മകളുടെ വിവാഹം നടത്തണമെന്ന ആഗ്രഹത്തോടെ ഗള്‍ഫില്‍ നിന്ന് രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തി... ഡിഗ്രി കഴിഞ്ഞ മൂത്തമകള്‍ അമൃതയെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ആഗ്രഹമായിരുന്നു ആ മനസുനിറയെ... രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ വാസത്തിന് ശേഷം പുറത്തിറങ്ങി ഗ്രഹനില തയ്യാറാക്കി വിവാഹാലോചനകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു! പിന്നാലെ ആ കുടുംബത്തെ തേടിയെത്തിയ ദുരന്ത വാർത്ത ഉൾക്കൊള്ളാനാകാതെ അമൃതയുടെ കുടുംബം... യുവതികളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍; എല്ലാ കാര്യങ്ങളും അന്വേഷിക്കാന്‍ പൊലീസ്
മുറിഞ്ഞപുഴ പാലത്തില്‍ നിന്നു മൂവാറ്റുപുഴയാറ്റില്‍ ചാടി അമൃത(21)യും ആര്യ(21)യും മരിച്ചതില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍. ഇരുവരും ഒരുമിച്ചാണു പഠിച്ചിരുന്നത്. വീട്ടില്‍ ഇവര്‍ക്കു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരെങ്ങനെ കൊല്ലത്തു നിന്നു വൈക്കം മുറിഞ്ഞപുഴയില്‍ എത്തി എന്നതു വ്യക്തമല്ല. ഇവരുടെ ഫോണ്‍ തിരുവല്ലയില്‍ എത്തിയതോടെ സ്വിച്ച് ഓഫ് ആയി. എംസി റോഡിലൂടെയാകാം വന്നതെന്നാണു നിഗമനം. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുകയാണെന്നു വൈക്കം എസ്‌എച്ച്‌ഒ എസ്.പ്രദീപ് പറഞ്ഞു. അതേസമയം ആര്യയും അമൃതയും തമ്മിലുള്ള വേര്‍പിരിയാനാവാത്ത ഉറ്റസൗഹൃദം ജീവനൊടുക്കാന്‍ കാരണമായെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നാണ് വിശദമായി അന്വേഷിക്കുക.
വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്ബോള്‍ അമൃത തന്റെ ഫോണെടുത്തിരുന്നില്ല. അന്ന് രാവിലെ 9.45ഓടെ ആയൂരിലെത്തിയ അമൃത അവിടെ നിന്ന് ഒരു പയ്യന്റെ ഫോണ്‍ വാങ്ങിയാണ് ആര്യയെ വിളിച്ചത്. അന്നുരാവിലെ 11ഒാടെ ഇരുവരും കൊട്ടാരക്കര ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പിന്നീട് ഇവിടെ നിന്ന് തിരുവല്ല വഴി കോട്ടയം ഭാഗത്തേക്ക് ഇവര്‍ ബസ് മാര്‍ഗം പോയെന്നാണ് പൊലീസ് കരുതുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ലയില്‍ ഏതാനും മിനിട്ട് ആര്യയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നെങ്കിലും പിന്നീട് അത് സ്വിച്ച്‌ഡ് ഓഫായി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലും ഇവര്‍ എവിടെ തങ്ങിയെന്നത് സംബന്ധിച്ച് പൊലീസിനും വ്യക്തതയില്ല. എന്നാൽ ആര്യയുടെയും അമൃതയുടെയും ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് മറ്റ് കൂട്ടുകാരുമായോ പുറത്ത് നിന്നുള്ള ആരുമായോ ഒരുതരത്തിലുള്ള സൗഹൃദവും കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഇവര്‍ തമ്മില്‍ മാത്രമുള്ള സൗഹൃദമാണ് കണ്ടെത്താനായത്.
സഹപാഠികളായ പെണ്‍കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെങ്കിലും ഇവര്‍ക്ക് മറ്റാരുമായും സൗഹൃദമുണ്ടായിരുന്നില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. മകളുടെ വിവാഹം നടത്തണമെന്ന ആഗ്രഹത്തോടെ ഗള്‍ഫില്‍ നിന്ന് രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയ അഞ്ചല്‍ അറയ്ക്കല്‍ അനുവിലാസത്തില്‍ അനില്‍കുമാറിന് മകളുടെ വിയോഗം താങ്ങാനാവാത്ത നഷ്ടമാണ്. മേശിരിപ്പണിക്കാരനായ അനില്‍കുമാര്‍ കഴിഞ്ഞമാസം 28നാണ് നാട്ടിലെത്തിയത്.
ഡിഗ്രി കഴിഞ്ഞ മൂത്തമകള്‍ അമൃതയെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ മനസുനിറയെ. രണ്ടാഴ്ചത്തെ ക്വാറന്റൈന്‍ വാസത്തിന് ശേഷം പുറത്തിറങ്ങി ഗ്രഹനില തയ്യാറാക്കി വിവാഹാലോചനകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതിന് പിന്നാലെയാണ് മകളുടെ വിയോഗം അനില്‍കുമാറിനും കശുഅണ്ടി തൊഴിലാളിയായ ഭാര്യ ഓമനയ്ക്കും കനത്ത ആഘാതമായത്. മകള്‍ ജീവനോടെയില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെ അനിലും ഭാര്യ ഓമനയും ഇളയമകളായ പ്ളസ് ടു വിദ്യാര്‍ത്ഥിനി അഖിലയും ആ വേർപാട് ഉൾക്കൊളളാനായിട്ടില്ല.
https://www.facebook.com/Malayalivartha