പ്രവാസി മലയാളിയെ ലക്ഷ്യം വെച്ച ജലീലിൽ സഹായ തേടിയത് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയോട്... മന്ത്രി കെ ടിജലീൽ ആവശ്യപ്പെട്ട രണ്ടു കാര്യങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി! ഇനി രക്ഷയില്ല... കെ ടിജലീൽ പെട്ടു! അടപടലം പൊളിച്ചടുക്കി ഇ.ഡി
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയോട് മന്ത്രി കെ ടിജലീൽ ആവശ്യപ്പെട്ട രണ്ടു കാര്യങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. സ്വപ്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റിന് (ഇ.ഡി) നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ദുബായിൽ ജോലി ചെയ്യുന്ന ഒരാളെ യു എ ഇ കോൺസൽ ജനറലിന്റെ സഹായത്തോടെ നാടു കടത്തി കേരളത്തിലെത്തിക്കാൻ സഹായിക്കണമെന്നായിരുന്നു ഒരാവശ്യം. ഈ നീക്കം അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്.
കേന്ദ്ര സർക്കാരിനെ അറിയിക്കാതെ എന്തിനാണ് പ്രവാസി മലയാളിയെ നാടു കടത്താൻ ശ്രമിച്ചതെന്നാണ് അന്വേഷിക്കുന്നത്. അലാവുദീൻ എന്നയാൾക്ക് കോൺസുലേറ്റിൽ ജോലിക്ക് ജലീൽ ശ്രമിച്ചതായാണ് സ്വപ്‌നയുടെ രണ്ടാമത്തെ വെളിപ്പെടുത്തൽ. ഇതിനെക്കുറിച്ച് ജലീലിനെ വിളിച്ചു വരുത്തി ചോദിക്കും. അതേസമയം, എയർ ഇന്ത്യ സാറ്റ്സിൽ ജോലി ചെയ്തിരുന്ന സമയത്ത് സ്വപ്നയ്ക്കെതിരെ ക്രിമിനൽ കേസുണ്ടെന്നു ശിവശങ്കറിന് അറിയാമായിരുന്നതായി സരിത്ത് ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ശിവശങ്കറുമായി നല്ല അടുപ്പമുണ്ടായിരുന്നു. എന്നാൽ സ്വർണക്കടത്തിനെക്കുറിച്ചു ശിവശങ്കറിന് അറിവില്ലായിരുന്നുവെന്നും സരിത്ത് വ്യക്തമാക്കിയിരുന്നു.
സ്വർണക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്നെന്നും ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രമാണ് അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളതെന്നും കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം ഇ.ഡിക്ക് നൽകിയ മൊഴിയിൽ പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബവുമായി തനിക്ക് അടുപ്പമുണ്ടായിരുന്നില്ലെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇ.ഡി) നൽകിയ മൊഴിയിൽ സ്വപ്ന വ്യക്തമാക്കി.ഔദ്യോഗിക കൂടിക്കാഴ്ചകൾ മാത്രമെ മുഖ്യമന്ത്രിയുമായി നടത്തിയിട്ടുള്ളൂ. കോൺസൽ ജനറലിനോടൊപ്പമല്ലാതെ ഒരു തവണ മാത്രമാണ് മുഖ്യമന്ത്രിയെ കണ്ടത്.
ഷാർജ സുൽത്താന്റെ സന്ദർശനവുമായി ബന്ധപ്പെട്ടായിരുന്നു അത്. സുൽത്താനെ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട ആചാരമര്യാദകൾ ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. പിതാവ് മരിച്ചപ്പോൾ എം. ശിവശങ്കറിന്റെ മൊബൈൽഫോണിൽ നിന്നു വിളിച്ച് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സ്വപ്‌നയുടെ മറുപടി.കാന്തപുരം എ.പി. അബൂബക്കർ മുസലിയാരും മകനും രണ്ടു തവണ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെത്തി കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിൽ സംഭാഷണം നടത്തി.
മതപരമായ ഒത്തുചേരലിനുള്ള ധനസഹായവും യു.എ.ഇ സർക്കാരിന്റെ പിന്തുണയും തേടിയാണ് ഇരുവരും എത്തിയതെന്നും മൊഴിയിൽ പറയുന്നു.കേസിലെ മറ്റൊരു പ്രതിയായ പി.എസ്. സരിത്തും സമാനമായ മൊഴി ഇ.ഡിക്ക് നൽകിയിട്ടുണ്ട്. സഹായം സ്വീകരിക്കുന്നതിനും വൻതോതിൽ മതഗ്രന്ഥങ്ങൾ കൈപ്പറ്റുന്നതിനുമാണ് അബൂബക്കർ മുസലിയാരും മകൻ അബ്ദുൾ ഹക്കീമും എത്തിയതെന്നാണ് സരിത്തിന്റെ മൊഴി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും നിരവധി തവണ കോൺസുലേറ്റിൽ എത്തിയിട്ടുണ്ട്.
മണ്ഡലത്തിലെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യാനായി ഭക്ഷണകിറ്റ് തേടിയാണ് മന്ത്രി ജലീൽ എത്തിയത്. മകന്റെ വിദേശ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രി കടകംപള്ളിയുടെ സന്ദർശനം. എം. ശിവശങ്കറിന്റെ ശുപാർശയിലാണ് സ്വപ്‌നയ്ക്ക് സ്‌പേസ് പാർക്കിൽ ജോലി ലഭിച്ചത്. വി.ഐ.പികൾ വരുമ്പോൾ കോൺസൽ ജനറലിന്റെ മുറിയിൽ നിൽക്കാൻ അനുവാദമുണ്ടായിരുന്നില്ലെന്നും സരിത്ത് മൊഴിയിൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha