കാമുകനുമായുള്ള പ്രശ്നം പരിഹരിക്കാൻ എത്തിയപ്പോൾ അറിഞ്ഞിരുന്നില്ല പിന്നാലെ സംഭവിക്കാൻ പോകുന്ന ചതി! പെൺകുട്ടിയുമായി സെല്‍ഫി എടുത്ത ശേഷം യുവാവിന്റെ തനി നിറം പുറത്തെടുത്തു; രാത്രി സമയത്തും പെൺകുട്ടിയെ അടുത്തെത്തിച്ച് മർദ്ദന മുറയ്ക്ക് പിന്നാലെ സുല്‍ഫിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാനായി പലതും ചെയ്യിച്ചു; ശാരീരിക അവശതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന വിവരങ്ങൾ... തിരുവനന്തപുരത്ത് 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
തിരുവനന്തപുരം കഠിനംകുളത്ത് കാമുകനുമായുള്ള പ്രശ്നം പരിഹരിക്കാമെന്ന വാഗ്ദാനവുമായി എത്തി 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പൊലീസ് പിടിയില്‍.
പ്രദേശവാസിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. കമിതാക്കള്‍ തമ്മില്‍ ഉടലെടുത്ത പ്രശ്നം പരിഹരിക്കാം എന്ന വാഗ്ദാനവുമായി എത്തിയ പെണ്‍കുട്ടിയുടെ അയല്‍വാസിയായ സുല്‍ഫി എന്ന യുവാവ് പെണ്‍കുട്ടിയുമായി അടുക്കാന്‍ ശ്രമിച്ചു.
സുല്‍ഫിയുടെ വാക്ക് വിശ്വസിച്ച പെണ്‍കുട്ടിയ പിന്നീട് ബലമായി വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇയാള്‍ സെല്‍ഫി എടുക്കുകയും ചെയ്തു. ശേഷം, സെല്‍ഫി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ സുല്‍ഫി പെണ്‍കുട്ടിയില്‍ നിന്നും നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങി.
ഇവ അയച്ചുകൊടുത്ത പെണ്‍കുട്ടിയെ ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ വീണ്ടും ഭീഷണിപ്പെടുത്തി. രാത്രി സമയത്ത് തന്റെയടുത്ത് വന്നില്ലെങ്കില്‍ ഫോട്ടോകള്‍ പരസ്യമാകുമെന്നായിരുന്നു സുല്‍ഫി പെണ്‍കുട്ടിയോട് പറഞ്ഞത്. തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ആരംഭിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.
സുല്‍ഫിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാനായി തന്നെ അയാള്‍ മര്‍ദ്ദിച്ചിരുന്നതായും ശേഷം തന്നെക്കൊണ്ട് പലതും ചെയ്യിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി രണ്ടുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ശാരീരിക അവശതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി ഉണ്ടായ സംഭവങ്ങള്‍ തുറന്നു പറഞ്ഞത്.
സംഭവം പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് സുല്‍ഫിയുടെ വീട്ടുകാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും 16കാരി പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി പൊലീസ് എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത സുല്‍ഫിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കുട്ടിയുടെ കേസില്‍ അന്വേഷണം നടക്കുകയാണെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha