6 വയസുള്ള പെണ്‍കുട്ടിയെ കൊന്ന് വയര്‍ കീറി കരള്‍ തിന്നു... കൊലപ്പെടുത്തും മുൻപ് ക്രൂരമായ പീഡനം; ആന്തരികാവയവങ്ങളും നീക്കം ചെയ്ത നിലയിൽ! യുപിയില്‍ വീണ്ടും പീഡനക്കൊല; 20 വര്‍ഷം മുൻപ് കല്യാണം! വിവാഹത്തിന് ശേഷം അത് സംഭവിച്ചില്ല! പെൺകുട്ടിയുടെ കൊലപാതകം ചെയ്യാനുണ്ടായ കാരണം കേട്ട് അമ്പരന്ന് നാട്ടുകാർ... പെണ്‍കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യു പി സര്‍ക്കാര്‍
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് യുപിയില്‍ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. കാണ്‍പൂരില്‍ 6 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. കൊലപാതകത്തിന്‍റെ കാരണമാണ് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത്. കുട്ടികള്‍ ഉണ്ടാകുന്നതിനു പെണ്‍കുട്ടിയെ കൊന്നു കരള്‍ തിന്നുക എന്ന ലക്ഷ്യത്തോടെ ആണ് പീഡനവും കൊലയും എന്ന് പൊലീസ് പറഞ്ഞു. 20 വര്‍ഷം മുൻപ് കല്യാണം കഴിഞ്ഞ ദമ്ബതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍ പെണ്‍കുട്ടിയെ കൊന്ന് കരള്‍ തിന്നണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവരുടെ സഹോദരന്‍ ഇത്തരത്തിലൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്നത്. പെണ്‍കുട്ടിയുടെ വയര്‍ കീറിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറയുന്നു. ആന്തരികാവയവങ്ങളും നീക്കം ചെയ്ത നിലയിൽ കാണപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന് യു പി സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പെൺകുട്ടിയുടെ വയറുകീറിയ നിലയിലായിരുന്നു. മൃതശരീരത്തിൽ ശ്വാസകോശം ഉണ്ടായിരുന്നില്ല. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ദുർമന്ത്രവാദമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ദമ്പതികൾ ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. 1999ൽ വിവാഹിതരായ ദമ്പതികൾക്ക് കുട്ടികൾ ഇല്ലായിരുന്നു. കുട്ടികൾ ഉണ്ടാകാൻ പെൺകുട്ടിയെ കൊന്ന് ശ്വാസകോശം കഴിച്ചാൽ മതിയെന്ന തെറ്റിദ്ധാരണ കൊണ്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ നിർദേശപ്രകാരം യുവാക്കളായ രണ്ട് പ്രതികളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.
തുടർന്ന് ബലാത്സംഗത്തിനിരയാക്കി കൊല്ലുകയായിരുന്നു. തുടർന്ന് വയറുകീറി ശ്വാസകോശം പുറത്തെടുത്ത് മൃതദേഹം ഉപേക്ഷിച്ചു. ദീപാവലി ദിവസം രാത്രി വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതായത്. പ്രദേശവാസികളും പൊലീസും രാത്രി മുഴുവൻ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഒരു കാടിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha