വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു, എന്നിട്ടും ശര്‍മ്മ ഓലി തന്നെ വീണ്ടും പ്രധാനമന്ത്രി; മടങ്ങി വരവ് ദിവസങ്ങള്‍ക്കുള്ളില്‍; നേപ്പാളില്‍ രാഷ്ട്രീയ നാടകം അവസാനിക്കുന്നില്ല; 30 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം ഇല്ലെങ്കില്‍ രാജ്യം തിരഞ്ഞെടുപ്പിലേക്ക് പോകും
നേപ്പാളിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനമില്ലതെ തുടരുകയാണ്. പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടിട്ടും കെ.പി ശര്‍മ്മ ഓലി വീണ്ടും നേപ്പാളിന്റെ പ്രധാനമന്ത്രിയായി. ഇതു സംബന്ധിച്ച നേപ്പാള്‍ രാഷ്ട്രപതി ഉത്തരവിറക്കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ഒന്നും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഎന്‍ യുഎംഎല്‍ നേതാവ് ഓലിയെ വീണ്ടും പ്രധാനമന്ത്രിയായി നേപ്പാള്‍ പ്രസിഡന്റ്് വിദ്യ ദേവി ഭണ്ഡാരി നിയമിക്കുകയായിരുന്നു.
തിങ്കളാഴ്ചയാണ് നേപ്പാള്‍ പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. 93നെതിരെ 124 വോട്ടുകള്‍ക്കാണ് ഓലി പരാജയപ്പെട്ടത്. 15 പേര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. 136 വോട്ടുകളാണ് ഓലി സര്‍ക്കാരിനു വിശ്വാസം തെളിയിക്കാന്‍ വേണ്ടിയിരുന്നത്. പുഷ്പകമല്‍ ദഹല്‍ എന്ന പ്രചണ്ഡ നേതൃത്വം നല്‍കുന്ന സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടെയാണു വിശ്വാസ വോട്ടെടുപ്പിലേക്ക് ഓലി നീങ്ങിയത്. 275 അംഗ പാര്‍ലമെന്റില്‍ ഓലിയുടെ സിപിഎന്‍യുഎംഎലിന് 121 അംഗങ്ങള്‍ ഉണ്ടായിരുന്നു.
എന്ന വിശ്വാവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ഓലി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വ്യാഴാഴ്ച വൈകീട്ട് ഒന്‍പത് മണിക്കുള്ളില്‍ കക്ഷികള്‍ മുന്നോട്ടു വരണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നു. നേപ്പാളി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍), ജനത സമാജ് വാദി പാര്‍ട്ടി (ജെഎസ്പി) എന്നിവയാണ് നേപ്പാളിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍. എന്നാല്‍ ഇവര്‍ തമ്മില്‍ അബിപ്രായ ഭിന്നത രൂക്ഷമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആരും രംഗത്ത് എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് ഓലിയെ വീണ്ടും പ്രധാനമന്ത്രിയാക്കി പ്രസിഡന്റ് ഉത്തരവ് ഇറക്കിയത്.
നേപ്പാള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 78 (3) പ്രകാരമാണ് ഓലിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയത് എന്നാണ് പ്രസിഡന്റെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഓലി 30 ദിവസത്തിനുള്ളില്‍ വീണ്ടും പാര്‍ലമെന്റില്‍ വിശ്വാസ വോട്ട് നേടണം. ഇതിലും ഓലി പരാജയപ്പെടുകയാണെങ്കില്‍ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങും.
