രണ്ടു ദിവസം മുൻപ് പിറന്നാളിന് ഭര്‍ത്താവ് സമ്മാനിച്ച ഫോണ്‍ തന്നെ തന്റെ ഉയിരെടുക്കുമെന്ന് സ്വപ്നത്തിൽ പോലും യുവതി ചിന്തിച്ചിട്ടുണ്ടാകില്ല; ഫോണ്‍ ചാര്‍ജിലിട്ട് ഗെയിം കളിച്ച സ്ത്രീക്ക് ദാരുണാന്ത്യം; നടുക്കം വിട്ടുമാറാതെ ഉറ്റവർ...
ചാര്‍ജിലിട്ട് ഫോണില്‍ ഗെയിം കളിച്ച 54 വയസ്സുള്ള തായ്‌ലാന്‍ഡ് സ്ത്രീ യോയെന്‍ സായേന്‍പ്രസാര്‍ട്ട് ഷോക്കേറ്റ് മരിച്ചു. മെയ് 6 ന് രാത്രി തായ്‌ലന്‍ഡിലെ ഉഡോണ്‍ പ്രവിശ്യയിലാണ് അപകടം സംഭവിച്ചത്. രണ്ടു ദിവസം മുന്‍പ് പിറന്നാളിന് ഭര്‍ത്താവ് സമ്മാനിച്ച ഫോണ്‍ ആണ് ദുരന്തത്തിന് കാരണമായത്.
ഷോക്കേറ്റ സ്ത്രീയുടെ കൈയില്‍ പൊള്ളലേറ്റ പാടുകളുണ്ട്. വൈദ്യുതാഘാതമേറ്റതിന് സമാനമായിരുന്നു ഈ പാടുകള്‍. ബാറ്ററി റീചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഉപയോഗിക്കുന്ന ഫോണ്‍ പൊട്ടിത്തെറിക്കുന്നതും ഇതുപോലെയാണ്.
ചാര്‍ജ് ചെയ്യുമ്ബോള്‍ ഫോണ്‍ വെറുതെ ഇരിക്കുകയാണ് എന്ന ധാരണ തെറ്റാണ്. ചാര്‍ജര്‍ കൊണ്ടുവരുന്ന വൈദ്യുതി ബാറ്ററിയിലേക്കു കടത്തിവിടുന്ന സങ്കീര്‍ണമായ ജോലി ചെയ്യുന്ന ഫോണിനെ മറ്റു ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുമ്ബോള്‍ മദര്‍ബോര്‍ഡിന്മേലുള്ള സമ്മര്‍ദ്ദം വര്‍ധിക്കുകയാണ്.
ഈ സമ്മര്‍ദ്ദം ഫോണിന്റെ സര്‍ക്യൂട്ടിനെ ചൂടുപിടിപ്പിക്കും.
ചാര്‍ജ് ചെയ്യുന്ന ഫോണില്‍ സംസാരിക്കുമ്ബോളോ മറ്റെന്തെങ്കിലും ജോലികള്‍ ചെയ്യുമ്ബോഴോ ഫോണ്‍ ചൂടാവുന്നത് ഇതുകൊണ്ടാണ്. സര്‍ക്യൂട്ടില്‍ എന്തെങ്കിലും തകരാറുകളുണ്ടെങ്കില്‍ ഈ ചൂടു മൂലം ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടാവുകയും അതു ഫോണിലെ ലിഥിയം അയണ്‍ ബാറ്ററിയുടെ സ്ഫോടനത്തിലേക്കും നയിക്കുകയും ചെയ്യാം.
ഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ല, ഹാന്‍ഡ് സെറ്റിനൊപ്പം ലഭിക്കുന്നതല്ലാത്ത ചാര്‍ജറുകള്‍ ബാറ്ററിയെ ബാധിക്കുമെന്ന കാര്യം.
ഇക്കാരണത്താലാണ് സ്മാര്‍ട് ഫോണിനൊപ്പം ലഭിക്കുന്ന ചാര്‍ജര്‍ തന്നെ ഉപയോഗിക്കണമെന്ന് നിര്‍മാതാക്കള്‍ നിര്‍ദ്ദേശിക്കുന്നത്. ബാറ്ററി അതിന്റെ ആയുസിന്റെ അവസാന ഘടത്തില്‍ എത്തുന്ന വേളയില്‍ ഈ പ്രശ്നം കൂടുതല്‍ വഷളായേക്കം.
100 ശതമാനം വരെ ബാറ്ററി ഓവര്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസ് കുറയ്ക്കുകയും ഫോണ്‍ ഓവര്‍ ഹീറ്റ് ആകുന്നതിന് ഇടയാക്കുകയും ചെയ്യും. എപ്പോഴും ഫോണിനൊപ്പം വരുന്ന ചാര്‍ജര്‍ മാത്രം ഉപയോഗിക്കുകയും ബാറ്ററി മാറ്റേണ്ടി വന്നാല്‍ എത്രയും വേഗം മാറ്റുകയും ചെയ്യുക.
https://www.facebook.com/Malayalivartha