ഐ.പി.സിയും സി.ആര്‍.പി.സിയും പൊളിച്ചെഴുതാന്‍ പോകുന്നു; ബി.ജെ.പി സര്‍ക്കാര്‍ എന്തെക്കയോ കരുതി തന്നെ; ആ 130 കോടിയില്‍ ഞാനില്ല എന്ന് പറഞ്ഞു മാറി നില്‍ക്കാന്‍ നമുക്ക് കഴിയാത്ത നടപടി; അഞ്ചംഗ സമിതി രൂപീകരിച്ചു
ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെ ഉടച്ചു വാര്‍ക്കുകയാണ്. ഓരോ ഉടച്ചുവാര്‍ക്കലിലും ആര്‍.എസ്.എസ് നിലപാടുകള്‍ അരക്കെട്ട് ഉറപ്പിക്കുകയാണ്. ഇതാ ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകമായ നീതി ന്യായ വ്യവസ്ഥയെ തന്നെ ബി.ജെ.പി സര്‍ക്കാര്‍ ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ ശിക്ഷനിയമം( ഐ.പി.സി), ക്രിമിനല്‍ നടപടി ക്രമം(സി.ആര്‍.പി.സി), ഇന്ത്യന്‍ തെളിവ് നിയമം ( ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ്) എന്നിവ പൊളിച്ചെഴുതാണ് നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതാനിയ അഞ്ചംഗ സമിതിക്ക് രൂപം ന്ല്‍കി. കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഇതിലായിരുന്നു. ഇതിനിടെയാണ് ഇങ്ങനെയൊരു തീരുമാനം സര്‍ക്കാര്‍ എടുത്ത കാര്യം വൈകിയാണ് മാധ്യമങ്ങള്‍ അറിഞ്ഞതു തന്നെ.
എന്നാല്‍ ഇത്തരമൊരു നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യന്‍ ജുഡിഷ്യറി മേഖലയില്‍ നിന്നും സാംസ്‌കാരിക മേഖലയില്‍ നിന്നുമുണ്ടാകുന്നത്. കോവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ കോടതികള്‍ക്ക് പോലും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഐ.പി.സിയും സി.ആര്‍.പി.സിയും മാറ്റുന്നതിനുള്ള തിടുക്കം എന്തിനാണെന്നാണ് മുന്‍ സുപ്രീകോടതി ജഡ്ജി ഗോപാല്‍ ഗൗഡ ചോദിക്കുന്നത്. ഇതു സംബന്ധിച്ച് സമിതിക്ക് മുന്നില്‍ ജഡ്ജിമാരും അഭിഭാഷകരും സംസ്‌കാരിക നായകരും ഒപ്പിട്ട നിവേദനവും സമര്‍പ്പിച്ചു.
മെയ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചത്. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ ഡോ. രണ്‍ബീര്‍ സിംഗ്, എന്‍.എല്‍.യു രജിസ്ട്രാര്‍ പ്രൊഫ സി.എസ് ബാജ്പായ്, പ്രൊഫ. മൃണാള്‍ സതീഷ്, ഡല്‍ഹി സെഷന്‍സ് കോടതി മുന്‍ ജഡ്ജി ജി.പി ത്രെജ, സുപ്രീംകോടതി അഭിഭാ,കനായ മഹേഷ് ജെത്മലാനി എന്നിവരാണ് സമിതി അംഗങ്ങള്‍. സമിതിയില്‍ നിയമ ചരിത്രക്കാരന്മാരോ, ഭരണഘടന വിദഗ്ധരോ, ദളിത് പ്രതിനിധിയോ സ്ത്രീ പ്രതിനിധ്യമോ ഇല്ലയെന്നുള്ളതും ശ്രദ്ധേയമാണ്.
ആറുമാസത്തിനുള്ളില്‍ പുതിയ നിയമങ്ങള്‍ സംബന്ധിച്ച ശുപാര്‍ശ നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശരവേഗത്തിലാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം. കമ്മിറ്റിക്കായി ഒരു വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വെബസൈറ്റിലൂടെ ചോദ്യാവലി തയാറാക്കി പ്രമുഖരിലേക്ക് എത്തിക്കുന്നു. ഇത് ക്രോഡികരിച്ചാണ് പുതിയ വ്യവസ്ഥകള്‍ നിയമത്തില്‍ കൊണ്ടുവരാന്‍ സമിതി ശ്രമിക്കുന്നത്. വെബസൈറ്റിലെ ചോദ്യങ്ങള്‍ക്ക് നിലവാരമില്ലെന്നും ആക്ഷേപമുണ്ട്. 'ചോദ്യങ്ങള്‍ വളരെ പൊതുവായതായി തോന്നുന്നു, ഈ വിഷയത്തില്‍ ഒരു ഗവേഷണവും നടത്താത്ത ഒരാള്‍ തയ്യാറാക്കിയതുപോലെ. നിയമത്തിന്റെ സൂക്ഷ്മതയേക്കാള്‍ അവ മനസ്സിലാക്കിയ സാമൂഹിക ധാര്‍മ്മിക ആശങ്കകളാണെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. പിവി ദിനേശ് പറയുന്നു.
കോസില്‍ തെളിവുകള്‍ക്ക് വളരെയധികം നിര്‍ണായക പ്രധാന്യമുണ്ട്. ഇത് കുറക്കാനാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. വിചരണയുടെ സ്വഭാവം, ശിഷ, അന്വേഷണ പ്രക്രിയ, പോലീസിന് മുന്‍പാകെ കൊടുക്കുന്ന മൊഴി അഥവാ കുറ്റസമ്മതം തെളിവായി കണക്കാക്കുക എന്നി അടിസ്ഥാനപരമായ എല്ലാ കാര്യത്തിലും മാറ്റമുണ്ടാകും. 16യോളം ജഡ്ജിമാരും നൂറുക്കണക്കിന് ജഡ്ജിമാരും സമിതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണെന്നാവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്. ആധുനിക കാലഘട്ടത്തില്‍ നിയമ പരിഷ്‌കാരങ്ങള്‍ക്കായുള്ള ഒരു കമ്മിറ്റിക്ക് ഒരു വനിതാ അംഗം ഇല്ലാതെ എങ്ങനെ പോകാനാകും. ഈ പരിഷ്‌കരണ പ്രക്രിയയില്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ സമിതിയില്‍ സ്ഥാനമില്ല. വൈവിധ്യമാര്‍ന്ന ആളുകളുടെയും സംഘട്ടനങ്ങളുടെയും നാടാണ് ഇന്ത്യ. ഒരു നിയമ പരിഷ്‌കരണ സമിതിക്ക് എല്ലാ ശബ്ദങ്ങളുടെയും പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്നും ജസ്റ്റിസ് ഗൗഡ പറയുന്നു.
https://www.facebook.com/Malayalivartha