പഞ്ചായത്തില്‍ നിന്നും രണ്ടു ലക്ഷം വീട് നിര്‍മ്മാണത്തിനു ലഭിച്ചെങ്കിലും ഇതില്‍ ഭൂരിഭാഗവും ഷാജി തന്നെ ധൂർത്തടിച്ച് തീർത്തു.. മീനയുടെ കൈ തല്ലി ഒടിക്കുക, ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളിക്കുകയുമൊക്കെ ഷാജിയുടെ ക്രൂര വിനോദങ്ങളായിരുന്നു.. മീനയുടെ സ്വപ്നമായിരുന്നു ആ വീട്! പക്ഷെ... അവസാനം ആ വീടിന്റെ മുറ്റത്തിട്ട് കഴുത്തിലും മുഖത്തും ക്രൂരമായി വെട്ടി വീഴിത്തിയപ്പോൾ അനാഥരായി ശാരോണും ശ്യാമും....
വീട് നവീകരണത്തിനായി വായ്പയെടുത്ത പണം മദ്യപിക്കാന്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് പാറശാലയിൽ നാട്ടുകാർ.
ഭാര്യ മീനയെ ക്രൂരമായി വെട്ടിക്കൊന്ന ഷാജിയെ പോലീസ് ഇന്നു റിമാന്‍ഡ് ചെയ്യും. ഭാര്യ മീനയിലുള്ള സംശയവും മദ്യപാന ആസക്തിയുമാണ് കൊലയ്ക്ക് പിന്നില്‍ എന്ന് പോലീസ് പറഞ്ഞു.
ആസൂത്രിതമായ കൊലയാണ് ഷാജി നടത്തിയത് എന്നാണ് പോലീസ് നിഗമനം. കുട്ടികളോട് ഉറങ്ങാന്‍ പറഞ്ഞതും ഭാര്യയെ വെട്ടിക്കൊന്ന ശേഷം പൊഴിയൂര്‍ പോലീസില്‍ ചെന്ന് കീഴടങ്ങിയതുമെല്ലാം ആസൂത്രണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന് പോലീസ് പറയുന്നു.
ബാങ്കില്‍ നിന്ന് മീന എടുത്ത വായ്പ മദ്യപിക്കാന്‍ നല്‍കാത്തത് കാരണമാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചത്. തര്‍ക്കം നടന്ന വ്യാഴാഴ്ച രാത്രി തന്നെ ഷാജി മീനയെ വെട്ടിക്കൊല്ലുകയും ചെയ്തു.
ഷാജിയുടെ അമിതമായ മദ്യപാനാസക്തി തന്നെയാണ് കൊലയ്ക്ക് കാരണമായത്. പാത്രി രാത്രി ഉറങ്ങുന്ന കുട്ടികളെ വിളിച്ചുണര്‍ത്തിയാണ് നിങ്ങളുടെ അമ്മയെ കൊന്നെന്നും ഞാന്‍ ജയിലില്‍ പോവുകയാണ് എന്നും പറഞ്ഞു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഷാജി പോയത്. നേരെ പൊഴിയൂര്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയാണ് ഷാജി ചെയ്തത്.
കുട്ടികളായ ശാരോണും ശ്യാമും തൊട്ടടുത്ത വീട്ടില്‍ എത്തി വിവരം പറഞ്ഞതോടെയാണ് വെട്ടുകൊണ്ടു കിടക്കുന്ന മീനയെ നാട്ടുകാര്‍ കാണുന്നത്. അതിന്നിടയില്‍ ഷാജി നല്‍കിയ വിവര പ്രകാരം പൊഴിയൂര്‍ പോലീസും സ്ഥലത്തെത്തി.
പോലീസുകാര്‍ മീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാത്രി രണ്ടു മണിയോടെ മീന മരിച്ചു. തുടര്‍ന്ന് പോലീസ് തുടര്‍ നടപടികളിലേക്ക് നീങ്ങി. ബാങ്കില്‍ നിന്ന് പണയമായി മീന വാങ്ങിയ 47000 രൂപയില്‍ നിന്ന് മദ്യപിക്കാന്‍ കാശ് നല്‍കാത്തതോടെയാണ് കൊലപാതകം നടന്നത്.
ഈ പണത്തില്‍ നിന്നും ആയിരം രൂപ ഷാജിയ്ക്ക് നല്‍കിയെങ്കിലും വീണ്ടും പണം ഷാജി ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാത്തതോടെ തര്‍ക്കവും കൊലപാതകവും നടന്നു.
കത്തിയുമായി ഷാജി ഓടി അടുത്തപ്പോള്‍ പുറത്തേക്ക് ഓടിയ മീനയെ അവിടെയിട്ട് ഷാജി വെട്ടുകയായിരുന്നു.കഴുത്തിലും മുഖത്തും ആഴത്തിലേറ്റ വെട്ടുകള്‍ ആണ് മീനയുടെ മരണത്തിനു വഴി തെളിയിച്ചത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഷാജി പലപ്പോഴും കാശ് വീട്ടില്‍ നല്‍കില്ല. മീന പണിയെടുത്ത് ലഭിക്കുന്ന പണമാണ് വീട്ടു ചിലവുകള്‍ക്ക് ഉപയോഗിക്കുന്നത്. അതും കൂടാതെ മീനയില്‍ നിന്ന് ഷാജി പണം വാങ്ങുകയും ചെയ്യും. ഇത് തര്‍ക്കത്തിലേക്ക് വഴി തെളിയിക്കും. ഇവരുടെ വീട് ഇപ്പോഴും പണി തീരാത്ത അവസ്ഥയിലാണ്.
പഞ്ചായത്തില്‍ നിന്നും രണ്ടു ലക്ഷം വീട് നിര്‍മ്മാണത്തിനു ലഭിച്ചെങ്കിലും ഇതില്‍ ഭൂരിഭാഗവും ഷാജി തന്നെ വാങ്ങുകയായിരുന്നു. ഇതോടെ വീട് പണിതീരാത്ത അവസ്ഥയിലായി.
വഴക്ക് പതിവായപ്പോള്‍ ഷാജി മുന്‍പ് മീനയുടെ കൈ തല്ലി ഒടിച്ചിരുന്നു. ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും ചട്ടുകം ചൂടാക്കി പൊള്ളിക്കുകയുമൊക്കെ ഷാജിയുടെ പതിവായിരുന്നു.
ഇതു തുടര്‍ന്നപ്പോള്‍ മീനയുടെ പരാതി പ്രകാരം പോലീസ് താക്കീതും നല്‍കിയിരുന്നു. ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.അച്ഛന്‍ ജയിലിലും അമ്മയുടെ വിയോഗത്തിനും പിന്നാലെ കുട്ടികളായ ശാരോണും ശ്യാമും അനാഥരായ അവസ്ഥയിലായിരുക്കുകയാണ്.
https://www.facebook.com/Malayalivartha