ഞാന്‍ ഒരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല' എന്ന് 99ാം പിറന്നാള്‍ ദിനത്തില്‍ തുറന്നടിച്ചു! കൊടിയ പൊലീസ് മര്‍ദനങ്ങള്‍ക്കിരയായ ഗൗരിയമ്മ 'ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിച്ചേനെ' എന്നു പറഞ്ഞ കാലം.... ഇപ്പോൾ 102മത്തെ വയസിൽ വിടപറയുമ്പോൾ ഇത് കേരളത്തിന് തീരാ നഷ്ടം
കാലത്തിനും ചരിത്രത്തിനും എടുത്തു പറയാനുള്ള ഈടുള്ള ആധുനിക കേരളത്തിന്റെ ശില്‍പ്പികളിലൊരാളായ കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി. ആധുനിക കേരളത്തെ വാര്‍ത്തെടുത്ത നിരവധി നിയമനിമാണങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നു ഗൗരിയമ്മ. വിവിധ വകുപ്പുകള്‍ ഭരിച്ച ഗൗരിയമ്മ കേരളത്തെ വാര്‍ത്തെടുക്കുന്നതില്‍ വഹിച്ച പങ്ക് നിസ്തുലമാണ്.
99ാം പിറന്നാള്‍ദിനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കവെ ഗൗരിയമ്മ അന്ന് പൊട്ടിച്ച ബോംബ് ആരും മറക്കാനിടയില്ല. - 'ഞാന്‍ ഒരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല' എന്ന് അവര്‍ തുറന്നടിച്ചു. താന്‍ മുഖ്യമന്ത്രിയാകുമെന്ന് വരെ പറഞ്ഞുകേട്ട 1987ലെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നീക്കങ്ങളാണ് ഗൗരിയമ്മയെ കൊണ്ട് ഇത് പറഞ്ഞത്.
ആ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയെ മുന്നില്‍നിര്‍ത്തിയായിരുന്നു ഇടതുപക്ഷത്തിന്‍റെ പ്രചാരണം എന്നുതന്നെ പറയാം. എന്നാല്‍, അധികാരത്തിലെത്തിയപ്പോള്‍ ഇ.എം.എസ് പിന്നാക്ക ജാതിക്കാരിയായതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നു എന്ന് ഗൗരിയമ്മ പറഞ്ഞത് ഏറെ വിവാദമായിരുന്നു.
വീട്ടില്‍ ഉറങ്ങിക്കിടന്ന നായനാരെ വിളിച്ചുവരുത്തി മുഖ്യമന്ത്രിയാക്കിയതിന് ഇ.എം.എസിെന്റ ഉള്ളിലെ ജാതിക്കുശുമ്ബായിരുന്നു കാരണമെന്നും അവര്‍ ആരോപിച്ചു.
ഗൗരിയമ്മയുടെ ഇത്തരം ചില പ്രയോഗങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കകാലത്ത് കൊടിയ പൊലീസ് മര്‍ദനങ്ങള്‍ക്ക് ഇരയായപ്പോള്‍ നടത്തിയ ഒരു പരാമര്‍ശമാണ് അതില്‍ ഏറ്റവും പ്രസിദ്ധം.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനമധ്യത്തിലേക്കിറങ്ങിയ ഗൗരിയമ്മ 1946ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. തൊഴിലാളി - കര്‍ഷക പ്രസ്ഥാനങ്ങളില്‍ സജീവമായ ഗൗരിയമ്മ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചു.
കൊടിയ പൊലീസ് മര്‍ദനങ്ങള്‍ക്കിരയായ ഗൗരിയമ്മ പറഞ്ഞത് 'ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിച്ചേനെ' എന്നായിരുന്നു. ഈ പരാമര്‍ശം അക്കാലത്തെ ലോക്കപ്പ് മര്‍ദനത്തെക്കുറിച്ച ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായിരുന്നു.
https://www.facebook.com/Malayalivartha