പത്ത് വർഷം മുൻപ് ഭർത്താവ് മരിച്ചതോടെ മരുമകനുമായി അടുത്തു! ഏതാനും വര്‍ഷങ്ങളായി ഇവര്‍ കഴിയുന്നത് ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ... രഘുവിന്റെ അമ്മ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം! വാവിട്ടലറി വിളിച്ചത്തോടെ നാട്ടുകാർ ഓടിയെത്തി... 51കാരിയായ ലീലയെ കണ്ടെത്തിയത് വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയിലും 45കാരനായ രഘുവിനെ കണ്ടെത്തിയത് വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലും; ചെറുപുഴയിൽ കമിതാക്കളായ അമ്മായിയും മരുമകനും ഒരേ സമയം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതിൽ ദുരൂഹത...
ചെറുപുഴയിൽ നാട്ടുകാരെ ഞെട്ടിച്ച വാർത്തയാണ് പുറത്ത് വരുന്നത്. കമിതാക്കളായ അമ്മായിയെയും മരുമകനെയും ഒരേ സമയം ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കം വിട്ടുമാറാതെയാണ് നാട്ടുകാർ.
കണ്ണുര്‍ ബ കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ ചെറുപുഴക്കടുത്തെ കൊന്നക്കാട് മൈക്കയം അശോകചാല്‍ ദേവഗിരി കോളനിയിലെ പരേതനായ വിശ്വാമിത്രന്റെ ഭാര്യ ലീല(51), വിശ്വാമിത്രന്റെ സഹോദരി പുത്തിരിച്ചി പരേതനായ കാരിയന്‍ ദമ്ബതികളുടെ മകന്‍ രഘു(45) എന്നിവരാണ് മരിച്ചത്.
രഘുവിന്റെ അമ്മാവനാണ് വിശ്വാമിത്രന്‍. ലീലയെ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയിലും രഘുവിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. തൊട്ടടുത്ത മകളുടെ വീട്ടില്‍ താമസിക്കുന്ന രഘുവിന്റെ അമ്മ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടത്.
ഇവരുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ തൊട്ടടുത്തുള്ള ലീലയുടെ വീട്ടില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് ചെന്നുനോക്കിയപ്പോഴാണ് ലീലയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. ലീലയുടെ ഭര്‍ത്താവ് പത്ത് വര്‍ഷംമുമ്പ് മരണപ്പെട്ടുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മരണശേഷം ലീല അവിവാഹിതനായ രഘുവുമായി അടുപ്പത്തിലായിരുന്നു. ഏതാനും വര്‍ഷങ്ങളായി ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നത്.
രഘു അവിവാഹിതനാണ്. അമ്മയോടൊത്തായിരുന്നു താമസം. തൊട്ടടുത്താണ് വിശ്വാമിത്രനും ലീലയും താമസിച്ചിരുന്നത്. 18 വര്‍ഷംമുന്‍പ് വിശ്വാമിത്രനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി.
പിന്നീട് മരിച്ചെന്ന സൂചനയും കിട്ടി. ലീലയും മക്കളായ മനുവും അനീഷും ഒരുമിച്ചായിരുന്നു താമസം. മക്കള്‍ മാറിയതോടെ ഏതാനും വര്‍ഷമായി ലീല വീട്ടില്‍ തനിച്ചായിരുന്നു. വ്യാഴാഴ്ച രാത്രി രഘു, ലീലയുടെ വീട്ടിലുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു.
രഘുവിന്റെ വിവാഹം നടത്താനുള്ള ആലോചന നടക്കുന്നതിനിടെയാണ് ഇരുവരുടെയും മരണം. വെള്ളിയാഴ്ച രാവിലെ അമ്മ പുത്തരിച്ചിയാണ് രഘുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഒരുകാല്‍ നിലത്തുതൊട്ട നിലയിലായിരുന്നു.
ബന്ധുക്കള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വാര്‍ഡംഗം പി.സി.രഘുനാഥന്‍ നായരെത്തി വെള്ളരിക്കുണ്ട് പൊലീസില്‍ വിവരമറിയിച്ചു. വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ പി.ബാബുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി.
മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൊ വിഡ് പരിശോധനകള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മരണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. മാധവന്‍, സുന്ദരന്‍ എന്നിവരാണ് രഘുവിന്റെ സഹോദരങ്ങള്‍. പരേതനായ കുമാരന്‍-കാര്‍ത്യായണി ദമ്ബതികളുടെ മകളാണ് ലീല. മക്കള്‍: മനു (പുഞ്ച), അനീഷ് (ടാപ്പിങ് തൊഴിലാളി, കര്‍ണാടക). മരുമകള്‍ രമ്യ. സഹോദരങ്ങള്‍: രമ, ദേവി.
https://www.facebook.com/Malayalivartha