പണത്തിനോട് ആർത്തിയുള്ളവനായിരുന്നു കിരണ്‍കുമാര്‍! പരിശോധനകള്‍ മുന്‍കൂട്ടി അറിയിക്കുന്നതിലും വാഹന ഉടമകളെ പിഴിഞ്ഞു കാശുണ്ടാക്കുന്നതിലും മിടുക്കനായ ഉദ്യോഗസ്ഥൻ... കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കിരണ്‍കുമാര്‍ വഴിവിട്ട പല ഇടപാടുകള്‍ക്കും സഹായിക്കുന്ന ആളാണെന്ന് സൂചനകൾ.. സ്ത്രീധനത്തിന്റെ കാര്യം കുറഞ്ഞുപോയെന്നും കാറിന്റെ മൂല്യം കുറവാണെന്നും ഓഫീസിലും സുഹൃത്തുക്കളുടെ ഇടയിലും പലവട്ടം പറഞ്ഞിരുന്നു. വിസ്മയയെ മരണത്തിലേക്ക് തള്ളിവിട്ട അസിസ്റ്റന്റ് എംവിഐയെ പറ്റി പുറത്തു വരുന്നത്.
വിസ്മയയുടെ മരണത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് കിരണ്‍കുമാറിനെ പറ്റി ജോലിയിലും അത്ര നല്ല അഭിപ്രായമില്ല.
കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കിരണ്‍കുമാര്‍ വഴിവിട്ട പല ഇടപാടുകള്‍ക്കും സഹായിക്കുന്ന ആളാണെന്നാണ് ആക്ഷേപം. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ പല സ്‌പെഷ്യല്‍ ഡ്രൈവുകളും ഇയാള്‍ മുമ്ബേ അറിയിച്ചിരുന്നുവെന്നു സംശയിക്കുന്നതായും പറയപ്പെടുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആര്‍ടിഒ നടത്തിയിരുന്ന പരിശോധനകളില്‍ വിവരം പലപ്പോഴും ചോരുന്നത് പതിവായിരുന്നു. ഇക്കാര്യത്തില്‍ ചില അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സംശയമുണ്ടായിരുന്നു. അവരില്‍ ഒരാളായിരുന്നു കിരണ്‍കുമാറെന്നാണ് ഉദ്യോഗസ്ഥരില്‍ പലരും പറയുന്നത്.
കിരണിന്റെ പണത്തിനോടുള്ള ആഗ്രഹം തന്നെയാണ് വിസ്മയയുടെ മരണത്തിന് പിന്നിലെന്നും ഇദ്ദേഹത്തിന്റെ സ്വഭാവമറിയുന്ന പലരും പറയുണ്ട്.
ജില്ലാ ആര്‍ടി ഓഫീസിലേക്ക് സ്ഥലം മാറ്റം വേണമെന്ന് ഇയാള്‍ എന്നും പറഞ്ഞിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തനിക്ക് ചേരില്ലെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.
സ്ത്രീധനത്തിന്റെ കാര്യം കുറഞ്ഞുപോയെന്ന അഭിപ്രായം ഇയാള്‍ ഓഫീസിലും സുഹൃത്തുക്കളുടെ ഇടയിലും പലവട്ടം പറഞ്ഞിരുന്നു.
സ്ത്രീധനമായി കിട്ടിയ കാറിന്റെ മൂല്യം കുറഞ്ഞതിനെ കുറിച്ചും ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഈ കാര്‍ മാറ്റി പുതിയത് വാങ്ങി നല്‍കിപ്പിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നുവെത്രേ.
എന്തായാലും വിസ്മയുടെ മരണത്തില്‍ നിലവില്‍ റിമാന്‍ഡിലുള്ള കിരണ്‍കുമാറിനെതിരെ സ്ത്രീധന പീഡന മരണം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സസ്‌പെന്‍ഷനു പുറമെ മറ്റു വകുപ്പുതല നടപടികളും ഇയാള്‍ക്കെതിരെ ഉടന്‍ ഉണ്ടാകും.
https://www.facebook.com/Malayalivartha