ഭർത്താവുമായി പിണങ്ങിയതിന് പിന്നാലെ അടുത്ത് കൂടിയ കാമുകൻ! കുട്ടി ജനിച്ചാൽ ഇരുവരുടെയും ബന്ധത്തിന് തടസ്സമാകാതിരിക്കാൻ അരുംകൊലയ്ക്ക് പ്ലാനിട്ടു... പപ്പായയും ഗരുഡകൊടിയും മറ്റുചില ഔഷധക്കൂട്ടുകളും ചേര്‍ത്ത ജ്യൂസ് കുടിച്ചതോടെ പുറത്തുവന്ന കുഞ്ഞിനെ ക്രൂരകൊലപാതകത്തിനു ശേഷം മൃതദേഹം ഷെല്‍ഫില്‍ സൂക്ഷിച്ചു; പിന്നാലെ സംഭവിച്ച ട്വിസ്റ്റ്! അരുംകൊലയുടെ ചുരുളഴിഞ്ഞതിങ്ങനെ.. ശരണ്യയ്ക്ക് പിന്നാലെ വിജി... കാമുകന്മാർക്കൊപ്പം ജീവിക്കാൻ പിഞ്ചു കുഞ്ഞുങ്ങളെ 'അമ്മമാർ തന്നെ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ....
നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയത് പുതിയ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് അമ്മയുടെ മൊഴി. നെടുമങ്ങാട് പനവൂര്‍ സ്വദേശി വിജി(29)യാണ് നവജാത ശിശുവിനെ കൊലപ്പെടുത്തി വീടിന് പിന്നില്‍ കുഴിച്ചിട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം വ്യാഴാഴ്ച രാവിലെയാണ് പുറംലോകമറിഞ്ഞത്. ഒമ്പത് മാസം ഗര്‍ഭിണിയായിരുന്ന വിജി ഞായറാഴ്ച വൈകിട്ടാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയത്. പപ്പായയും ഗരുഡകൊടിയും മറ്റുചില ഔഷധക്കൂട്ടുകളും ചേര്‍ത്ത ജ്യൂസ് കുടിച്ചതോടെ കുഞ്ഞ് പുറത്തുവന്നുവെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ ഉടന്‍തന്നെ വായില്‍ തുണിതിരുകി. തുടര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം നവജാതശിശുവിന്റെ മൃതദേഹം വീട്ടിലെ ഷെല്‍ഫില്‍ തന്നെ സൂക്ഷിച്ചു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ടത്. പുതിയ കാമുകനൊപ്പം പോകാന്‍ വേണ്ടിയാണ് എല്ലാം ചെയ്തതെന്നും ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി പോലീസിനോട് പറഞ്ഞു. ഗര്‍ഭിണിയായിരുന്ന വിജിയെ വയറ് താഴ്ന്നനിലയിലാണ് തിങ്കളാഴ്ച രാവിലെ പരിസരവാസികളും ബന്ധുക്കളും കണ്ടത്. എന്നാല്‍ കുഞ്ഞിനെ വീട്ടില്‍ കണ്ടതുമില്ല. ഇതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് വ്യാഴാഴ്ച യുവതിയെ കസ്റ്റഡിയിലെടുത്തു. പരിസരവാസികളാണ് വീടിന് പിന്നില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്.
പിഞ്ചു കുഞ്ഞുങ്ങളെ 'അമ്മമാർ തന്നെ ക്രൂരമായി കൊലപ്പെടുത്തുന്ന സംഭവം ആവർത്തിക്കപ്പെടുകയാണ്. കണ്ണൂരിലെ തയ്യലിലാണ് നിന്നും മാസങ്ങൾക്ക് മുൻപ് പുറത്ത് വന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം ആരും മറക്കാനിടയില്ല . ഒന്നരവയസുകാരനെയാണ് അമ്മ ശരണ്യ കടലിലെറിഞ്ഞു കൊലപ്പെടുത്തിയത്. ഇപ്പോള്‍ ജയിലിൽ കഴിയുന്ന ശരണ്യ നീറുന്ന കുറ്റബോധത്തോടെയാണ് ദിനങ്ങൾ തള്ളിനീക്കുന്നതന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു .
എന്നാൽ നൊന്ത് പെറ്റ കുഞ്ഞിനെ ക്രൂരമായി കൊലചെയ്യുമ്പോഴും ആ കൊലപതാകം പിടിക്കപെട്ടപ്പോഴും ശരണ്യക്ക് ഉൾപിടച്ചിൽ പോലും ഉണ്ടായിരുന്നില്ല.തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും രോഷം ആളിക്കത്തിയതോടെ ഭയം കൊണ്ട് കുറച്ച് സമയം പിടഞ്ഞു. തെളിവെടുപ്പ് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുറച്ച് സമയത്തേക്ക് മൗനമായിരുന്നു. പിന്നെ രണ്ടു മിനിറ്റ് പൊട്ടിക്കരഞ്ഞു. എന്നാൽ ഇതൊന്നും തെറ്റുചെയ്തതിലല്ല.. തെറ്റ് കണ്ടുപിടിക്കപ്പെട്ടതിലെ വിഷമമായിരുന്നു പലപ്പോഴും ചോദ്യം ചെയ്യുമ്പോള്‍ പോലും ശരണ്യ പ്രകടിപ്പിച്ചത്. കുട്ടിയെ കടലിലെറിഞ്ഞകാര്യം പറയുമ്പോഴൊന്നും അവളില്‍ വലിയ സങ്കടമൊന്നും കണ്ടില്ലെന്നും പോലീസ് പറഞ്ഞിരുന്നു. ഭര്‍ത്താവിനെ പ്രതിയാക്കാനുള്ള ലക്ഷ്യം മൊഴിയില്‍ വ്യക്തമായിരുന്നു. പക്ഷേ, മാറ്റിമാറ്റിപ്പറഞ്ഞ കാര്യങ്ങള്‍ ശരണ്യയെത്തന്നെ കുടുക്കിലാക്കുകയായിരുന്നു. കടലിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി കുട്ടിയുടെ അമ്മ തന്നെയാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
ശരണ്യയും പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരാളുമായ് പ്രളയത്തിലായ ശരണ്യ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. ഈ വീഴ്ചയുടെ ആഘാതത്തില്‍ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റു. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റേയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. തലയ്‌ക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
https://www.facebook.com/Malayalivartha