ഒരു വർഷം മുൻപാണ് യുവാവ് നാട്ടിലേയ്ക്കെത്തിയത്... കൊച്ചിയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും യാത്ര തിരിച്ചു; പിന്നാലെ റോഡരികിൽ തലതകര്‍ന്ന നിലയില്‍ കണ്ടെത്തിയത് യുവാവിന്റെ മൃതദേഹം; ലോറിയിലെ ടയറിലും മറ്റും മാംസവും രക്തവും പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്തിയതോടെ യുവാവിന്റെ മരണത്തിലെ ദുരൂഹത ഒഴിയുന്നു...
തിരുവല്ലയില്‍ യുവാവിന്റെ മൃതദേഹം തല തകര്‍ന്ന നിലയില്‍ റോഡിന് അരികില്‍ കണ്ടെത്തി. തിരുവല്ല കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് എതിര്‍വശം പുത്തൂപറമ്ബില്‍ പരേതനായ വര്‍ഗീസ് തോമസിന്റെ മകന്‍ നെവിന്‍ തോമസിന്റെ (35) മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്.
എംസി റോഡില്‍നിന്ന് ഹോട്ടല്‍ തിലകിലേക്കുള്ള ചെറിയ റോഡില്‍ മതിലിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടത്. യുവാവിന്റെ ശരീരത്തില്‍ പാഴ്‌സല്‍ ലോറി കയറിയാണ് അപകടമുണ്ടായതെന്ന് പോലീസ് കരുതുന്നു. ലോറി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സമീപത്തെ ബാര്‍ ഹോട്ടല്‍ വളപ്പില്‍നിന്ന് നെവിന്റെ സ്‌കൂട്ടറും കണ്ടെത്തി. വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ പോകാനെന്നുപറഞ്ഞാണ് നെവിന്‍ വീട്ടില്‍നിന്ന് പോയത്.
പിന്നീട് ബാര്‍ ഹോട്ടലില്‍ എത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം. ഹോട്ടലിന് സമീപം പാഴ്‌സല്‍ ലോറി ഓഫീസുണ്ട്. ഇതിന്റെ വളവിലാണ് നെവിന്റെ മൃതദേഹം കണ്ടെത്തിയത്.
സിസിടിവി പരിശോധനയിലാണ് പോലീസ് പാഴ്‌സല്‍ ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞത്. 5.30ന് ഇതുവഴി പാഴ്‌സല്‍ ലോറി പോയതായി മനസ്സിലാക്കിയ അന്വേഷണ സംഘം തുടര്‍ന്ന് ഡ്രൈവറെ ബന്ധപ്പെട്ട് ലോറി പരിശോധിക്കനയ്ക്ക് വിധേയമാക്കുകയായിരുന്നു.
പിന്നിലെ ടയറിലും മറ്റും മാംസവും രക്തവും പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്തിയതോടെ അപകടത്തിന് പിന്നിലെ സംശയങ്ങള്‍ അവസാനിച്ചിരിക്കുകാണ്. എന്നാല്‍, അപകടം ഉണ്ടായതായി അറിയില്ലെന്നാണ് ഡ്രൈവര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.
വണ്ടി ഇടിച്ചുവീഴ്ത്തിയതിന്റെ പ്രാഥമിക സൂചനകളില്ലെന്ന് തിരുവല്ല സിഐ പറഞ്ഞു. നിലത്ത് കിടക്കുകയോ മറ്റോ ചെയ്തപ്പോള്‍ ലോറിയുടെ പിന്‍ചക്രം കയറിപ്പോയതാകാമെന്ന് പോലീസ് കരുതുന്നു.
ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് ദുരൂഹതകള്‍ പോലീസ് സംശയിക്കുന്നില്ല. ഒരുവര്‍ഷം മുമ്ബാണ് ഗള്‍ഫില്‍നിന്ന് നെവിന്‍ നാട്ടിലെത്തിയത്. അമ്മ: അന്നമ്മ തോമസ്
https://www.facebook.com/Malayalivartha