ഇത്തിരി കഞ്ഞിവെള്ളമെങ്കിലും താടാ.... കേട്ടുനിന്നവരുടെ കണ്ണുനിറഞ്ഞെങ്കിലും മകന്റെ മനസലിഞ്ഞില്ല... മറ്റാരും വീട്ടിലേക്ക് എത്താതിരിക്കാന്‍ മുറിയ്ക്കു മുന്നില്‍ ഒരു നായയെ കെട്ടുന്നതും പതിവായിരുന്നു... ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ല; കോട്ടയത്ത് മകന്റെ ക്രൂരതയിൽ അമ്പരന്ന് നാട്ടുകാർ! പുറത്ത് വരുന്നത് ഭയാനകരമായ വെളിപ്പെടുത്തൽ...
ഭക്ഷണവും പരിചരണവും കിട്ടാതെ അവശരായ ദമ്പതികളില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം. വണ്ടന്‍പതാല്‍ അസംബനി തൊടിയില്‍ വീട്ടില്‍ പൊടിയന്‍ (80) ആണു മരിച്ചത്. പൊടിയനും ഭാര്യ അമ്മിണിയും (76) മകന്‍ റെജിക്കൊപ്പമായിരുന്നു താമസം.
ഇവര്‍ക്ക് മകന്‍ ആഹാരം നല്‍കിയിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റാരും വീട്ടിലേക്ക് എത്താതിരിക്കാന്‍ മുറിയ്ക്കു മുന്നില്‍ ഒരു നായയെ കെട്ടുന്നതും പതിവായിരുന്നു.
സന്നദ്ധപ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ 'ഇത്തിരി കഞ്ഞിവെള്ളമെങ്കിലും താടാ...' എന്നതായിരുന്നു അമ്മിണിയുടെ ദയനീയ ആവശ്യം. കേട്ടുനിന്നവരുടെ കണ്ണുനിറഞ്ഞെങ്കിലും മകന്റെ മനസലിഞ്ഞില്ല. മാതാപിതാക്കളെ പുറത്തേക്കെടുക്കുമ്ബോള്‍ മകന്‍ റെജി വീട്ടിലുണ്ടായിരുന്നെങ്കിലും മദ്യലഹരിയിലായിരുന്നു. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് വിളിച്ചു വരുത്തിയാണ് വയോധിക ദമ്ബതികളെ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പൊടിയന്‍ മരിച്ചിരുന്നു . ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് പൊടിയന്‍ മരിച്ചതെന്ന് സൂചനയാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. ആന്തരികാവയവങ്ങള്‍ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാനായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകിട്ട് നാലോടെ ദമ്പതികളുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാന്‍ ആശാവര്‍ക്കര്‍ എത്തിയപ്പോഴാണ് മുറിക്കുള്ളില്‍ മലമൂത്രവിസര്‍ജനം നടത്തി അവശനിലയില്‍ ഇരുവരെയും കണ്ടെത്തിയത്. വിവരം പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും അറിയിച്ചു.
അമ്മിണിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ റെജി വീട്ടില്‍ നിന്ന് സ്ഥലംവിട്ടു. നാട്ടുകാരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദേശിച്ചതനുസരിച്ച് റെജിയുടെ ഭാര്യ ജാന്‍സിയാണ് അമ്മിണിക്കൊപ്പം ആശുപത്രിയിലുള്ളത്. ഇവരുടെ മുറിയില്‍ നിന്നും ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണം കണ്ടെത്തി.
തൊട്ടടുത്ത മുറിയില്‍ റെജിയും ജാന്സിയും താമസമുണ്ടെങ്കിലും മാതാപിതാക്കള്‍ക്ക് ആഹാരം പോലും നല്‍കിയിരുന്നില്ല. ഇവര്‍ ജോലിക്ക് പോകുമ്ബോള്‍ സമീപവാസികളോ ബന്ധുക്കളോ ഭക്ഷണം നല്കാതിരിക്കാന് വീടിന് മുന്നില്‍ നായയെ കെട്ടിയിട്ടിരുന്നു. മദ്യപാനിയായ റെജി അയല്‍വാസികളെ അസഭ്യം പറയുന്നത് നിത്യസംഭവമാണ്. ആരും ഇവിടേക്ക് എത്താറില്ല.
https://www.facebook.com/Malayalivartha