Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു, എന്നിട്ടും ശര്‍മ്മ ഓലി തന്നെ വീണ്ടും പ്രധാനമന്ത്രി; മടങ്ങി വരവ് ദിവസങ്ങള്‍ക്കുള്ളില്‍; നേപ്പാളില്‍ രാഷ്ട്രീയ നാടകം അവസാനിക്കുന്നില്ല; 30 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം ഇല്ലെങ്കില്‍ രാജ്യം തിരഞ്ഞെടുപ്പിലേക്ക് പോകും

14 MAY 2021 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

നേപ്പാളിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് അവസാനമില്ലതെ തുടരുകയാണ്. പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടിട്ടും കെ.പി ശര്‍മ്മ ഓലി വീണ്ടും നേപ്പാളിന്റെ പ്രധാനമന്ത്രിയായി. ഇതു സംബന്ധിച്ച നേപ്പാള്‍ രാഷ്ട്രപതി ഉത്തരവിറക്കി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ഒന്നും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഎന്‍ യുഎംഎല്‍ നേതാവ് ഓലിയെ വീണ്ടും പ്രധാനമന്ത്രിയായി നേപ്പാള്‍ പ്രസിഡന്റ്് വിദ്യ ദേവി ഭണ്ഡാരി നിയമിക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് നേപ്പാള്‍ പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. 93നെതിരെ 124 വോട്ടുകള്‍ക്കാണ് ഓലി പരാജയപ്പെട്ടത്. 15 പേര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. 136 വോട്ടുകളാണ് ഓലി സര്‍ക്കാരിനു വിശ്വാസം തെളിയിക്കാന്‍ വേണ്ടിയിരുന്നത്. പുഷ്പകമല്‍ ദഹല്‍ എന്ന പ്രചണ്ഡ നേതൃത്വം നല്‍കുന്ന സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടെയാണു വിശ്വാസ വോട്ടെടുപ്പിലേക്ക് ഓലി നീങ്ങിയത്. 275 അംഗ പാര്‍ലമെന്റില്‍ ഓലിയുടെ സിപിഎന്‍യുഎംഎലിന് 121 അംഗങ്ങള്‍ ഉണ്ടായിരുന്നു.

എന്ന വിശ്വാവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ഓലി സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വ്യാഴാഴ്ച വൈകീട്ട് ഒന്‍പത് മണിക്കുള്ളില്‍ കക്ഷികള്‍ മുന്നോട്ടു വരണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നു. നേപ്പാളി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍), ജനത സമാജ് വാദി പാര്‍ട്ടി (ജെഎസ്പി) എന്നിവയാണ് നേപ്പാളിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍. എന്നാല്‍ ഇവര്‍ തമ്മില്‍ അബിപ്രായ ഭിന്നത രൂക്ഷമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഐക്യം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആരും രംഗത്ത് എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് ഓലിയെ വീണ്ടും പ്രധാനമന്ത്രിയാക്കി പ്രസിഡന്റ് ഉത്തരവ് ഇറക്കിയത്.

നേപ്പാള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 78 (3) പ്രകാരമാണ് ഓലിയെ വീണ്ടും പ്രധാനമന്ത്രിയാക്കിയത് എന്നാണ് പ്രസിഡന്റെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഓലി 30 ദിവസത്തിനുള്ളില്‍ വീണ്ടും പാര്‍ലമെന്റില്‍ വിശ്വാസ വോട്ട് നേടണം. ഇതിലും ഓലി പരാജയപ്പെടുകയാണെങ്കില്‍ രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങും.

അതേസമയം ഓലിക്കെതിരെ വോട്ട് ചെയ്ത നേപ്പാള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ഷേര്‍ ബഹദൂര്‍ ദൂബയ്ക്ക് പിന്തുണ നല്‍കാമെന്നാണ് പ്രതിപക്ഷ കക്ഷിയായ സിപിഎന്‍ മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ അറിയിച്ചത്. എന്നാല്‍ ഭൂരിപക്ഷം കിട്ടാന്‍ ജെഎസ്പി എന്ന പാര്‍ട്ടിയുടെ പിന്തുണയും ആവശ്യമാണ്. ഇവര്‍ പിന്തുണ നല്‍കാന്‍ തയ്യാറാകാത്തതോടെയാണ് പ്രതിപക്ഷ മുന്നണി സര്‍ക്കാര്‍ എന്ന നീക്കം പാളിയത്. വോട്ടിംഗ് പ്രക്രിയയില്‍ നിഷ്പക്ഷത പാലിച്ച ജെഎസ്പി ചെയര്‍മാന്‍ മാന്ത താക്കൂര്‍ പുതിയ സര്‍ക്കാറില്‍ ചേരാന്‍ വിസമ്മതിച്ചിരുന്നു.

