട്ടി പറഞ്ഞത്, ഒന്ന് മുക്കി മുള്ളി മൂത്രം ഒഴിച്ച് ഡെറ്റോൾ സോപ്പ് ഇട്ടു കഴുകി കളഞ്ഞാൽ തീരുന്ന പൊള്ളുന്ന ലൈംഗികതയുടെ ഓർമ്മകളെ പറ്റി..
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളോട് പലവട്ടം ഞാനും അത് ചൂണ്ടി കാണിച്ചിട്ടുണ്ട്..
നമ്മുടെ ഇഷ്‌ടമില്ലാത്ത ഒരാളുടെ സ്പർശം അങ്ങനെ കണ്ടാൽ മതിയെന്ന്..
പക്ഷെ ചില പെണ്ണുങ്ങൾ മുന്നില് വന്നു പെടും..
നെഞ്ച് പൊള്ളിക്കുന്ന കരച്ചില് കേൾപ്പിക്കും.
ഉറക്കമില്ലാത്ത രാവുകൾ പറഞ്ഞു ഞെട്ടിക്കും..
ശ്വാസമില്ലാതെയും ജീവിക്കാം, പക്ഷെ നിന്റെ സ്നേഹം നഷ്‌ടപ്പെട്ടാൽ നൂറു കഷ്ണങ്ങളായി ഞാൻ പൊട്ടിച്ചിതറി പോകുമെന്ന് കരയുന്ന ഹൃദയം...
അവൾ ബലാത്സംഗം ചെയ്യപ്പെട്ടതാകില്ല..
ആത്മസമർപ്പണം ആകും.. പക്ഷെ,
അവന്റെ വിയർത്ത നെഞ്ചിൽ ഉമ്മ വെച്ചു പിരിഞ്ഞ ഓർമ്മകളെ എങ്ങനെയാണ് നിസ്സാരവൽകരിച്ച് സംസാരിക്കുക !!
യാതൊരു സ്വാർത്ഥതാല്പര്യവും ഇല്ലാതിരുന്ന നിമിഷത്തെ പീഡനം എന്ന് പേരിട്ടു വിളിക്കാൻ പറ്റില്ല...
അവനെ അപമാനിക്കുക അല്ല,
അതാ നിമിഷങ്ങൾക്ക് അവൾ അവളോട് കാണിക്കുന്ന നീതികേടാകും..
കാലിൽ പറ്റി ചേർന്നു നിൽക്കുന്ന നായക്കുട്ടിയെ തട്ടി കളയുന്ന ലാഘവത്തോടെ, എടുത്തെറിയപെടുമ്പോൾ,
മനസ്സിൽ, നൂറായിരം വേവുന്ന ഓർമ്മകളാകും..
അവരോടു മാധവിക്കുട്ടിയുടെ വാക്കുകൾ ചൂണ്ടി കാട്ടാനാകില്ല..
അവർക്ക് മനസ്സിലാകുന്ന ഭാഷയല്ല അത്....
എങ്ങനെ, ഏത് വാക്കുകൾ കോർത്തു ഞാൻ സാന്ത്വനം കൊടുക്കും !
അങ്ങനെയും എന്റെ പെണ്ണുങ്ങൾ....
കല, കൗൺസലിംഗ് സൈക്കോളജിസ്റ്
https://www.facebook.com/Malayalivartha