മൂന്നാം വിവാഹബന്ധം തകർച്ചയിൽ! വ്യക്തിജീവിതത്തിൽ വളരെ വിഷമം പിടിച്ച അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്... മദ്യപിച്ച് ബോധമില്ലാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും... മദ്യപിക്കാനായി എന്തും ചെയ്യും എന്ന അവസ്ഥയായി... ഇതിനിടെയാണ് മക്കൾക്കൊപ്പം ഞങ്ങൾ ഗോവയിൽ പോയത്... പക്ഷെ സംഭവിച്ചത് മറ്റൊന്ന്... തന്റെ മൂന്നാമത്തെ ദാമ്പത്യജീവിതത്തിൽ സംഭവിച്ചത് തുറന്ന് പറഞ്ഞു വനിത വിജയകുമാർ
നടി വനിത വിജയകുമാർ ഭർത്താവ് പീറ്റർ പോളിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. പീറ്റർ പോൾ മദ്യപിച്ചെത്തി വനിതയോടെ് അപമര്യാദയായി പെരുമാറിയെന്നും തുടർന്ന് ഇരുവരും വഴക്കിട്ടുവെന്നും ദേഷ്യത്തിൽ വനിത പീറ്ററിനോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇത് വലിയ ചർച്ചയായതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വനിത.
വനിതയുടെ വാക്കുകൾ ഇങ്ങനെയാണ്...
അമിതമായ പുകവലിയും മദ്യപാനവും കാരണം പീറ്ററിന് ഹൃദയാഘാതം വന്നു. ഉടൻ തന്നെ ചികിത്സ നേടി. ജീവനു തുല്യം സ്നേഹിക്കുന്ന ഒരാൾ മരണത്തോട് മല്ലിടുമ്പോൾ പണമൊന്നും വിഷയമല്ലല്ലോ. എല്ലാം പഴയപടിയായി സന്തോഷകരമായി മുന്നോട്ട് പോകവെയാണ് വീണ്ടും അസുഖമാകുന്നത്. അങ്ങനെ ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയതുപോലെയായി. കുടിയും വലിയും മാത്രം. ഒരുദിവസം ചുമച്ച് ചുമച്ച് ചോര തുപ്പി. വീണ്ടും ആശുപത്രിയിലെത്തി തുടർന്ന് ഒരാഴ്ചയാണ് അദ്ദേഹം ഐസിയുവിൽ കിടന്നത്. മദ്യപിച്ച് ബോധമില്ലാതെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും. മദ്യപിക്കാനായി പണം കിട്ടാൻ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാൻ തുടങ്ങി. ഇവരൊക്കെ എന്നെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചു.
എനിക്കും കുട്ടികൾക്കും വേണ്ടി മാത്രമല്ല നിങ്ങളുടെ മുൻഭാര്യയ്ക്കും ആ കുട്ടികൾക്കും വേണ്ടിയെങ്കിലും ഇതെല്ലാം നിർത്താൻ ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ അനുവാദത്തോടെ തന്നെ ഫോണിൽ ട്രാക്കർ വച്ചു. എവിടെപ്പോകുന്നു എന്നൊക്കെ അറിയാൻ. പക്ഷേ വീണ്ടും പഴയതുപോലെ തന്നെയായി. ഒന്നും നടന്നില്ല. അയാൾ അടിമയായി കഴിഞ്ഞിരുന്നു. അതിനെ ചൊല്ലി വീട്ടിൽ വഴക്ക് ഉണ്ടായിരുന്നു. ഒരാഴ്ച മദ്യം മാത്രമാണ് കഴിച്ചുകൊണ്ടിരുന്നത്. ഭക്ഷണം പോലും കഴിക്കുന്നില്ല. ഒരു ദിവസം വെളുപ്പിന് നാല് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. വിളിച്ചിട്ട് ഫോൺ എടുത്തില്ല.
അസിസ്റ്റന്റ്സ് വന്നാണ് അദ്ദേഹത്തെ തിരിച്ച് വീട്ടിലെത്തിച്ചത്. തനിയെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ജീവിത സമ്മർദം താങ്ങാൻ വയ്യാതെയാണ് ഇങ്ങനെയായത്. സമൂഹമാധ്യമങ്ങൾ മുഴുവൻ ഞങ്ങളെക്കുറിച്ചുള്ള ട്രോളുകള്‍. ഇതൊക്കെ അദ്ദേഹത്തെ തളർത്തിയിട്ടുണ്ടാകും. ഇതിനിടെയാണ് ഞങ്ങൾ ഗോവയിൽ പോയത്. വളരെയധികം സന്തോഷത്തോടെയാണ് ആ യാത്ര ആസ്വദിച്ചത്. ആ സമയത്താണ് അദ്ദേഹത്തിന്റെ സഹോദരന്‍ മരിക്കുന്നത്.
തുടർന്ന് വല്ലാതെ അസ്വസ്ഥനായി. വീട്ടിൽ പോയി വരാമെന്നു പറഞ്ഞു. ഈ ഒരവസ്ഥയിൽ അതൊരു മാറ്റമുണ്ടാക്കുമെന്ന് ഞാൻ വിചാരിച്ചു. കുറച്ച് പണവും നല്‍കിയാണ് അയച്ചത്. പോയിട്ട് ഇപ്പോള്‍ ദിവസങ്ങളായി. ഇതുവരെ വിളിച്ചിട്ടില്ല. ആ വീട്ടിലും എത്തിയിട്ടില്ല. ഇപ്പോള്‍ വരെയും ഫോൺ ഓഫ് ആണ്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നേക്കാൾ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്- വനിത വീഡിയോയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha