പിണറായിയുടെ ഹെലികോപ്റ്ററിന് കൊറോണ: രാജമലയിലെത്താന്‍ വണ്ടി കാത്തിരിക്കുന്ന മുഖ്യന്‍; കോടികള്‍ മുടക്കി മഴയത്ത് പറക്കാനാവാത്ത ഹെലികോപ്റ്റര്‍ എന്തിന് സംസ്ഥാന സര്‍ക്കാര്‍ വാടകക്ക് എടുത്തും? ചോദ്യം ന്യായമല്ലെ?
ഇരുപത് മണിക്കൂര്‍ പറക്കാന്‍ ഒരു കോടി നാല്‍പ്പത്തി നാല് ലക്ഷവും നികുതിയും നല്‍കി പവന്‍ഹന്‍സില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കാത്തത് മുഖ്യമന്ത്രിക്ക് ആകാശസഞ്ചാരം നടത്താന്‍ വേണ്ടിയാണെന്ന് സൂചന.
രാജമല ഉരുള്‍പൊട്ടലില്‍ കേരളം വിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് കോടികള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ വാടകക്ക് എടുത്ത ഹെലികോപ്റ്റര്‍ രക്ഷാ ദൗത്യത്തിന് ഇറക്കാന്‍ കഴിയാതെ നോക്കുകുത്തിയായത്. മഴയും കാറ്റുമുളളപ്പോള്‍ ഹെലികോപ്റ്റര്‍ പറക്കാനാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. രാജമലയിലെ രക്ഷാദൗത്യത്തിന് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. സംസ്ഥാനം വാടകക്ക് എടുത്ത ഹെലികോപ്റ്റര്‍ എവിടെയാണെന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ് മഴയത്ത് പറക്കാനാവില്ലെന്ന വിശദീകരണം എത്തിയത്. എന്നാല്‍ വാസ്തവം അതല്ലെന്നാണ് ലഭിക്കുന്ന വിവരം.
പോലീസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കോപ്റ്റര്‍ വാടകക്ക് എടുക്കുന്നതെന്നായിരുന്നു ആദ്യ ഘട്ടത്തിലെ വിശദീകരണം. എന്നാല്‍ വി വി ഐ പി സഞ്ചാരത്തിന് വേണ്ടിയാണ് വാടകക്ക് എടുത്തതെന്ന് വൈകാതെ മനസിലായി. സംസ്ഥാനത്ത് മഴ കനത്തതോടെ മുഖ്യമന്ത്രിക്ക് ആകാശ സഞ്ചാരം നടത്തേണ്ടി വരുമെന്ന കാരണം പറഞ്ഞാണ് ഹെലികോപ്പ്റ്റര്‍ ഒരുക്കി ഇട്ടത്. എ എസ് 365 ഡൗഫിന്‍ ഇനത്തില്‍ പെട്ട ഹെലികോപ്റ്ററിന് എവിടെയും പറക്കാന്‍ കഴിയും. മഴയത്ത് പറക്കാനാവില്ലെന്ന വിശദീകരണം തീര്‍ത്തും തെറ്റാണെന്ന് വിദഗ്ദര്‍ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്റ്ററിനായി വലിയ തുക ചെലവാക്കാനുളള നീക്കം വലിയ വിവാദത്തിനിടയാക്കിയിരുന്നു. മാവോയിസ്റ്റ് ആക്രമണങ്ങളെ നേരിടാനും ഒപ്പം പ്രകൃതി ദുരന്തങ്ങളുടെ ഘട്ടത്തില്‍ ഉപയോഗിക്കാമെന്ന വാദമുയര്‍ത്തിയാണ് അന്ന് മുഖ്യമന്ത്രിയടക്കം വിമര്‍ശനങ്ങളെ നേരിട്ടത്. 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ കോപ്റ്ററിന്റെ മികവുകളെ കുറിച്ച് സര്‍ക്കാര്‍ പുകഴ്ത്തിയത് വാര്‍ത്തയായിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോകനാഫ് ബഹറയാണ് പവന്‍ ഹന്‍സില്‍ നിന്നും കോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്.
കടുത്ത സാമ്പത്തിക നിയന്ത്രണത്തിനിടയിലാണ് കഴിഞ്ഞമാസം ഹെലികോപ്റ്റര്‍ വാടക കൈമാറിയത്. ഒന്നര കോടിയാണ് മുന്‍കൂര്‍ വാടകയായി നല്‍കിയത്. പോലീസിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം കൈമാറിയത്. കൊവിഡ് 19 സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സാലറി ചാലഞ്ച് ഏര്‍പ്പെടുത്തിയപ്പോഴാണ് മുന്‍കൂര്‍ വാടക നല്‍കിയത്. കഴിഞ്ഞ പ്രളയ കാലത്താണ് ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നേരം ബജനാവ് കാലിയായിരുന്നു. ഇതിനിടയില്‍ കോപ്റ്റര്‍ വാടകക്ക് എടുക്കുന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കി.
രാജമലയിലെ ഉരുള്‍പൊട്ടലില്‍ രക്ഷാദൗത്യം ദുഷ്‌ക്കരമാകുമ്പോള്‍ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഹെലികോപ്റ്റര്‍ ചാക്ക രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ വിശ്രമത്തിലാണ്. പ്രതികൂലാ കാലാവസ്ഥയില്‍ സേനാ ഹെലികോപ്റ്ററിന് പോലും പറക്കാനാകില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം സ്ഥിതിയില്‍ ഉപയോഗിക്കാനായില്ലെങ്കില്‍ എന്തിനാണ് വന്‍ തുകക്ക് ഹെലികോപ്റ്റര്‍ എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ദുരന്തമുഖത്ത് എത്താനായില്ലെങ്കിലും സമീപത്തെ സുരക്ഷിത സ്ഥാനത്ത് എത്തി അനുബന്ധ രക്ഷാ ദൗത്യത്തിന് പോലും ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നില്ലെന്നതും വിചിത്രം. ഒന്നര കോടി മുന്‍കൂറായി നല്‍കിയാണ് ഹെലികോപ്റ്റര്‍ കൊണ്ടുവന്നത്. ആറുകോടിയുടെ ബില്ലാണ് കമ്പനി സര്‍ക്കാറിന് അടുത്തിടെ നല്‍കിയത്.
രണ്ട് തവണ അവയവമാറ്റ ശസ്ത്രക്രിയക്കായി ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നു. ഒരിക്കല്‍ മാവോയിസ്റ്റ് വേട്ടക്കെന്ന പേരില്‍ കോഴിക്കോടേക്കും പറന്നു. പിന്നെ മണലെടുക്കല്‍ തര്‍ക്കം പരിഹരിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ വിവാദ പമ്പാ യാത്രയും മാത്രം. കോടികള്‍ പൊടിയുമ്പോള്‍ അത്യാവശ്യ കാലത്ത് കോപ്റ്ററിന് കൊറോണ വന്നു.
https://www.facebook.com/Malayalivartha