നാട്ടിലെ മിടുക്കി... സ്കോളർഷിപ്പിൽ യുഎസിൽ എത്തിയതോടെ പെൺകുട്ടിയെ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു... തിരിച്ച് നാട്ടിൽ എത്തിയതോടെ എല്ലാം തകിടം മറിഞ്ഞു; ദുരൂഹത വിട്ടൊഴിയാതെ സുദീക്ഷയുടെ മരണം... പോലീസിന്റെ അന്വേഷണത്തിന് പിന്നാലെ പുറത്ത് വരുന്നത്... അമ്പരന്ന് നാട്ടുകാർ
അച്ഛൻ ചായക്കട നടത്തി ഉപജീവന മാർഗം കണ്ടെത്തുന്നതെങ്കിലും തുച്ഛമായ വരുമാനം കൊണ്ടു മകളെ തുടർന്നു പഠിപ്പിക്കാന്‍ അച്ഛൻ കഴിഞ്ഞില്ല . പിന്നാലെ യുഎസിൽ സംരംഭകത്വ കോഴ്‌സിനു 3.83 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പിന് അർഹത നേടിയതോടെ ദേശീയതലത്തിൽ തന്നെ സുദീക്ഷ ശ്രദ്ധിക്കപ്പെട്ടു.
കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശില്‍ മരിച്ച സുദീക്ഷയുടെ മരണത്തില്‍ ദുരൂഹതകള്‍ വിട്ടൊഴിയുന്നില്ല.. ഗ്രാമത്തില്‍നിന്നു സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ചുരുക്കം പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു സുദീക്ഷ. ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ എത്തിയതായിരുന്നു കുട്ടി. 3.83 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുമായി യുഎസില്‍ ഉപരിപഠനത്തിനു യോഗ്യത നേടിയ സുദീക്ഷ ഭാട്ടി (20) ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ തിങ്കളാഴ്ചയുണ്ടായ അപകടത്തിലാണു മരിച്ചത്.
മാതൃസഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ രണ്ടു യുവാക്കള്‍ സുദീക്ഷയെ ശല്യപ്പെടുത്തിയെന്നും അവരില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അപകടം സംഭവിച്ചെന്നുമാണ് ബന്ധുവായ ഓംകാര്‍ ഭാട്ടി പറഞ്ഞത്. എന്നാല്‍ വീട്ടുകാര്‍ പറയുന്ന കഥയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നു പോലീസ് പറയുന്നു. സുദീക്ഷയുടെ ഇന്‍ഷുറന്‍സ് പണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണോ നടന്നതെന്നു സംശയമുള്ളതായി പോലീസ് സൂചിപ്പിച്ചു.
മാത്രവുമല്ല ബൈക്ക് ഓടിച്ചത് മാതൃസഹോദരന്‍ ആയിരുന്നുമില്ല. ബൈക്ക് ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവസമയത്ത്, സുദീക്ഷയുടെ അമ്മാവന്‍ സതേന്ദ്ര ഭാട്ടി, മൊബൈല്‍ ലൊക്കേഷന്‍ അനുസരിച്ച് ദാദ്രിയിലായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അദ്ദേഹം സ്ഥലത്തെത്തിയത്. രണ്ടുപേര്‍ ബൈക്കില്‍ എത്തി എന്നു പറഞ്ഞതിലും അന്വേഷണം നടക്കുകയാണ്.
