നാണിച്ചു തല പൊക്കി നടക്കാന്‍ വയ്യ !!!; സി.പി.എമ്മുകാര്‍ കൂട്ടത്തോടെ സി.പി.ഐയിലേക്ക്; സി.പി.എം പിണറായിയുടെ പാര്‍ട്ടിയായി ചുരുങ്ങിയപ്പോള്‍ ഇടതുപക്ഷ നിലപാടുകളില്‍ വിശ്വാസിക്കുന്നവര്‍ പാര്‍ട്ടി വിടുന്നു; പൊന്നാനിയിലും നടന്നത് ഇതാണ്
പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഓരോ നടപടികളിലും ഇടതുപക്ഷ നയവ്യതിയാനം കാണാന്‍ സാധിക്കും. സി.പി.എം എന്ന പാര്‍ട്ടി പിണറായി വിജയന്റെ പാര്‍ട്ടിയായി ചെറുതായപ്പോള്‍ ഇതിനെ അനുകൂലിക്കാന്‍ യഥാര്‍ത്ഥ ഇടതുപക്ഷ അനുഭാവികള്‍ക്ക് സാധിക്കുന്നില്ല. ഇതിന്റെ ഫലമായി പാര്‍ട്ടിക്കുള്ളില്‍ നിന്നും അവര്‍ വിട്ടുപോകുക തന്നെ ചെയ്യും. ഇത്തരത്തില്‍ വിട്ടുപോകുന്നവര്‍ സി.പി.ഐയില്‍ മാത്രമല്ല കോണ്‍ഗ്രസിലും ബി.ജെ.പിയിലും എല്ലാം അംഗങ്ങള്‍ ആകുന്നുണ്ട്. ഇടതുപക്ഷ നിലപാടുകളില്‍ വിശ്വാസിക്കുന്നവര്‍ സി.പി.ഐയിലോ സ്വതന്ത്രരായോ തുടരുമ്പോള്‍ പിണറായിയോട് വിരോധം കാരണം പുറത്തുവരുന്നവര്‍ ബി.ജെ.പിയിലോ കോണ്‍ഗ്രസിലോ ചേരുന്നു. സി.പി.എമ്മില്‍ നിന്നും പുറത്തുവരുന്നവരില്‍ ഭൂരിഭാഗം പേരും ബി.ജെ.പിയിലോ കോണ്‍ഗ്രസിലോ ചേരുന്നതാണ്. ഇത് പിണറായിക്ക് അണികള്‍ക്കിടയിലുള്ള സ്വാധീനം നഷ്ടമാകുന്നുവെന്ന് സൂചന നല്‍കുന്നതാണ്.
കഴിഞ്ഞ ദിവസം പൊന്നാനിയില്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ എത്തിയത് നൂറോളം കുടുംബങ്ങളാണ്. മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുന്‍ അധ്യക്ഷനും സി.പി.എം. പൊന്നാനി ഏരിയാകമ്മിറ്റി മുന്‍ അംഗവും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം. വിജയന്‍ ഉള്‍പ്പെടെയള്ളവരാണ് സി.പി.എം വിട്ടത്. ഇതിന് മുമ്പ് കഴിഞ്ഞ ജൂണ്‍ മാസം തിരുവനന്തപുരം വെമ്പായത്ത് 49 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. എതിര്‍ക്കുന്നവരെ വകവരുത്തുന്ന സി.പി.എമ്മിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് അന്ന് സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ എത്തിയത്. എതിര്‍ക്കുന്നവരെ വകവരുത്തുന്ന സി.പി.എം നിലപാട് ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ടത് ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖര്‍ വധിക്കപ്പെട്ടപ്പോഴാണ്. സി.പി.എമ്മിന്റെ അസഹിഷ്ണുതയുടെ പ്രതീകമായി പിണറായി വിജയന്‍ മാറിയത് നിരവധി പേരെയാണ് പാര്‍ട്ടിയില്‍ നിന്നും അകറ്റിയത്. ഇതിന് പുറമേ അധീകരാത്തില്‍ വന്ന ശേഷം സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തനത്തിലും ഇടതുപക്ഷ നയവ്യതിയാനവും സ്വജനപക്ഷ പാതവും വ്യക്തമായി കാണാന്‍ സാധിച്ചു. അടുത്ത കാലത്തായി ഇടതുപക്ഷ സര്‍ക്കാരിന്റെ പല അഴിമതി കഥകളും പുറത്തുവരുകയും ചെയ്തു. ഇതെല്ലാം സാധാരണക്കാരെ പാര്‍ട്ടിയില്‍ നി്ന്നു അകറ്റി. സി.