പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് എന്‍.ഒ.സി നല്‍കാതെ പൊതുമരാമത്ത് വകുപ്പിന്റെ ഒളിച്ചുകളി, തടസപ്പെടുന്നത് 3500 കോടി നിക്ഷേപം, 35000ത്തോളം തൊഴിലവസരങ്ങള്‍; കോറോണ പ്രതിസന്ധിയില്‍ യുവാക്കള്‍ക്ക് ആശ്വാസമാകുമായിരുന്ന പദ്ധതി; പദ്ധതി തടസപ്പെടുത്തുന്നതിന് പിന്നില്‍ നിലവിലെ പമ്പുടമകള്‍
പുതിയ പെട്രോള്‍ പമ്പുകള്‍ എന്‍.ഒ.സി നല്‍കാതെ പൊതുമരാമത്ത് വകുപ്പ് ഒളിച്ചുകളിക്കുന്നു. ഇതോടെ കേരളത്തില്‍ തടസപ്പെടുന്നത് 3500 കോടി മുതല്‍ മുടക്കില്‍ ആരംഭിക്കാനിരിക്കുന്ന പദ്ധതി. കോറോണകാലത്ത് തൊഴില്‍ നഷ്ടമൂലം സാമ്പത്തിക പ്രതിസന്ധിലായ 35000ത്തോളം പേര്‍ക്ക് ലഭിക്കുമായിരുന്ന തൊഴില്‍ കൂടിയാണ് പൊതുമരാമത്ത് വകുപ്പ് എന്‍.ഒ.സി വൈകിപ്പിക്കുന്നതിലൂടെ അനിശ്ചിത്വത്തിലാകുന്നത്. ഇതിലൂടെ 1750 പെട്രോള്‍ പമ്പുകള്‍ക്കാണ് എണ്ണകമ്പനികളുടെ ലെറ്റര്‍ ഓഫ് ഇന്ററന്റ് (എല്‍.ഒ.ഇ) ലഭിച്ചിട്ടും തുടങ്ങാന്‍ കഴിയായത്.
രാജ്യത്ത് ഒരു ലക്ഷത്തോളം പുതിയ പെട്രോള്‍ പമ്പുകളുടെ ആവശ്യമുണ്ടെന്ന് എണ്ണകമ്പനികളുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കേരളത്തില്‍ വിവിധ പെടോള്‍ കമ്പനികളുടെ പമ്പുകള്‍ക്കായി അപേക്ഷിച്ച 1750 പേരെ 2018 യില്‍ തിരഞ്ഞെടുക്കുകയും ചെയ്തു. എണ്ണകമ്പനികള്‍ സ്ഥല പരിശോധന നടത്തിയാണ് പമ്പ് നടത്താനുള്ള ലെറ്റര്‍ ഓഫ് ഇന്ററന്റ് നല്‍കുന്നത്. പമ്പ് ഉടമകള്‍ക്കുള്ള ലെറ്റര്‍ ഓഫ് ഇന്ററന്റ് പമ്പിന്റെ സ്‌കെച്ച് സഹിതം ഓയില്‍ കമ്പനികള്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്ത് കൈമാറിട്ടുണ്ട്. ജില്ലാ കലക്ടര്‍ വിവിധ വകുപ്പുകള്‍ക്ക് ഈ കത്ത് കൈമാറി. ഫയര്‍, പോലീസ്, റവന്യു തുടങ്ങി ഏട്ടോളം വകുപ്പുകളുടെ അനുമതിയാണ് പെട്രോള്‍ പമ്പ് തുടങ്ങാന്‍ ആവശ്യം. എന്നാല്‍ ഇതില്‍ പി.ഡബ്ല്യു.ഡി വകുപ്പ് മാത്രം എന്‍.ഒ.സി നല്‍കാതെ മാറി നില്‍ക്കുകയാണ്. എന്നാല്‍ മുഴുവന്‍ വകുപ്പുകളെ അനുമതി നേടിയാല്‍ മാത്രമേ പെട്രോള്‍ പമ്പ് തുടങ്ങുന്നതിനുള്ള പ്രാഥമിക കാര്യങ്ങളെങ്കിലും തുടങ്ങാന്‍ സാധിക്കുകയുള്ളു. ഇതിലൂടെ തടസപ്പെടുന്നത് നിരവധി യുവാക്കള്‍ക്ക് ലഭിക്കുമായിരുന്ന തൊഴിലവരസമാണ്.
