സാരിയുടുത്ത്, മുല്ലപ്പൂ ചൂടി സ്‌ത്രീവേഷം കെട്ടി കോട്ടയം കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിലും സമീപത്തെ തിയേറ്റർ റോഡിലും തിരുനക്കരയിലും ട്രാൻസ് ജെൻഡറുകൾ എന്ന വ്യാജേന പുരുഷസംഘങ്ങൾ; രാത്രിയിൽ സ്‌ത്രീ വേഷം ധരിച്ചെത്തുന്ന തട്ടിപ്പുകാരെ കണ്ട് അനാശാസ്യ പ്രവർത്തകരായ സ്‌ത്രീകളാണെന്നു കരുതി അടുത്ത് കൂടിയാൽ സംഭവിക്കുന്നത്....
നാടിനെ ഞെട്ടിച്ച് കൊണ്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കോട്ടയം കെ.എസ്.ആർ.ടി.സി.സ്റ്റാൻഡിലും സമീപത്തെ തിയേറ്റർ റോഡിലും തിരുനക്കരയിലും ട്രാൻസ് ജെൻഡറുകൾ എന്ന വ്യാജേന സ്‌ത്രീവേഷം കെട്ടി തട്ടിപ്പ് നടത്തുന്ന പുരുഷസംഘങ്ങൾ വ്യാപകമായി കാണപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സാരിയുടുത്ത്, മുല്ലപ്പൂ ചൂടിയാണ് ഈ സാമൂഹ്യവിരുദ്ധർ നഗരത്തിൽ വിലസുന്നത്. ലഹരി വിൽപ്പനയും ലൈംഗിക തൊഴിലും അതിന്റെ പേരിലുള്ള ബ്ളാക്ക് മെയിലിംഗും പണം വെട്ടിപ്പുമാണ് ഇവരുടെ പരിപാടി. പൊലീസാകട്ടെ പണിപാളുമെന്ന ഭയം കൊണ്ട് ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാതെ ഒഴിഞ്ഞു നിൽക്കുകയാണ്. രാത്രിയിൽ സ്‌ത്രീ വേഷം ധരിച്ചെത്തുന്ന തട്ടിപ്പുകാരെ കണ്ട് അനാശാസ്യ പ്രവർത്തകരായ സ്‌ത്രീകളാണെന്നു കരുതി പലരും അടുത്തു കൂടും.
അത്തരക്കാരെ തിയേറ്റർ റോഡിലേക്ക് വിളിച്ചുകൊണ്ടു പോകുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത്. പണം നഷ്‌ടമായാലും നാണക്കേടോർത്ത് ആരും പരാതി നൽകില്ല. ഇതാണ് തട്ടിപ്പ് സംഘം മുതലെടുക്കുന്നത്. മുമ്പ് ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പ് റോഡ്, നാഗമ്പടം എന്നിവിടങ്ങളിലെല്ലാം ഇത്തരം തട്ടിപ്പു സംഘങ്ങളുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ കെ.എസ്.ആർ.ടി.സി, തിരുനക്കര പരിസരങ്ങൾ കേന്ദ്രീകരിച്ചിരിക്കയാണ്.
തിരുനക്കര മൈതാനത്തിനു സമീപം ഒരാൾ സ്ഥിരമായി വഴിയാത്രക്കാരെ അസഭ്യ പറയുന്നതായും പരാതിയുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം കടന്നുപോകുമ്പോഴാണ് ഈ കലാപരിപാടി. പൊലീസ് താക്കീത് ചെയ്താലും ഇയാൾ കറങ്ങിത്തിരിഞ്ഞ് അവിടെ തന്നെ വരും. ഇത്തരം സാമൂഹ്യ വിരുദ്ധരെ നേരത്തെ പൊലീസ് അടിച്ചോടിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ അടികൊടുക്കാൻ ചെന്നാൽ കണ്ടു നിൽക്കുന്നവർ വീഡിയോ പിടിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നാണ് പൊലീസ് പറയുന്നത്. പ്രത്യേകിച്ച് സ്‌ത്രീവേഷക്കാരായതിനാൽ പൊലീസുകാരുടെ പണി പോലും വെള്ളത്തിലാകുമെന്നാണ് ഭയം. ഇതിനാൽ പൊലീസ് കണ്ണടയ്ക്കുകയാണ്.
https://www.facebook.com/Malayalivartha