പ്രധാന പ്രതിപക്ഷ നേപ്പാളി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളും (മാവോയിസ്റ്റ് സെന്റര്‍) യഥാക്രമം 61 ഉം 49 ഉം വോട്ടുകള്‍ കൃത്യമായി തന്നെ ശര്‍മ്മ ഓലിക്കെതിരെ പോള്‍ ചെയ്തു. എന്നാല്‍ 32 വോട്ടുകളുള്ള ജനത സമാദ് വാദി പാര്‍ട്ടി വോട്ടുകള്‍ ഭിന്നിച്ചു. പാര്‍ട്ടിയുടെ പൂര്‍ണ്ണമായ 32 വോട്ടുകള്‍ ഇല്ലാതെ, ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ഇല്ലാതാകുകയും സഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ നേതാവായി ഒലിയെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയുമായിരുന്നു.

നിലവില്‍ കെ പി ശര്‍മ്മ ഓലി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ വളരെ മുമ്പു തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ ഓലി ഈ നീക്കങ്ങളെയെല്ലാം വിദഗ്ധമായി അതിജീവിക്കുകയും ചെയ്തു. മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ഇതിന് വേണ്ടി കൈകോര്‍ക്കുകയും ചെയ്തു. ഇതോടെ പുതിയ തിരഞ്ഞെടുപ്പുകള്‍ക്ക് വഴിയൊരുക്കി പ്രധാനമന്ത്രി ഓലി പാര്‍ലമെന്റിന്റെ ജനപ്രതിനിധിസഭയെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 ന് പിരിച്ചുവിട്ടപ്പോള്‍ നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടിരുന്നു. അന്ന് പ്രസിഡന്റ് വിദ്യ ദേവി ഭണ്ഡാരി ഓലിയുടെ തീരുമാനത്തെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. സ്വാഭാവികമായും ഈ നടപടി അന്ന് നേപ്പാളിനെ ഇളക്കിമറിച്ചു.

2018 ല്‍ മാവോയിസ്റ്റ് സെന്ററിനെയും യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടിയെയും ലയിപ്പിച്ചാണ് ഭരണകക്ഷിയായ സിപിഎന്‍ രൂപീകരിച്ചത്. ഓലി എല്ലാ അധികാരങ്ങളും സ്വന്തം കൈപ്പിടിയില്‍ ഒതുക്കുന്ന കാഴ്ചയാണ് അധികാരത്തിലെത്തിയതിനുശേഷം നേപ്പാളില്‍ കണ്ടത്. മുതിര്‍ന്ന നേതാക്കളെ പൂര്‍ണമായി ഒഴിവാക്കി തന്റെ തീരുമാനം പാര്‍ട്ടിയിലും രാജ്യത്തും ശര്‍മ്മ ഓലി നടപ്പിലാക്ക്. ഇത് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ കാരണമായി. ഇതോടെ ഓലിക്കെതിരെ അവിശ്വാസം കൊണ്ടു വരാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ സഹായവും ലഭിച്ചു. ഈ സാഹചര്യത്തിലാണ് പാര്‍മെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് എന്ന നീക്കം ഒലി നടത്തിയത്. മറ്റ് നേതാക്കള്‍ ഈ തീരുമാനത്തിനെതിരെ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹിന്ദിപ്രചാരസഭയില്‍ അവധിക്കാല ഹിന്ദിക്‌ളാസുകള്‍ സംഘടിപ്പിക്കുന്നു... പ്രായപരിധിയില്ലാതെ ആര്‍ക്കും ചേരാം  (14 hours ago)

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (15 hours ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (16 hours ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (16 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (16 hours ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (17 hours ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (17 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (17 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (22 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (22 hours ago)

ആസ്തി ഇങ്ങനെ  (22 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (22 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (22 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (23 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (23 hours ago)

Malayali Vartha Recommends