വിഷുദിനത്തിലെ ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും അധികം ആയുസുണ്ടായില്ല! അമ്മയ്ക്കും അച്ഛനുമൊപ്പം തിരിച്ച ആ യാത്ര രണ്ടുപിഞ്ചു കുഞ്ഞുങ്ങളെ അനാഥരാക്കിയപ്പോൾ കണ്ടു നിൽക്കാനായില്ല; ധന്യയുടെ വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലുണ്ടായ അപകടത്തിൽ മണിക്കൂറുകളുടെ വിത്യാസത്തിൽ രതീഷിന് പിന്നാലെ ധന്യയും യാത്രയായി! അമ്മയും അച്ഛനുമില്ലാത്ത ഈ ലോകത്ത് തനിച്ചായി അമര്‍നാഥും രണ്ടുവയസുകാരന്‍ ആരവും
വിഷുദിനത്തില്‍ അച്ഛന്റെ ബൈക്കിലിരുന്ന് പിഞ്ചുകുഞ്ഞുങ്ങളായ അമര്‍നാഥിന്റെയും ആരവ്‌നാഥിന്റെയും അമ്മ വീട്ടിലേക്കുള്ള യാത്ര അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള അവസാന യാത്രയായത് നോവാകുന്നു.
ഇരുകുഞ്ഞുങ്ങളേയും അനാഥത്വത്തിലേക്ക് തള്ളിവിട്ട് അച്ഛനും അമ്മയും ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.
കോഴിക്കോട് ദേശീയപാതയില്‍ കരിമ്ബക്കടുത്ത് പനയമ്ബാടത്ത് ബൈക്കും കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആലത്തൂര്‍ മേലാര്‍ക്കോട് ചാട്ടറപറമ്ബില്‍ രതീഷ്(36) ഭാര്യ ധന്യ (26) എന്നിവര്‍ മരിച്ചത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടനെയായിരുന്നു രതീഷിന്റെ മരണം.
പിന്നാലെ വെള്ളിയാഴ്ച രാവിലെ 5.30ഓടെ ധന്യയും മരിച്ചു. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഇരുവരുടേയും മരണത്തോടെ മക്കളായ അഞ്ചു വയസ്സുള്ള അമര്‍നാഥും രണ്ടു വയസ്സുള്ള ആരവ്‌നാഥും ആരോരുമില്ലാത്തവരായി.
അപകടത്തില്‍ അമര്‍നാഥിന് പരിക്കേറ്റിരുന്നെങ്കിലും അപകടനില തരണം ചെയ്തു. വിഷു ദിവസം രതീഷ് കാഞ്ഞിരത്തെ ഭാര്യാവീട്ടിലേക്ക് കുടുംബസമേതം ബൈക്കില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. വൈകീട്ട് 4.30ഓടെ കാര്‍ ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട് ലോറിയിലിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha