പത്തൊമ്പതുകാരനെ നാട്ടുകാർ കയ്യോടെ പൊക്കിയത് കാമുകിയുടെ വീട്ടില്‍ നിന്നും; പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടതോടെ പരിഭ്രാന്തനായ യുവാവ് ചെയ്ത കടുംകൈ! പാകിസ്ഥാനിലേക്ക് ഒളിച്ചോടിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.... നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ വിട്ടു നല്‍കുമെന്ന് അധികൃതര്‍
കാമുകിയുടെ വീട്ടില്‍ നിന്നും പത്തൊമ്പതുകാരനെ കയ്യോടെ പൊക്കിയപ്പോൾ നാണക്കേട് മൂലം യുവാവ് പാകിസ്ഥാനിലേക്ക് ഒളിച്ചോടി. രാജസ്ഥാനിലെ ബര്‍മറില്‍ നിന്ന് കാണാതായ യുവാവ് ഇപ്പോള്‍ പാക് പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നവംബര്‍ 16നാണ് യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പത്തൊമ്പതുകാരന്‍ ജോധ്പൂരിലാണ് ജോലി ചെയ്യുന്നത്. നാട്ടിലുള്ള കാമുകിയെ കാണാന്‍ ഇയാള്‍ ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ഇത്തരത്തില്‍ രഹസ്യസമാഗമത്തിനെത്തിയപ്പോള്‍ കാമുകിയുടെ മാതാപിതാക്കള്‍ കയ്യോടെ പിടികൂടുകയായിരുന്നു.
ഇതോടെ നാണക്കേട് ഭയന്ന് പാകിസ്ഥാനിലേക്ക് പോകുകയായിരുന്നു. പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന ഇയാളെ പാക് റേഞ്ചേര്‍സ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയായിരുന്നു. ഇയാളെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ നവംബര്‍ അഞ്ചിന് ഇയാള്‍ നാട്ടിലെത്തിയതായും, വീട്ടില്‍ വരാതെ കാമുകിയുടെ വീട്ടിലേക്കാണ് പോയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കണ്ടതോടെ പരിഭ്രാന്തനായ യുവാവ് അതിര്‍ത്തി കടക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. യുവാവ് പാകിസ്ഥാനിലേക്ക് പോയിരിക്കാമെന്ന സംശയത്തില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സുമായി പല തവണ ഫ്‌ളാഗ് മീറ്റിംഗ് നടത്തിയിരുന്നുവെന്ന് ബിഎസ്‌എഫ് ഡിഐജി എംഎല്‍ ഗാര്‍ഗ് അറിയിച്ചു.
ചര്‍ച്ചകള്‍ക്കൊടുവില്‍ സിന്ദ് പൊലീസിന്റെ കസ്റ്റഡിയില്‍ ഇയാളുണ്ടെന്ന വിവരം പാക് അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ വിട്ടു നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതായി ബിഎസ്‌എഫ് അറിയിച്ചു.
https://www.facebook.com/Malayalivartha