അമിത് ഷായെ അറസ്റ്റ് ചെയ്ത കൊലകൊമ്പൻ പി കന്ദസ്വാമി ഐപിഎസിനെ കളത്തിലിറക്കി സ്റ്റാലിന്‍ സര്‍ക്കാര്‍; മുഖ്യമന്ത്രി പദവിയിലേയ്ക്ക് സ്റ്റാലിന്‍ കാല്‍ എടുത്തുവെച്ചത് കന്ദസ്വാമിയെ വിജിലന്‍സ്-ആന്റി കറപ്ഷന്‍ തലപ്പത്തേക്ക് നിയമിച്ചു കൊണ്ട്... പുതിയ തമിഴ്‌നാട് ഡിജിപിയായി പി കന്ദസ്വാമി
തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തില്‍ ഡിഎംകെ. അധികാരം ഉറപ്പിച്ചത്.
ഇപ്പോഴിതാ സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ പുതിയ തമിഴ്‌നാട് ഡിജിപിയായി നിയമിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍.
പി കന്ദസ്വാമിയെ വിജിലന്‍സ്-ആന്റി കറപ്ഷന്‍ തലപ്പത്തേക്ക് നിയമിച്ചുകൊണ്ടാണ് സ്റ്റാലിന്‍ മുഖ്യമന്ത്രി പദവിയിലേയ്ക്ക് കാല്‍ എടുത്തുവെച്ചത് .
ഡിഎംകെ അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ നേതാക്കളുടെ ഉള്‍പ്പെടെ അഴിമതി പുറത്തുകൊണ്ടുവന്ന് ശക്തമായ നടപടിയെടുക്കുമെന്ന് സ്റ്റാലിന്‍ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു.
ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ആദ്യ സൂചനയാണ് കന്ദസ്വാമിയുടെ നിമയനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 2010ലെ സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്യുമ്പോൾ കന്ദസ്വാമി സിബിഐ ഐജിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പിന്നീട് എല്ലാ കേസിലും അമിത് ഷാ കുറ്റവിമുക്തനായെങ്കിലും കന്ദസ്വാമിയുടെ ധീരത അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. എസ്‌എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് കന്ദസ്വാമി പിണറായി വിജയനെതിരെയും അന്വേഷണം നടത്തിയിരുന്നു.
അഴിമതിക്കും അക്രമത്തിനുമെതിരെ മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട കന്ദസ്വാമിയെ വിജിലന്‍സ് തലപ്പത്ത് നിയമിച്ച സ്റ്റാലിന് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ അഭിവാദ്യം അര്‍പ്പിക്കുന്നുണ്ട്.
തമിഴ്നാട് കേഡര്‍ ഉദ്യോഗസ്ഥനാണ് പി കന്ദസ്വാമി. 2007ല്‍ ഗോവയില്‍ ബ്രിട്ടീഷ് കൌമാരക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസും അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കന്ദസ്വാമി. എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെതിരേയും കന്ദസ്വാമി അന്വേഷണം നടത്തിയിട്ടുണ്ട് ഇദ്ദേഹം.
അതേസമയം തമിഴ്നാട്ടില്‍ ഡിഎംകെ മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചതും ദിവസങ്ങൾക്ക് മുൻപാണ്,. രണ്ടു വനിതകള്‍ ഉൾപ്പെടെ 34 അംഗ മന്ത്രിസഭ നാളെ രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജലവിഭവ വകുപ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാക്കാളായ കെ.എന്‍.നെഹ്റുവിന് നഗരഭരണവും.
പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും ഇ.വി. വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു. എം.കെ.സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന് മന്ത്രിസഭയില്‍ ഇടം കിട്ടിയില്ല. വനിത, സാമൂഹിക ക്ഷേമവകുപ്പ് ലഭിച്ച തൂത്തുകുടിയില്‍ നിന്നുള്ള ഗീതാ ജീവന്‍. പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് ലഭിച്ച കയല്‍വിഴി ശെല്‍വരാജ് എന്നിവരാണ് മന്ത്രിസഭയിലെ വനിതാ അംഗങ്ങള്‍.
അതെ സമയം നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിറകെ തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയില്‍ അധികാരതര്‍ക്കം രൂക്ഷം. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ വാക്കറ്റവും ബഹളുമുണ്ടായി.
ഭൂരിപക്ഷം എം.എല്‍.എമാരും പിന്തുണച്ചതോടെ മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തു.
അണ്ണാഡി.എം.കെയിലെ മൂപ്പിള തര്‍ക്കമാണു പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതിലും പ്രതിഫലിച്ചത്.
പാര്‍ട്ടി കോര്‍ഡിനേറ്ററായ ഒ.പനീര്‍സെല്‍വവും ഡെപ്യൂട്ടി കോര്‍ഡിനേറ്ററായ എടപ്പാടി പളനിസാമിയും ചേരി തിരിഞ്ഞാണ് അധികാരം പിടിക്കാന്‍ ശ്രമിക്കുന്നത്.രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷിയോഗം ബഹളത്തിലും വാക്കേറ്റത്തിലും മുങ്ങിയിരുന്നു.
പാര്‍ട്ടി ആസ്ഥാനത്തിനു പുറത്തു ഇരുനേതാക്കളുടെയും അനുയായികള്‍ ചേരിതിരിഞ്ഞു പോര്‍വിളികളുമുണ്ടായി
66 എം.എല്‍.എമാരില്‍ 61പേരും എടപ്പാടി പളനിസാമിയെ അനുകൂലിച്ചു.പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തെങ്കിലും പാർട്ടിയിലെ പോര് തുടരുമെന്നാണു വിലയിരുത്തൽ.
പ്രതിപക്ഷ നേതൃപദവി ലഭിച്ചതോടെ,എടപ്പാടിയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കണമെന്ന ആവശ്യം അനുയായികൾ ഉയർത്തി തുടങ്ങി.അതേ സമയം നിയമസഭാ കക്ഷിയിലെ മൃഗീയ ഭൂരിപക്ഷം പാര്‍ട്ടിയില്‍ എടപ്പാടി പളനിസാമിക്കില്ല.അണ്ണാഡിഎംകെയെ കൊങ്കു,ഗൗണ്ടർ പാർട്ടിയാക്കുകയാണെന്ന ആരോപണം മറ്റു മേഖലകളിലെ നേതാക്കൾക്കുണ്ട്. ശശികല വിഭാഗവുമായി ചേർന്നു ഒപിഎസ്,ഇപിഎസിനെതിരെ പടനയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
https://www.facebook.com/Malayalivartha