അതേസമയം ഓലിക്കെതിരെ വോട്ട് ചെയ്ത നേപ്പാള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ഷേര്‍ ബഹദൂര്‍ ദൂബയ്ക്ക് പിന്തുണ നല്‍കാമെന്നാണ് പ്രതിപക്ഷ കക്ഷിയായ സിപിഎന്‍ മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ അറിയിച്ചത്. എന്നാല്‍ ഭൂരിപക്ഷം കിട്ടാന്‍ ജെഎസ്പി എന്ന പാര്‍ട്ടിയുടെ പിന്തുണയും ആവശ്യമാണ്. ഇവര്‍ പിന്തുണ നല്‍കാന്‍ തയ്യാറാകാത്തതോടെയാണ് പ്രതിപക്ഷ മുന്നണി സര്‍ക്കാര്‍ എന്ന നീക്കം പാളിയത്. വോട്ടിംഗ് പ്രക്രിയയില്‍ നിഷ്പക്ഷത പാലിച്ച ജെഎസ്പി ചെയര്‍മാന്‍ മാന്ത താക്കൂര്‍ പുതിയ സര്‍ക്കാറില്‍ ചേരാന്‍ വിസമ്മതിച്ചിരുന്നു.
പ്രധാന പ്രതിപക്ഷ നേപ്പാളി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളും (മാവോയിസ്റ്റ് സെന്റര്‍) യഥാക്രമം 61 ഉം 49 ഉം വോട്ടുകള്‍ കൃത്യമായി തന്നെ ശര്‍മ്മ ഓലിക്കെതിരെ പോള്‍ ചെയ്തു. എന്നാല്‍ 32 വോട്ടുകളുള്ള ജനത സമാദ് വാദി പാര്‍ട്ടി വോട്ടുകള്‍ ഭിന്നിച്ചു. പാര്‍ട്ടിയുടെ പൂര്‍ണ്ണമായ 32 വോട്ടുകള്‍ ഇല്ലാതെ, ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ഇല്ലാതാകുകയും സഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവായി ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയുമായിരുന്നു.
നിലവില്‍ കെ പി ശര്‍മ്മ ഓലി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ വളരെ മുമ്പു തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഓലി ഈ നീക്കങ്ങളെയെല്ലാം വിദഗ്ധമായി അതിജീവിക്കുകയും ചെയ്തു. മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ഇതിന് വേണ്ടി കൈകോര്‍ക്കുകയും ചെയ്തു. ഇതോടെ പുതിയ തിരഞ്ഞെടുപ്പുകള്‍ക്ക് വഴിയൊരുക്കി പ്രധാനമന്ത്രി ഓലി പാര്‍ലമെന്റിന്റെ ജനപ്രതിനിധിസഭയെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 ന് പിരിച്ചുവിട്ടപ്പോള്‍ നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടിരുന്നു. അന്ന് പ്രസിഡന്റ് വിദ്യ ദേവി ഭണ്ഡാരി ഓലിയുടെ തീരുമാനത്തെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. സ്വാഭാവികമായും ഈ നടപടി അന്ന് നേപ്പാളിനെ ഇളക്കിമറിച്ചു.
2018 ല്‍ മാവോയിസ്റ്റ് സെന്ററിനെയും യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയെയും ലയിപ്പിച്ചാണ് ഭരണകക്ഷിയായ സിപിഎന്‍ രൂപീകരിച്ചത്. ഓലി എല്ലാ അധികാരങ്ങളും സ്വന്തം കൈപ്പിടിയില്‍ ഒതുക്കുന്ന കാഴ്ചയാണ് അധികാരത്തിലെത്തിയതിനുശേഷം നേപ്പാളില്‍ കണ്ടത്. മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായി ഒഴിവാക്കി തന്റെ തീരുമാനം പാര്‍ട്ടിയിലും രാജ്യത്തും ശര്‍മ്മ ഓലി നടപ്പിലാക്ക്. ഇത് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ കാരണമായി. ഇതോടെ ഓലിക്കെതിരെ അവിശ്വാസം കൊണ്ടു വരാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ സഹായവും ലഭിച്ചു. ഈ സാഹചര്യത്തിലാണ് പാര്‍മെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് എന്ന നീക്കം ഒലി നടത്തിയത്. മറ്റ് നേതാക്കള്‍ ഈ തീരുമാനത്തിനെതിരെ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha