പള്ളിപ്പുറത്തെ മണല്‍ ഖനനം ടെക്‌നോസിറ്റി പദ്ധതിയെ തകര്‍ക്കാന്‍; ഖനനം നടക്കുന്നത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം; വഴിമുട്ടിയത് കേരളത്തിന്റെ അഭിമാന പദ്ധതി
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായിയാണ് പള്ളിപ്പുറത്ത് ടെക്‌നോസിറ്റി പദ്ധതിക്ക് രൂപം നല്‍കിയത്. ഈ പദ്ധതിയാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെടുന്നത്. പള്ളിപ്പുറത്തെ കളിമണ്‍ ഖനനം അതിന്റെ ഭാഗമാണെന്നാണ് ആരോപണം. 2006ലാണ് പള്ളിപ്പുറത്ത് സര്‍ക്കാര്‍ 514 എക്കര്‍ ഏറ്റെടുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തറക്കലിടുന്നത് ഈ സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പൂര്‍ണ പിന്തുണയോടെയാണ് പദ്ധതി ആരംഭിച്ചതും. എന്നാല്‍ കളിമണല്‍ ഖനനത്തിലൂടെ സ്ഥലം നിര്‍മാണ യോഗ്യമല്ലാതാകുമെന്നും പദ്ധതിയുടെ ഉദ്യേശലക്ഷ്യം വഴിമാറുമെന്നുമാണ് പ്രധാനമായും ആരോപിക്കപ്പെടുന്നത്.
കേരള സംസ്ഥാന മിനറല്‍ ഡെവലെപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെംഡല്‍) ന്റെ നേതൃത്വത്തിലാണ് ഖനനം നടക്കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമെന്ന ലേപലിലാണ് കെംഡലിന് ഖനനാനുമതി നേടിക്കൊടുത്തത്. ഇതെ കമ്പനിയുടെ തന്നെയാണ് പമ്പയില്‍ പ്രളയത്തില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കാന്‍ കരാറെടുത്ത് വിവാദത്തില്‍പ്പെട്ടതും. മണല്‍ ഖനനത്തിന് സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങുകയും അത് സ്വകാര്യ കമ്പനികള്‍ക്ക് മറിച്ചു വില്‍ക്കുകമാണ് ഈ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനത്തിന്റെ നയം. ഇതിലൂടെ കമ്മീഷന്‍ വ്യവസ്ഥയില്‍ കോടികളുടെ അഴിമതിയാണ് കെംഡലില്‍ നടക്കുന്നത്. ഇതുതന്നെയാണ് പള്ളിപുറത്തു നടക്കാന്‍ പോകുന്നതെന്നാണ് ആരോപണം.
പള്ളിപുറത്ത് ഭൂമിയേറ്റെടുക്കുന്ന നടപടിയുമായി മുന്നോട്ട് വന്നപ്പോള്‍ അതിനെ എതിര്‍ത്ത പ്രദേശത്തെ ഒരേ ഒരു രാഷ്ട്രീയ പ്രസ്ഥാനം സി.പി.എം മാത്രമായിരുന്നു. അന്ന് ഏറ്റെടുത്ത ഭൂമിയില്‍ ഇന്ന് ഖനനം ചെയ്യാല്‍ ഒത്താശ ചെയ്യുന്നത് സി.പി.എം തന്നെയാണെന്ന കൗതുകകരമായ വസ്തുതയും പള്ളിപ്പുറത്തിനുണ്ട്. മൂന്നുനിലകളിലായി രണ്ടു ലക്ഷം ചതുരശ്രയടിയില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന ഐ.ടി കെട്ടിടം, ബ്രിഗേഡ് ഗ്രൂപ്പിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ തുടങ്ങിയവയാണ് ടെക്‌നോസിറ്റില്‍ വരാന്‍ പോകുന്ന ചില പദ്ധതികള്‍. ടെക്‌നോപാര്‍ക്കിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂച്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരളയുടെ ആസ്ഥാനം ടെക്‌നോസിറ്റിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇവിടേക്ക് എത്തും. ഇതാണ് ഇപ്പോള്‍ വേരോടെ അറക്കപ്പെടാന്‍ പോകുന്നത്.
കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സ്, കൊല്ലം കുണ്ടറ സിറാമിക്‌സ് എന്നി സ്ഥാപനങ്ങള്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമല്ലാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ജോലി നല്‍കാനാകുന്നില്ലെന്നും ഇതിന് പരിഹാരമായിയാണ് പള്ളിപുറത്ത് നിന്നും ഖനനം നടത്താന്‍ തീരുമാനിച്ചതെന്നുമാണ് കെംഡിലിന്റെ നിലപാട്. മംഗലപുരത്തും സമീപപ്രദേശങ്ങളിലുമുള്ള കളിമണല്‍ ഖനനം നിര്‍ത്തിവയ്ക്കണമെന്ന സുപ്രീകോടതി ഉത്തവ് നിലനില്‍കുമ്പോള്‍ തന്നെയാണ് പുതിയ ഖനന നീക്കമെന്നതും ശ്രദ്ധേയമാണ്.
ലക്ഷകണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സഹായകമാകുന്ന പദ്ധതിയാണ് പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതി. കോറോണയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നിരവധി യുവാക്കളാണ് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഇത്തരം വന്‍കിട പദ്ധതികളിലൂടെ മാത്രമേ സാധിക്കുകയുള്ള. എന്നാല്‍ ഈ പദ്ധതി നഷ്ടപ്പെടുന്ന സമീപനമാണ് സ്ഥലത്തെ സി.പി.എം നേതൃത്വത്തിന്റെയും മണല്‍ഖനന മാഫിയായുടെയും ഒത്താശയോടെ തകര്‍ക്കപ്പെടുന്നത്. പദ്ധതി നഷ്ടപ്പെടുന്നതില്‍ ജനരോഷം ശക്തമായതോടെ ഇന്നലെ പ്രതിപക്ഷ നേതാവ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. കളിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധിച്ച അദേഹം ടെക്‌നോസിറ്റി പദ്ധതയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ പാടില്ലെന്നും നിര്‍ദേശിച്ചു. പള്ളിപ്പുറത്തെ ഖനനം സര്‍ക്കാരിന്റെ കോവിഡ് കാലത്തെ മറ്റൊരു അഴിമതിയാണെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.
https://www.facebook.com/Malayalivartha