ഒരു പെട്രോള്‍ പമ്പിനായി രണ്ടു കോടിയോളം രൂപയാണ് പമ്പുടമയോ എണ്ണ കമ്പനിയോ നിക്ഷേപിക്കുക. അങ്ങനെ 1750 പമ്പുകള്‍ ആരംഭിക്കാനാണ് അനുമതി നല്‍കിയത്. അങ്ങനെയെങ്കില്‍ കേരളത്തിലുണ്ടാകുക 3500 കോടി രൂപയുടെ നിക്ഷേപം. ഒരു പമ്പില്‍ ശരാശരി 20 ജീവനക്കാര്‍ വച്ച് 35000 ത്തോളം ജീവനക്കാരെ ആവശ്യമായും വരും. എന്നാല്‍ പൊതുമരാമത്തിന്റെ ഉടക്കില്‍ ഈ പദ്ധതി നിലച്ച അവസ്ഥയിലാണ്. എന്‍.ഒ.സി നല്‍കുന്നതിന് തടസമായി പൊതുമരാമത്ത് ചൂണ്ടികാട്ടുന്ന നിബന്ധനകളെല്ലാം പുതുതായി സൃഷ്ടിക്കുന്നതാണ്. പെട്രോള്‍ പമ്പിന് അനുമതി നല്‍കുമ്പോള്‍ 300 മീറ്റര്‍ പരിതിയില്‍ ഇടം വലം റോഡുകള്‍ പാടില്ല, 50 മീറ്റര്‍ ചുറ്റളവില്‍ സ്‌കൂളോ വീടുകളോ പാടില്ല തുടങ്ങിയ നിബന്ധനകളാണ് പെതുമരാമത്ത് വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. ഈ നിബന്ധനകള്‍ പാലിച്ചാല്‍ വിരളിലെണ്ണാവുന്ന പമ്പുകള്‍ മാത്രമേ തുടങ്ങാന്‍ സാധിക്കുകയുള്ളു. 1964 ലെ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് റൂള്‍ ഉപയോഗിച്ച് വകുപ്പ് പുതുതായി ഈ വാദങ്ങള്‍ ഉള്‍പ്പെടുത്തിയത്. 2019യില്‍ ഐ.ആര്‍.സി റൂള്‍ പിന്തുടരേണ്ടതില്ലെന്ന് സുപ്രീംകോടതിയുടെ വിധി തന്നെ വന്നതായും അത് പക്ഷേ കേരളം ഫോളോ ചെയ്ന്നില്ലെന്നും പുതുതായി പമ്പിന് അനുമതി ലഭിച്ചവര്‍ ആരോപിക്കുന്നു.
ഇതിന് പിന്നില്‍ പഴയ പമ്പുടമകളുടെ സ്വാധീനമാണ്. നിലവില്‍ സംസ്ഥാനത്ത് 2000ത്തോളം പെട്രോള്‍ പമ്പുകളുണ്ട്. പുതിയ പമ്പുകള്‍ നിലവില്‍ വരുമ്പോള്‍ പഴയ പമ്പുകളില്‍ കച്ചവടം കുറയും. കൂടാതെ പുതിയ പമ്പുകളില്‍ അടിസ്ഥാന സൗകര്യം പഴയപമ്പുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും. കാരണം എണ്ണകമ്പനികളുടെ മാനദണ്ഡപ്രകാരം പുതുതായി വരുന്ന പെട്രോള്‍ പമ്പുകളില്‍ ടോയിലെറ്റ് സൗകര്യയും സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന സജീകരണങ്ങളും പഴയതിനെക്കാല്‍ മികച്ചതായിരിക്കും. ഇതും പഴയ പമ്പുകളില്‍ നിന്നും ഉപഭോക്താക്കളെ പുതിയ പമ്പുകളിലെത്തിക്കും. ഇതൊഴുവാക്കാന്‍ പഴയ പമ്പുടമകള്‍ പൊതുമരാമത്ത് വകുപ്പിനെയും സി.പി.എം പാര്‍ട്ടിയെയും സ്വാധീനിച്ച് എന്‍.ഒ.സി അട്ടിമറിക്കുകയാണെന്നാണ് പ്രധാന ആരോപണം. എന്നാല്‍ എന്‍.ഒ.സി നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഇതിനെതിരെ പമ്പുടമകള്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിലാണെന്നും അതിന്റെ തീരുമാനം വന്ന ശേഷം മാത്രമേ എന്‍.ഒ.സി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളുവെന്നുമാണ് പെതുമരാമത്ത് വകുപ്പിന്റെ നിലപാട്.
https://www.facebook.com/Malayalivartha