ഒന്നു തീര്‍ന്നാല്‍ മതിയായിരുന്നു ഈ നശിച്ച ജീവിതമെന്നു വിലപിക്കുന്ന എത്രയോ സ്ത്രീ ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റിലും, ഏതു സാഹചര്യത്തിലും തളരില്ലെന്ന വാശിയില്‍ മുന്നോട്ടു നടക്കുന്ന ജീവിതങ്ങളുമേറേ, ആ വാശിയെ അഹങ്കാരമെന്നു മുദ്ര കുത്തുന്നവരാ ണധികവും , അവള്‍ക്കു തന്റേടം കൂടുതലാ പോലും...! വൈറലായി കുറിപ്പ്
പലതും ഉള്ളിലൊതുക്കി കഴിയുന്ന സ്ത്രീകളാണ് നമുക്ക് ചുറ്റുമുള്ളത്. കുടുംബ ബന്ധങ്ങളും തകരാതിരിക്കാന്‍ പലതും സഹിക്കുന്നുവെന്ന് വേണം പറയാൻ. എന്നാല്‍ പുരുഷന്മാര്‍ ഇടയ്ക്ക് ഒക്കെ അവരെ കൂടി മനസിലാക്കി അവരുടെ മനസറിയാന്‍ ശ്രമിക്കണം എന്ന് പറയുകയാണ് ഡോ. അനുജ ജോസഫ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജ ഇക്കാര്യം തുറന്ന് പറഞ്ഞത്.
കുറിപ്പിന്റെ പൂര്‍ണരൂപം;
പെണ്ണേ, നീ മാനം മുട്ടെ ഉയരേണം, നിന്റെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങളേകണം, സ്വതന്ത്ര്യത്തിന്‍ മധു നുകരേണം, ഇനിയും ഉയരങ്ങളിലേക്ക് പറക്കാന്‍ നിനക്കാകണം. ജ്വലിക്കണം നീ, ഉറവ വറ്റാത്ത നദി പോലാകേണം നിന്റെ സ്‌നേഹം. അനീതിക്കു മേല്‍ അഗ്‌നിയായി പടരുക, മുറിവേറ്റ പക്ഷിയായി മാറിടാതെ, നിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ ചിറകടിച്ചു ഉയരുക. ഒന്നു തീര്‍ന്നാല്‍ മതിയായിരുന്നു ഈ നശിച്ച ജീവിതമെന്നു വിലപിക്കുന്ന എത്രയോ സ്ത്രീ ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റിലും, ഏതു സാഹചര്യത്തിലും തളരില്ലെന്ന വാശിയില്‍ മുന്നോട്ടു നടക്കുന്ന ജീവിതങ്ങളുമേറേ, ആ വാശിയെ അഹങ്കാരമെന്നു മുദ്ര കുത്തുന്നവരാ ണധികവും , അവള്‍ക്കു തന്റേടം കൂടുതലാ പോലും!
ക്ഷമിച്ചും സ്‌നേഹിച്ചും കുടുംബത്തെ നേടാനായി, സ്വപ്നങ്ങളെല്ലാം മനസ്സിലൊളിപ്പിച്ചു, ഒരായുസ്സ് മാറ്റി വച്ച ജീവിതങ്ങളുമേറേ, അവളെ ത്യാഗത്തിന്റെ പ്രതീകമായി, കുടുംബത്തിലെ വിളക്കായി മാറ്റുന്നതോടെ ശുഭം! ജോലി, കുടുംബം എന്നു തുടങ്ങി തനിക്കു കുറഞ്ഞതു 10കൈകള്‍ എങ്കിലും ഉണ്ടായിരുന്നെങ്കിലെന്നു ചിന്തിച്ചു, ഓരോ ദിനവും സ്വന്തമാക്കാന്‍ ഓട്ടപ്പാച്ചില്‍ നടത്തുന്ന സ്ത്രീ ജീവിതങ്ങളും. മറുവശത്തു സ്ത്രീയെന്ന previlege ല്‍ സര്‍വ്വസ്വതന്ത്ര്യവും അനുഭവിച്ചു സമൂഹത്തിനു ഭീഷണിയായി മാറുന്ന ജീവിതങ്ങളുമുണ്ടെന്നതും മറന്നു കൂടാ.
ശാരീരികവും മാനസികവുമായ ഒട്ടേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രഹേളികയത്രേ ഓരോ സ്ത്രീ ജീവിതവും, അവളെ അറിയുക, സ്‌നേഹത്തിനു മുന്നില്‍ തോല്‍ക്കുന്ന അവളുടെ ഹൃദയത്തെ ചേര്‍ത്തു പിടിക്കുക, സര്‍വ്വംസഹയായി നില്‍ക്കുമ്പോഴും പിടയുന്ന അവളുടെ മനസ്സിനെ അറിയുക.അവളുടെ പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കട്ടെ. ഓരോ പുലരിയും അവള്‍ക്കായി പൊന്‍കിരണങ്ങള്‍ വിതറട്ടെ.
https://www.facebook.com/Malayalivartha