മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു.... സ്വപ്‌ന യുടെയും പി.എസ്. സരിത്തിന്റെയും കമ്പ്യൂട്ടറുകള്‍, മൊെബെല്‍ ഫോണ്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയില്‍ നിന്നു നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുത്തപ്പോൾ കണ്ടെടുത്തത് നിര്‍ണായക സൂചനകള്‍... കത്തുന്ന തെളിവുകൾക്ക് പിന്നാലെ ശിവശങ്കറിനെ വീണ്ടും തൂക്കിയെടുത്ത് എൻ ഐ എ
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇത് മൂന്നാം തവണയാണ് എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത്. ശിവശങ്കറിന് തങ്ങള്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല എന്ന് എന്‍ഐഎ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വ്യക്തമാക്കിയിരുന്നു.
കൊച്ചി എന്‍ഐഎ ഓഫീസില്‍ വെച്ചാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുളളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ബന്ധം വ്യക്തപരമാണെന്നും സ്വര്‍ണ്ണക്കടത്തില്‍ പങ്കോ അറിവോ ഇല്ലെന്നാണ് നേരത്തെ എം ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നത്.
സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ ചില നിർണായക വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യൽ. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്. സ്വപ്നയുമായി ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യൽ ഉണ്ടുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
സ്വപ്‌ന യുടെയും പി.എസ്. സരിത്തിന്റെയും കമ്പ്യൂട്ടറുകള്‍, മൊെബെല്‍ ഫോണ്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയില്‍ നിന്നു നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുത്തപ്പോഴാണു നിര്‍ണായക സൂചനകള്‍ ലഭിച്ചത്. നയതന്ത്ര സ്വര്‍ണക്കടത്ത് സംഭവവികാസങ്ങള്‍ അരങ്ങേറിയ ജൂണ്‍ 30 നും ജൂലൈ പത്തിനുമിടെ ഇവര്‍ 4000 ജി.ബി. ഡേറ്റയാണു ഡിലീറ്റ് ചെയ്തത്.
വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കാനായെങ്കിലും സംഭാഷണങ്ങള്‍ തിരിച്ചെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നു സി- ഡാക് വൃത്തങ്ങള്‍ എന്‍.ഐ.എയെ അറിയിച്ചു. യു.എ.ഇക്കു പുറമേ മറ്റു ചില രാജ്യങ്ങളിലെ നമ്പറുകളിലേക്കും നിരന്തരം ചാറ്റിങ് നടന്നിട്ടുണ്ട്. ചില നിര്‍ണായക വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യലിനായി സ്വപ്‌നയെ എന്‍.ഐ.എ. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സ്വപ്‌നയുമായി അടുപ്പമുള്ള മറ്റൊരു മന്ത്രിയുടെ സന്ദേശങ്ങളും എന്‍.ഐ.എ. വിശകലനം ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണു ഡിലിറ്റ് ചെയ്ത ഡേറ്റകളെന്നാണു വിവരം.
യു.എ.ഇ. കോണ്‍സുലേറ്റിലെ അക്കൗണ്ട്‌സ് വിഭാഗത്തില്‍നിന്നു 2019 മേയില്‍ രാജിവച്ച മലയാളി ഉദ്യോഗസ്ഥയ്‌ക്കെതിരേയും ചില തെളിവുകള്‍ ലഭിച്ചിരുന്നു. സ്വപ്‌നയും സംഘവും നടത്തിയ ക്രമക്കേടുകള്‍ ഇവര്‍ അറിഞ്ഞിരുന്നെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. ഇവര്‍ രാജിവച്ചതിനു പിന്നാലെയാണു കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ത് പൗരന്‍ ഖാലിദിനെ സാമ്പത്തിക ക്രമക്കേടിനു പുറത്താക്കിയത്. സ്വപ്‌ന നേരത്തേ ജോലി ചെയ്തിരുന്ന എയര്‍ഇന്ത്യ സാറ്റ്‌സിലെ ചില ജീവനക്കാരുമായി സ്വപ്‌ന പിന്നീടും ബന്ധം സ്ഥാപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. എയര്‍െലെന്‍ ജീവനക്കാരുമായി ബന്ധമുണ്ടാക്കിയതു സ്വര്‍ണക്കടത്തിനു വേണ്ടിയായിരുന്നെന്നാണു സംശയം. സ്വപ്‌നയുടെ രാജിക്കു ശേഷം ജോലിയില്‍ പ്രവേശിച്ചവരെ വീണ്ടും ചോദ്യം ചെയ്യും. ഇവരെ ജോലിക്കെടുത്തതില്‍ സ്വപ്‌നയുടെയുടെ ഇടപെടലും ശിവശങ്കറിന്റെ സഹായവും ഉണ്ടായിരുന്നെന്നാണു സൂചന.
കാര്‍ഗോ ഹാന്‍ഡ്‌ലിങ് ഏജന്‍സിയായ ഭദ്രാ ഇന്റര്‍നാഷണലിലും ഇവര്‍ ഇടപെട്ട് പലരെയും ജോലിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണു വിലയിരുത്തല്‍. ഇതേപ്പറ്റി വിശദമായി അന്വേഷിക്കാനാണ് എന്‍.ഐ.എ. തീരുമാനം.അതേസമയം സ്വർണക്കടത്ത് കേസിൽ ഇപ്പോൾ അപ്രതീക്ഷിതമായ നീക്കമാണ് എന്‍ഐഎ നടത്തിയിരിക്കുന്നത്. സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. സ്വപ്നയുടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് എന്നിവയുടെ ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധനാ ഫലം എന്‍ഐഎക്കു ലഭിച്ച പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
എന്നാൽ അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ സന്ദീപ് നായര്‍ക്കു കസ്റ്റംസ് കേസില്‍ ഇന്നലെ സാമ്പത്തിക കുറ്റവിചാരണക്കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണു ജാമ്യം. എന്നാല്‍, യുഎപിഎ ചുമത്തി എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പ്രതി റിമാന്‍ഡില്‍ തുടരും.
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പല പ്രതികളും ബെനാമികളാണെന്ന് ആദായ നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി. പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായര്‍, കെ.ടി. റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ. സയീദ് അലവി എന്നിവരെ ജയിലില്‍ ചോദ്യം ചെയ്യാനുള്ള ആദായനികുതി വകുപ്പിന്റെ അപേക്ഷ സാമ്പത്തിക കുറ്റവിചാരണക്കോടതി അനുവദിച്ചു. സ്വര്‍ണക്കടത്തിനു വേണ്ടി പണം മുടക്കിയവരെയും ലാഭവിഹിതം പങ്കിട്ടവരെയും കണ്ടെത്തുകയാണു ലക്ഷ്യം.
https://www.facebook.com/Malayalivartha