ഭർത്താവിന്റെ വിയോഗം തളർത്തികളഞ്ഞെങ്കിലും അവൾ ആശ്വസിച്ചത് കുഞ്ഞുങ്ങളെയോർത്ത് മാത്രമായിരുന്നു... കളിച്ചിരികളാൽ നിറഞ്ഞ ആ വീട്ടുമുറ്റത്ത് നിശ്ചലമായ അമ്മയുടെ വെള്ളപുതച്ച ശരീരം കണ്ട് അലറിവിളിച്ച് ആ കുരുന്നുകൾ! കണ്ണുകൾ നിറഞ്ഞുപോയ കാഴ്ച്ചയിൽ നാട്ടുകാർക്ക് പോലും അവരെ ആശ്വസിപ്പിക്കാനായില്ല; സ്വപ്ന പുതിയ ബാങ്കിംഗ് നയത്തിന്‍റെ ഇര... ബാങ്കുകളുടെ സമ്മര്‍ദ്ദം ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നു: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ബാങ്കുകള്‍ അടിച്ചേല്‍പ്പിക്കുന്ന സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കാനറാ ബാങ്കിന്റെ കൂത്തുപറമ്ബ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശൂര്‍ മണ്ണുത്തി സ്വദേശിനിയുമായ കെ എസ് സ്വപ്നയുടെ ആത്മഹത്യക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണെന്ന പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.
ജീവനക്കാരി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി കാനറാ ബാങ്ക് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ (തിരുവനന്തപുരം) റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാനറാ ബാങ്ക് റീജിയണല്‍ മാനേജറും റിപ്പോര്‍ട്ട് നല്‍കണം. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ജീവനക്കാര്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് പരിശോധന നടത്തി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി(എസ് എല്‍ ബി സി ) കണ്‍വീനര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ബാങ്കുകള്‍ ജീവനക്കാരുടെ മേല്‍ നടത്തുന്ന അമിത സമ്മര്‍ദ്ദത്തിനെതിരെ കല്‍പ്പറ്റയില്‍ അഭിഭാഷകനായ എ. ജെ. ആന്റണിയും കമ്മീഷന് പരാതി നല്‍കിയിരുന്നു. ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറച്ച ശേഷമാണ് നിലവിലുള്ള ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി ബാങ്കുകള്‍ ലാഭം കൊയ്യുന്നതെന്നാണ് പരാതി. മൂന്ന് മാസം മുമ്ബ് ഗുരുവായൂരിലും എട്ടുമാസം മുമ്ബ് പാലക്കാട്ടും ബാങ്ക് ജീവനക്കാര്‍ ജീവനൊടുക്കിയിരുന്നു.
അതേസമയം പുതിയ ബാങ്കിങ് നയങ്ങളുടെ ഇരയായ സ്വപ്നയുടെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാകുകയാണ്.സ്വപ്നയുടെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് സംഘടനകളുടെ ആവശ്യം. 'ഓരോ ബാങ്ക് ജീവനക്കാരനും ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വതവും പേറിയാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. വലിയ ദാരുണമായ അപകടങ്ങള്‍ ഉണ്ടാകാവുന്ന കേന്ദ്രങ്ങളായി ബാങ്ക് ശാഖകള്‍ മാറുകയാണ്'.
ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയില്‍ കാനറ, സിന്‍ഡിക്കേറ്റ് ബാങ്ക് സ്റ്റാഫ് യൂനിയനുകള്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ബാങ്കിങ്ങ് ജീവനക്കാര്‍ നേരിടേണ്ടി വരുന്ന കടുത്ത സമ്മര്‍ദ്ദം എത്രയെന്ന് വ്യകതമാകുന്ന ഈ വാക്കുകള്‍. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും പുത്തന്‍ പരിഷ്കാരങ്ങളും ബാങ്ക് ജീവനക്കാരുടെ ജോലി ഭാരം താങ്ങാവുന്നതിലും അപ്പുറമായി ഉയര്‍ത്തിയിരിക്കുകയാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മറ്റി അംഗം അമല്‍ രവി പറഞ്ഞു.
ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങളായി ബാങ്കുകള്‍ മാറിയതോടെയാണ് ജീവനക്കാരുടെ ജോലി സമര്‍ദ്ദം ഇരട്ടിയായത്.ലാഭം മാത്രം ലക്ഷ്യം വച്ച് അടച്ചേല്പിക്കുന്ന ടാര്‍ഗറ്റുകള്‍ ജീവനക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കാനറ ബാങ്ക് കൂത്തുപറമ്ബ തോക്കിലങ്ങാടി ശാഖാ മാനേജര്‍ കെ എസ് സ്വപ്ന ബാങ്കിനകത്ത് തൂങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് ബാങ്കിങ് മേഖലയിലെ ജീവനക്കാര്‍. ജോലി സമ്മര്‍ദ്ദമാണ് മരണകാരണം എന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു.
നേരത്തെ ഭര്‍ത്താവ് മരിച്ച സ്വപ്നയുടെ തണലിലായിരുന്നു മക്കളായ രണ്ട് പിഞ്ച് കുട്ടികള്‍. സ്വപ്നയുടെ മരണത്തോടെ കുട്ടികള്‍ അനാഥരായതിന്‍്റെ വേദനയില്‍ കൂടി കടന്ന് പോവുകയാണ് കുടുംബവും നാട്ടുകാരും.
https://www.facebook.com/Malayalivartha