ഒരുമിച്ച് ഞങ്ങൾക്ക് ജീവിക്കാനാകില്ല! അതുകൊണ്ട് ഒരുമിച്ച് മരിക്കുന്നു... 14 വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്ന കമിതാക്കൾ ആത്മഹത്യാ ചെയ്തത് അമ്മായിമായുള്ള വഴിവിട്ട ബന്ധത്തില്‍ നിന്ന് മരുമകനെ രക്ഷിക്കാന്‍ ബന്ധുക്കൾ കണ്ടെത്തിയ വിവാഹ ആലോചന കടുത്തതോടെ... മരിക്കുന്നതിന് തലേ ദിവസം ഇരുവരും ഏറെ നേരം ലീലയുടെ വീട്ടില്‍ ഉണ്ടായിരുന്നു... അവസാനം 51കാരിയുടെ കുബുദ്ധിയിൽ തെളിഞ്ഞത് ജീവിതം അവസാനിപ്പിക്കാനുള്ള ബുദ്ധി... നാടിനെ ഞെട്ടിച്ച കമിതാക്കളുടെ ആത്മഹത്യയുടെ ചുരുളഴിയുന്നു...
ചെറുപുഴയിൽ നാട്ടുകാരെ ഞെട്ടിച്ച കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ദേവഗിരി കോളനിയില്‍ അമ്മായിയും മരുമകനും ഒരുമിച്ച് ആത്മഹത്യ ചെയ്തത് പ്രണയിത്തിലായിരുന്ന ഇവരുവര്‍ക്കും ഒരുമിച്ച് ജീവിക്കാനാകില്ലെന്ന് മനസ്സിലാക്കിയതോടെ. ദേവഗിരി കോളനിയിലെ നിര്യാതനായ കുര്യന്റെയും പുത്തരിച്ചിയുടെയും മകനാണ് രഘു.
രഘുവിന്റെ അമ്മ പുത്തരിച്ചിയുടെ സഹോദരന്‍ വിശ്വാമിത്രന്റെ ഭാര്യയാണ് ലീല. ഇവര്‍ രണ്ടു പേരുമാണ് കഴിഞ്ഞ ദിവസം ഒരുമിച്ച് ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മില്‍ 14 വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നു. ലീലയുടെ ഭര്‍ത്താവ് വിശ്വാമിത്രന്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ലീലയെ ഉപേക്ഷിച്ച് പോയതാണ്.
പിന്നീട് മരുമകനായ രഘുവുമായിട്ട് ലീല പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ഒരുമിച്ച് ലീലയുടെ വീട്ടിലായിരുന്നു പലപ്പോഴും താമസവും.
ലീലയുടെ രണ്ട് ആണ്‍മക്കള്‍ നേരത്തെ വീട്ടിലുണ്ടായിരുന്നെങ്കിലും ഇവരുടെ ബന്ധത്തിലുള്ള എതിര്‍പ്പ് കാരണം വീട്ടില്‍ നിന്നും മാറിത്താമസിക്കുകയാണ്.
ഒരാള്‍ വിവാഹം കഴിച്ച് വേറെ വീടുവെച്ച് താമസിക്കുകയും മറ്റൊരാള്‍ കര്‍ണ്ണാടകയില്‍ ടാപ്പിങ്ജോലിക്ക് വേണ്ടിയും പോയതോടെ ലീല വീട്ടില്‍ തനിച്ചായിരുന്നു. ഇതോടെ രഘു സ്ഥിരമായി ലീലയുടെ വീട്ടിലായി താമസം.
ഈ ബന്ധത്തില്‍ മറ്റു ബന്ധുക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇടപെട്ട് രഘുവിനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ ആലോചിച്ചത്. ഇത് ബന്ധുക്കളില്‍ നിന്ന് അറിഞ്ഞ ലീല ഒരുമിച്ച് ജിവിക്കാന്‍ കഴിയില്ലെങ്കില്‍ ഒരുമിച്ച് മരിക്കാമെന്ന് രഘുവിനെ അറിയിക്കുകയായിരുന്നു.
ലീലയുടെ ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. രഘുവിനെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയിലും ലീലയെ വഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.
മരിക്കുന്നതിന് തലേ ദിവസം ഇരുവരും ഏറെ നേരം ലീലയുടെ വീട്ടില്‍ ഉണ്ടായിരുന്നതായാണ് ബന്ധുക്കളും അയല്‍വാസികളും പറയുന്നത്. 14 വര്‍ഷത്തിലധികമായുള്ള ഇരവരുടെയും ബന്ധം രഘുവിന്റെ വിവാഹത്തോടെ അവസാനിക്കുമെന്ന തിരിച്ചറിവിലാണ് ഇരുവരും ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ചത്.
ഇന്നലെ രാവിലെ രഘുവിന്റെ അമ്മ പുത്തരിച്ചിയാണ് രഘുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടതുകാല്‍ നിലത്തുതൊട്ട നിലയിലായിരുന്നു മൃതദേഹം.
ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡംഗം പി.സി.രഘുനാഥന്‍ നായരെത്തി വെള്ളരിക്കുണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത് തന്നെയുള്ള ലീലയുടെ വീട്ടിലെ കിടപ്പുമുറിയില്‍ ലീലയെയും വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാധവന്‍, സുന്ദരന്‍ എന്നിവരാണ് രഘുവിന്റെ സഹോദരങ്ങള്‍. പരേതനായ കുമാരന്‍-കാര്‍ത്യായണി ദമ്ബതികളുടെ മകളാണ് ലീല. മക്കള്‍: മനു (പുഞ്ച), അനീഷ് (ടാപ്പിങ് തൊഴിലാളി, കര്‍ണാടക). മരുമകള്‍ രമ്യ. സഹോദരങ്ങള്‍: രമ, ദേവി.
https://www.facebook.com/Malayalivartha