അതേസമയം ബുലന്ദ്ഷഹർ നഗരത്തിൽ നിന്ന് ഒരു ഗ്രാമത്തിലേക്കുള്ള വഴിമധ്യേ ബൈക്കിൽ രണ്ട് യുവാക്കൾ ഞങ്ങളെ പിന്തുടർന്നു. സുദീക്ഷയായിരുന്നു അവരുടെ ഉന്നം. അസഭ്യ പദപ്രയോഗവും അപകടരമായ ഡ്രൈവിങ്ങും കൂടിയായപ്പോൾ ഞാൻ ബൈക്കിന്റെ വേഗത കുറച്ചു. അപ്പോഴേക്കും അവരുടെ ബൈക്ക് ഞങ്ങളെ ഇടിച്ച് തെറിപ്പിച്ചിരുന്നു. വീണ് തലയ്ക്കു പരുക്കേറ്റാണ് അവൾ മരിച്ചതെന്നുമാണ് സുദീക്ഷയുടെ മാതൃസഹോദരൻ സതേന്ദർ ഭാട്ടി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സുദീക്ഷയുടെ മാതൃസഹോദരന്റെ വാദം ശരിയല്ലെന്നും ബൈക്ക് ഓടിച്ചിരുന്നത് സുദീക്ഷയുടെ പ്രായപൂർത്തി ആകാത്ത സഹോദരനാണെന്നും യുവാക്കൾ പെൺകുട്ടിയെ ഉപദ്രവിച്ചതിന് തെളിവുകൾ ഒന്നുമില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മുന്നിൽ പോയ ബൈക്ക് പെട്ടെന്നു നിർത്തിയപ്പോൾ പിന്നാലെ സുദീക്ഷയുമായി എത്തിയ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞതെന്നു ബുലന്ദ്‌ഷഹറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ അതുൽ ശ്രീവാസ്തവ പറഞ്ഞു.
അപകടവേളയിൽ സുദീക്ഷ സഞ്ചരിച്ച ബൈക്ക് ഓടിച്ച ബന്ധു നൽകിയ വിവരങ്ങളിലും സുദീക്ഷയെ ശല്യപ്പെടുത്തിയെന്ന സൂചനയില്ലെന്നും പൊലീസ് അറിയിച്ചു. ഇത് വ്യക്തമാക്കുന്നതിനായി ബുലന്ദ്ഷഹർ പൊലീസ് ബന്ധു സംഭവം വിവരിക്കുന്ന വിഡിയോയും പുറത്തു വിട്ടു. അതേസമയം, സുദീക്ഷയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമൂഹമാധ്യമങ്ങളിൽ #JusticeforSudeekshaBhati എന്ന കാംപെയ്ൻ സജീവമായി. മിടുക്കിയായ വിദ്യാർഥിയാണ് മരണപ്പെട്ടതെന്നും സംസ്ഥാന സർക്കാർ കൃത്യമായ അന്വേഷണം നടത്തണമെന്നും മുൻമുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി ആവശ്യപ്പെട്ടിരുന്നു. യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള സുദീക്ഷ
സിബിഎസ്‌ഇ പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷ 98 ശതമാനം മാര്‍ക്കോടെയാണ് ജയിച്ചത്. ഹിസ്റ്ററി, ഇക്കണോമിക്സ് എന്നിവയ്ക്ക് നൂറിൽ നൂറും ജിയോഗ്രഫിക്ക് 99 മാർക്കും നേടിയായിരുന്നു ഈ തിളക്കമാർന്ന ജയം.
യുപിയിൽ ശിവ്‌നാടാർ ഫൗണ്ടേഷൻ സ്ഥാപിച്ച വിദ്യാഗ്യാൻ ലീഡർഷിപ്പ് അക്കാദമിയിലെ പഠനമാണ് സുദീക്ഷയെ മികവുറ്റ വിജയത്തിന് അർഹയാക്കിയത്.ചായ വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു മ കളെ തുടർന്നു പഠിപ്പിക്കാന്‍ അവളുടെ പിതാവിനു കഴിവില്ലായിരുന്നു. പിന്നാലെ യുഎസിൽ സംരംഭകത്വ കോഴ്‌സിനു 3.83 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പിന് അർഹത നേടിയതോടെ ദേശീയതലത്തിൽ തന്നെ സുദീക്ഷ ശ്രദ്ധിക്കപ്പെട്ടു. സംരംഭകത്വപഠനത്തിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ യുഎസിലെ ബാബ്സൺ കോളജിലായിരുന്നു സുദീക്ഷയുടെ പഠനം.
https://www.facebook.com/Malayalivartha