ഇതൊരു ഒന്നൊന്നര കോമ്പിനേഷനാണ്! അമ്മേ, അച്ഛനെവിടെ? താലികെട്ടണമെങ്കിൽ അച്ഛന്റെ സമ്മതം വേണം .... താലികെട്ടുന്ന തിരക്കിൽ ചിരിവിരുന്ന് ഒരുക്കി വരൻ, വൈറലായായി വീഡിയോ
ആഘോഷത്തോടെയും ഏറെ എടുത്തു പറയേണ്ടതുമായ ദിവസമാണ് വിവാഹം. ആഹ്ളാദകരമായ ആ നിമിഷങ്ങളില്‍ പ്രിയപ്പെട്ട എല്ലാവരും കൂടെ വേണമെന്നും അല്‍പ്പം ആര്‍ഭാടമാകാമെന്നും ചിന്തിക്കുന്നവരാണ് ഇവരിൽ ഏറെയും.
ചിലരാകട്ടെ വിവാഹം വ്യത്യസ്തമാക്കാൻ എന്തും ചെയ്യാൻ ശ്രമിക്കുന്നവരുമാണ്. കല്യാണവേദിയില്‍ വരനും വധുവും നൃത്തം ചെയ്യുന്നതാണ് ഇപ്പോഴത്തെ ഏറ്റവും പ്രധാനമായ ട്രെൻഡ്. കോവിഡ് നിയന്ത്രണം മറികടക്കാൻ തമിഴ്നാട് സ്വദേശികൾ വിമാനത്തിൽ വിവാഹം നടത്തിയ വാർത്തയും അടുത്തിടെ പുറത്തുവന്നു.
ഇപ്പോളിതാ വ്യത്യസ്തമായ വിവാഹമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതിലെ വരൻ ഇതിൽ നിന്നും വ്യത്യസ്തമാണ് ഈ വിവാഹക്കഥയിലെ നായകന്‍. താലികെട്ടാന്‍ ഒരുങ്ങുമ്പോള്‍ പെട്ടെന്ന് അച്ഛനെ ഓര്‍ക്കുകയാണ് വരന്‍. തുടര്‍ന്ന് സദസിലേക്കു നോക്കി ‘അമ്മേ, അച്ഛനെവിടെ?’ എന്നായി ഉറക്കെയുള്ള ചോദ്യം. ഇതുകേട്ട് വധു ചിരിക്കുന്നതു വിഡിയോയില്‍ കാണാം. ഒപ്പം സദസില്‍നിന്ന് ചിരിശബ്ദവും ഉയരുന്നു.
ഇതിനിടെ സദസിലെവിടെയോ വരന്‍ അച്ഛനെ കണ്ടെത്തി ചെറു ചിരിയോടെ അച്ഛാ എന്നു വിളിച്ച് താലി ഉയര്‍ത്തിക്കാണിക്കുന്നു. തുടര്‍ന്നാണു വധുവിനു താലി ചാര്‍ത്തുന്നത്. മകന്റെ വിളി കേട്ട് അച്ഛൻ വേദിയിലേക്കു വരുന്നതായി വീഡിയോയിയിൽ കാണുന്നില്ല.
ജീവിതത്തിലെ ഏറ്റവും പ്രധാന നിമിഷത്തില്‍ അച്ഛനെ ഓര്‍ക്കുകയും സാമീപ്യം ആഗ്രഹിക്കുകയും ചെയ്യുന്ന മകന്റെ പ്രവൃത്തിക്ക് അഭിനന്ദനം നിറഞ്ഞിരിക്കുകയാണ് വിഡിയോയ്ക്കു താഴെയുള്ള കമന്റ് ബോക്‌സില്‍. സന്തോഷം നിറഞ്ഞ മുഹൂര്‍ത്തമെന്നു ചിലര്‍ വിശേഷിപ്പിച്ചപ്പോള്‍ ആ അച്ഛനും മകനും നല്ല സുഹൃത്തുക്കള്‍ ആയിരിക്കുമെന്നാണ് ഒരാളുടെ കമന്റ്. അതാണ് സ്‌നേഹമെന്നും ഭാഗ്യവാന്മാരായ അച്ഛനും മകനുമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
വരനും വധുവും പരികർമിയും ഉൾപ്പെടെ വളരെ കുറച്ചുപേർ മാത്രമാണ് വിവാഹ വേദിയിലുളളത്. എന്നാൽ ഇവരാരും മാസ്ക് ധരിച്ചിട്ടില്ലാത്തതിനാൽ കോവിഡ് കാലത്തുള്ളതാണോ വിവാഹമെന്ന് വ്യക്തമല്ല. അതുപോലെ എവിടെ നടന്ന വിവാഹമാണെന്നതും വ്യക്തമല്ല .
https://www.facebook.com/Malayalivartha