പി.എമ്മിനെ ന്യായികരിക്കാന്‍ നേതാക്കള്‍ക്കുപോലും സാധിക്കാത്ത അവസ്ഥയാണ്. പല മുതിര്‍ന്ന നേതാക്കളും അതിന് മുതിരുന്നുപോലുമില്ല. ഈ സാഹചര്യത്തില്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ കാര്യം പറയണോ. ന്യായികരണത്തിലും നല്ലത് പാര്‍ട്ടി വിടുന്നതാണെന്ന് അവര്‍ക്ക് തോന്നിയാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ലോ? ഇങ്ങനെ ആണെങ്കില്‍ സി.പി.എ്മ്മിന്റെ അവസാന മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് ബി.ജെ.പി നേതക്കള്‍ പറയുന്നത് കാര്യമായേക്കാം.
ഇന്നലെ മാറഞ്ചേരിയില്‍നടന്ന ചടങ്ങില്‍ വിജയന് പുറമെ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗമായിരുന്ന സി.സി. നജീബ്, ജീവകാരുണ്യ പ്രവര്‍ത്തകനായ പ്രഗിലേഷ് എരമംഗലം, സാമൂഹിക പ്രവര്‍ത്തകനായ രുദ്രന്‍ വാരിയത്ത്, ഷാജി കുനിയത്ത്, പൂക്കയില്‍ അബൂബക്കര്‍, പി.വി. മുബീല്‍, പി.വി. ഗഫൂര്‍, സി.പി. ശറഫുദ്ദീന്‍, കവളങ്ങാട്ട് അബൂബക്കര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. എം. വിജയന്‍, സി.പി.എം. മാറഞ്ചേരി ലോക്കല്‍സെക്രട്ടറി, കര്‍ഷകസംഘം പൊന്നാനി ഏരിയാസെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിരുന്നു. 1983 ല്‍ മാറഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐയ്ക്ക് യൂണിറ്റ് കമ്മിറ്റി രൂപവത്കരിച്ചതും മാറഞ്ചേരിയില്‍ സ്വന്തമായി പാര്‍ട്ടി ആസ്ഥാനം നിര്‍മിച്ചതും വിജയന്റെ നേതൃത്വത്തിലായിരുന്നു. 2010 ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പൊന്നാനി നിയോജകമണ്ഡലത്തിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും യു.ഡി.എഫ്. നേടിയപ്പോള്‍ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് മാത്രമാണ് എല്‍.ഡി.എഫിന് ലഭിച്ചത്. 2010 ലെ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ അധ്യക്ഷനായി. 2014 ല്‍ പാലപ്പെട്ടിയില്‍നടന്ന സി.പി.എം. പൊന്നാനി ഏരിയാസമ്മേളനത്തിലെ വിഭാഗീയതമുതലാണ് വിജയന്‍ പാര്‍ട്ടിയുമായി അകലാന്‍ തുടങ്ങിയത്. 2015 ല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മതപരമായ കാര്യങ്ങള്‍ പറഞ്ഞ് തഴഞ്ഞത് തന്നെ അദ്ഭുതപ്പെടുത്തിയതായും വിജയന്‍ പറയുന്നു.
https://www.facebook.com/Malayalivartha