ആദ്യം കരുതിയത് പാലത്തില്‍നിന്ന് ആറ്റിലേക്കു ആരോ മാലിന്യങ്ങൾ വലിച്ചെറിയുകയെന്നായിരുന്നു... പിന്നാലെ ഒന്നിലധികം പെണ്‍കുട്ടികളുടെ നിലവിളി കേട്ടു! ഒരു ജോടി ചെരിപ്പും തൂവാലയും കണ്ടെടുത്തതോടെ സംശയം ബലപ്പെട്ടു.. വൈക്കത്തെ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ച അയല്‍വാസിയുടെ മൊഴി ഞെട്ടിക്കുന്നത്...
ഉറ്റ സുഹ്യത്തുക്കള്‍ മരണത്തിലേക്കുള്ള യാത്രയിലും ഒരുമിച്ച്.മുറിഞ്ഞപുഴ പാലത്തില്‍ നിന്നു മൂവാറ്റുപുഴയാറ്റില്‍ ചാടിയ 2 കോളജ് വിദ്യാര്‍ഥിനികള്‍ കഴിഞ്ഞ ശനിയാഴ്ച രാത്രി 7.45നാണ് ഇരുവരും ആറ്റിലേക്കു ചാടിയതെന്നാണു കരുതുന്നത്. ഊടുപുഴയ്ക്കു സമീപം കക്കത്തൊഴിലാളികളാണ് ആദ്യം ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. കൊല്ലം ആയൂര്‍ കീഴാറ്റൂര്‍ അഞ്ജു ഭവനില്‍ അശോകന്റെ മകള്‍ ആര്യ ജി.അശോക് (21), ഇടയം അനിവിലാസം വീട്ടില്‍ അ ശിവദാസിന്റെ മകള്‍ അമൃത അനി (21) എന്നിവരുടെ മൃതദേഹമാണു വേമ്ബനാട്ടു കായലില്‍ കണ്ടെത്തിയത്. ഇരുവരും വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്നു വൈകിട്ടു വിളിച്ചപ്പോള്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് ഇരുവീട്ടുകാരും അഞ്ചല്‍, ചടയമംഗലം പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി.
ആറ്റില്‍ എന്തോ വീഴുന്ന ശബ്ദവും നിലവിളിയും കേട്ടതായി പാലത്തിനു സമീപം താമസിക്കുന്ന കാവില്‍ പുത്തന്‍പുരയില്‍ സീതാലക്ഷ്മി പൊലീസിനോടു പറഞ്ഞിരുന്നു. വാഹനങ്ങളില്‍ മാലിന്യം എത്തിച്ചു പാലത്തില്‍നിന്ന് ആറ്റിലേക്കു വലിച്ചെറിയുന്നത് ഇവിടെ പതിവാണ്. ഇതിന്റെ ശബ്ദമാണെന്ന് ആദ്യം കരുതി. തൊട്ടു പിന്നാലെ ഒന്നിലധികം പെണ്‍കുട്ടികളുടെ നിലവിളി കേട്ടതോടെയാണ് ആരോ ആറ്റില്‍ വീണതാകാമെന്നു സംശയം തോന്നിയതെന്ന് അവര്‍ പറഞ്ഞു.
ഇരുട്ടായതിനാല്‍ ഒന്നും കാണാന്‍ സാധിച്ചില്ല. വൈക്കം പൊലീസ് നടത്തിയ പരിശോധനയില്‍ പാലത്തില്‍നിന്ന് ഒരു ജോടി ചെരിപ്പും തൂവാലയും കണ്ടെടുത്തു. കാണാതായ യുവതികളില്‍ ഒരാളുടേതാണ് ചെരിപ്പെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ ഈ ഭാഗത്ത് തിരച്ചില്‍ ശക്തമാക്കുകയായിരുന്നു. പൂച്ചാക്കല്‍ പൊലീസ് സ്ഥലത്തെത്തി വിവരം അറിയിച്ചതിനെത്തുടര്‍ന്നു വൈക്കത്തു നിന്നു പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അമൃതയുടെ മൃതദേഹമാണെന്ന് ഒപ്പമുണ്ടായിരുന്ന ബന്ധു തിരിച്ചറിഞ്ഞു.
അതേസമയം പെണ്‍കുട്ടികളുടെ മരണവാര്‍ത്ത നാടാകെ കാട്ടുതീപോലെ പരന്നിട്ടും ആര്യയുടെ മാതാപിതാക്കള്‍ ഇതുവരെ അറിഞ്ഞിട്ടില്ല, മകളുടെ തിരോധാനം അറിഞ്ഞപ്പോള്‍ ബോധരഹിതയായി ആശുപത്രിയില്‍ അമ്മ, അച്ഛന്‍ ഒരേ കിടപ്പില്‍, പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിക്കുന്നതിന് മുമ്പ് ഇരുവരോടും കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന കണക്കുകൂട്ടലില്‍ ബന്ധുക്കള്‍.
മരപ്പണിക്കാരനായ അശോകന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ഗീതയുടെയും രണ്ടാമത്തെ മകളാണ് ആര്യ. മൂത്തമകള്‍ അഞ്ജുവിനെ നാല് വര്‍ഷം മുമ്പ് വിവാഹം കഴിപ്പിച്ചയച്ചിരുന്നു. പഠനത്തില്‍ അതിസമര്‍ത്ഥയായിരുന്നില്ലെങ്കിലും ബിരുദമെടുക്കണമെന്ന ആര്യയുടെ ആഗ്രഹത്തെ തുടര്‍ന്നാണ് ഡിഗ്രിക്ക് ചേര്‍ത്തത്. കൊല്ലത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായിരുന്ന ഇരുവരും പഠനകാലത്തെ മുഴുവന്‍ സമയത്തും ഇവര്‍ ഒന്നിച്ചാണ് സമയം ചിലവഴിച്ചിരുന്നത്. ഇരുവരും പരസ്പരം വീടുകളില്‍ പോയി താമസിയ്ക്കുകയും ചെയ്തിരുന്നു. വിദേശത്തു ജോലി ചെയ്തിരുന്ന അമൃതയുടെ പിതാവ് അടുത്തിടെ വിദേശത്തുനിന്നും വന്നിരുന്നു. പിതാവ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 14 ദിവസം അമൃത ആര്യയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ക്വാറന്റീന്‍ കാലാവധി കഴിഞ്ഞതോടെ അമൃതയുടെ മാതാപിതാക്കള്‍ വിവാഹ ആലോചനകളുമായി മുന്നോട്ടുപോവുകയും വിവാഹം നിശ്ചയ്ക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഇരുവരുമെന്ന് വിവരം ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിനുശേഷമാണ് വൈക്കത്തേക്ക് പോന്നത്. ഇരുവരെയും കാണാതായശേഷം നടത്തിയ അന്വേഷണത്തില്‍ ആര്യയുടെ ഫോണ്‍ തിരുവല്ലയിലെ ലൊക്കേഷനില്‍ ഉള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് ഇരുവരും പാലത്തില്‍ നിന്നും ചാടിയ വിവരമാണ് പുറത്തുവന്നത്.
https://www.facebook.com/Malayalivartha