ഏഴുമാസത്തിലേറെയായി പൊതുരംഗത്ത് നിന്ന് വിട്ടു നിന്ന് ശോഭ സുരേന്ദ്രന്‍! ബിജെപിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്ന ശോഭ സുരേന്ദ്രന് ഇപ്പോൾ പ്രതികരണമില്ല; കാരണം ചികഞ്ഞ് എതിര്‍ പാര്‍ട്ടികള്‍.. കൈമലർത്തി കെ.സുരേന്ദ്രൻ
ബിജെപിയുടെ സമരമുഖങ്ങളിൽ പ്രത്യക്ഷപ്പെടാതെ ശോഭാ സുരേന്ദ്രൻ. കെ ടി ജലീലിനെതിരായ സമരങ്ങൾ ബിജെപി ശക്തമാക്കുമ്പോഴും ശോഭാ സുരേന്ദ്രന്റെ അസാന്നിധ്യം ചർച്ചയാവുകയാണ്. ശോഭാ സുരേന്ദ്രൻ പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും പറഞ്ഞൊഴിയുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ഏത് സമരപരിപാടികളിലും മുന്നിട്ട് നിന്നിരുന്ന ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ അസാന്നിധ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. അവരെ ഒഴിവാക്കിയിരി്കുകയാണെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണത്തിന് ബിജെപി നേതൃത്വം ശക്തമായി രംഗത്തുവന്നു.
ശോഭ സുരേന്ദ്രന്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നുവെന്നും അവരെ ആരും ഒഴിവാക്കിയിട്ടില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ഏഴുമാസത്തിലേറെയായി ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തതാണ് അവരെ ഒഴിവാക്കിയെന്ന പ്രചാരണത്തിനു പിന്നില്‍. എന്നാല്‍ പൊതുരംഗത്ത് വരാത്തതിന് പിന്നിലുള്ള കാരണം അവരോട് തന്നെ ചോദിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിയുടെ സമരപരിപാടികളിലെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെയും മുഖ്യസാന്നിധ്യമായിരുന്നു ശോഭ സുരേന്ദ്രന്‍. ടെലിവിഷന്‍ ചര്‍ച്ചകളിലെയും നിത്യസാന്നിധ്യമായിരുന്ന ശോഭ ഏഴുമാസമായി അതിലും പങ്കെടുക്കുന്നില്ല. എന്താണ് കാരണം. ശോഭ സുരേന്ദ്രന്റെ പ്രതികരണം തേടിയെങ്കിലും അവരെ ടെലിഫോണില്‍ ലഭിച്ചില്ല. നേരത്തേ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പലതവണ ക്ഷണിച്ചിരുന്നെങ്കിലും അവര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായ ശേഷം ബിജെപി ഏറ്റെടുത്ത പ്രധാനപ്പെട്ട വിഷയമാണ് സ്വർണക്കടത്ത് കേസ്. പല ജില്ലകളിലും സ്ത്രീകളടക്കം സമരരംഗത്ത് സജീവമായി പങ്കെടുക്കുന്നുണ്ട്. എന്നാൽ ബിജെപിയുടെ സമരമുഖങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായ ശോഭാ സുരേന്ദ്രനെ മാത്രം കാണാനില്ല.
അതേസമയം കേരളത്തിലെ ബിജെപിക്കുള്ളില്‍ കലാപം ശക്തമായതോടെ ബിജെപി വനിതാ നോതാവ് ശോഭാ സുരേന്ദ്രനെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥഎന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. . സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭമായി രംഗത്തിറങ്ങുമ്പോഴും മുന്‍ കാലങ്ങളില്‍ സജീവമായിരുന്ന ശോഭ സുരേന്ദ്രന്റെ അസാനിധ്യം അണികള്‍ക്കുള്ളിവും വ്യാപകമായ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. നേരത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബിജെപിയിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരസ്യമായി തെരുവിലെത്തിയിരുന്നു. പിന്നീട് പ്രസിണ്ടന്റ് സ്ഥാനം ലഭിക്കുമെന്ന് കരുതിയ ശോഭാ സുരേന്ദ്രന്‍ നിഷ്‌കരുണം തള്ളപ്പെട്ടു.
ഇതിനുശേഷം ശോഭാ സുരേന്ദ്രനെ എവിടെയും കണ്ടിട്ടില്ല. ബിജെപിക്കുള്ളിലെ തീപ്പൊരി വനിതാ നേതാവാണ് ശോഭാ സുരേന്ദ്രന്‍ എന്നാല്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള കലാപം ശക്തമായതോടെ നേതാവിന് വിട്ടില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞിടിച്ചിരുന്ന ഈ വനിതാ നേതാവിന്റെ ഇപ്പോഴത്തെ ദീര്‍ഘമായ മൗനം ഒരു വിഭാഗം അണികളിലെങ്കിലും ചില സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെന്നാണ് സിപി ഐ മുഖപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊറോണക്കാലമായതിനാല്‍ വീട്ടില്‍ സ്വസ്ഥമാണെന്നാണ് ശോഭാ സുരേന്ദ്രനുമായി അടുപ്പമുള്ളവര്‍ പറയുന്നതെന്നാണ് ജനയുഗം വാര്‍ത്ത. എന്നാല്‍ ശോഭക്കെതിരെ ശക്തമായ കരുനീക്കം നടത്തി പാര്‍ട്ടിയിലെ രണ്ടു ഗ്രൂപ്പുകളും ചേര്‍ന്ന് അവരെ നിശ്ശബ്ദമാക്കുകയാണുണ്ടായതെന്നാണ് വിവരം.
ഇപ്പോള്‍ ബിജെപി ദേശീയ എക്സിക്യൂട്ടിവ് അംഗമായതിനാല്‍ ദേശീയകാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധയെന്ന് വിശദീകരിക്കാമെങ്കിലും ദേശീയനേതാക്കളായ കേന്ദ്രമന്ത്രി വി മുരളീധരനും പി കെ കൃഷണദാസും എ എന്‍ രാധാകൃഷ്ണനും കുമ്മനവുമൊക്കെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി നിലകൊള്ളുമ്പോള്‍ തീപ്പൊരി വിദ്വേഷ പ്രസംഗങ്ങളിലൂടെ അണികളുടെ കൈയടി നേടിയിരുന്ന ശോഭാസുരേന്ദ്രനെ ഒരിടത്തും കാണാനാകുന്നില്ലെന്നും സിപി ഐ മുഖപത്രം വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha