നാർക്കോട്ടിക് പരാമർശം, മുസ്ലിം സംഘടനയുടെ സുപ്രഭാതത്തിന് ദീപിക പത്രത്തിന്റെ മറുപടി! മതങ്ങൾ തമ്മിലുള്ള വിഷയമെന്നതിനേക്കാൾ മലയാളത്തിലെ മതേതര മാധ്യമങ്ങളുടെ തനിനിറമൊക്കെ പുറത്തു വരാനുള്ള അവസരമാകുന്നു.... മന്ത്രി വാസവനെ പിണറായി തള്ളിപ്പറയുമോ? സഭയുടെ ആശങ്ക പറഞ്ഞ ബിഷപ്പിനെ അക്രമിയാക്കുന്ന സമസ്തയുടെ നീക്കം സംശയകരമാകുന്നു
എന്തിന് സമസ്ത വിയർക്കണം?
മന്ത്രി വി.എൻ വാസവൻ പാലാ ബിഷപ്പിനെ സന്ദർശിച്ചതിനെ വിമർശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം രംഗത്തെത്തുമ്പോൾ നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ചില സൂചനകൾ തന്നെയാണ് പുറത്തു വരുന്നത്.
പാലാ ബിഷപ്പ് പറഞ്ഞ വിഷയത്തിൽ, ലഹരി വസ്തുക്കൾ ഉപയോഗിച്ചും പ്രണയം ഭാവിച്ചും മുസ്ലിം സംഘടനകളിലെ തീവ്രവാദികൾ ശ്രമിക്കുമ്പോൾ സമസ്തയൊക്കെ അത്തരക്കാരെ കണ്ടെത്താനും തള്ളിപ്പറയാനുമാണ് ശ്രമിക്കേണ്ടത്.
സമസ്തയുടെ നേതാക്കൾ തന്നെ ബിഷപ്പിനെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കാനും അവർക്കുള്ളിൽ അങ്ങനെ വല്ലതുമുണ്ടെങ്കിൽ അതൊക്കെ ഇല്ലാതാക്കാനുമാണ് ശ്രമിക്കേണ്ടത്.
അതല്ലാതെ പ്രതികരിക്കുമ്പോഴാണ് സംശയങ്ങൾ ഉണ്ടാകുന്നത്.
സമസ്തയെന്നല്ല ഒരു ഇസ്ലാമിക സംഘടനയും അത്തരത്തിൽ തരം താഴുമെന്ന് കരുതേണ്ടതില്ല.
ഒരു സങ്കടം വീട്ടിനുളിൽ പറയുന്നത് പോലെയാണ് കൃസ്ത്യാനിയ്ക്ക് പള്ളിയിലെ പ്രസംഗങ്ങൾ.
അതവിടെ ആ സഭയിലെ കുടുംബകാര്യമാണ്.
മൈക്ക് കെട്ടി പബ്ലിക്കിനെ അറിയിക്കുന്ന പണിയല്ല അവിടെ നടക്കുന്നത്.
പള്ളി പണിയുന്നതും, സഭയ്ക്കുള്ളിലുള്ളവരുടെ കുടുംബ കാര്യങ്ങളും അതിൽ തന്നെ ജോലി, വിവാഹം വരുമാനം അങ്ങനെ എന്തെല്ലാം ഇല്ലാതില്ല.
അതൊക്കെ കേട്ടിട്ട് വിദ്വേഷപ്രചാരണം എന്ന വാളുമെടുത്ത് പള്ളീലച്ചന്റെയും ബിഷപ്പിന്റെയും അരമനയിലേക്ക് ആൾക്കൂട്ടമെത്തിയാൽ കഥ അവിടെ തീരില്ല...തുടരുക തന്നെ ചെയ്യും...
അക്രമങ്ങളും ആൾക്കൂട്ടങ്ങളും ചിലരുടെ മാത്രം കുത്തകയല്ല.
മാന്യതയും സമാധാനവും പുലർത്തുന്നവർക്ക് അല്പം ശാന്തതയുണ്ടാകും.
പരിധി വിട്ടാൽ....അതാണിവിടെ പറയേണ്ടത്.
അയലത്തെ കോവാലൻ നമ്മുടെ കോഴിയെ പിടിച്ച് കശാപ്പു ചെയ്‌താൽ അത് വീട്ടിലുള്ളവർ ചർച്ച ചെയ്യും. പരിഹാരമാർഗ്ഗങ്ങൾ ആരായും. അതിന്റെ ചർച്ച വീട്ടിനുളിൽ നിന്ന് തന്നെ ആരംഭിക്കും.
വീട്ടിലൊടുങ്ങാത്തത് പള്ളിയിൽ പറയും. അവിടെ മുഖേന പരിഹാരമാർഗങ്ങൾ തേടും.
പള്ളിക്കുള്ളിൽ കൂട്ടായ ചർച്ചകൾ അതിനു തന്നെയാണ്....
ഇത് കോവാലന്റെയും ത്രേസ്യാമ്മയുടെ കോഴിയുടെയും കഥയല്ല.
സഭയിലെ പലകുടുംബങ്ങളിൽ നിന്നും ആധിയും ആശങ്കയും ഉണ്ടാകുകയാണ്....
പ്രത്യേകിച്ചും മുസ്ലിം മതത്തിലെ വിശ്വാസികൾക്കിടയിൽ ഇടമുറപ്പിക്കുന്ന തീവ്രവാദികൾ
കൃസ്തീയ യുവതയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു എന്നത് ഒരു ആശങ്കയാണ്....
ആ ആശങ്കയ്ക്ക് കാരണവുമുണ്ട്.
കാരണം, അത് ആവർത്തിക്കപ്പെടുകയാണ്....
പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോകലും
മയക്കുമരുന്ന് കൊടുത്ത് അടിമകളാക്കലും ആവർത്തിക്കപ്പെടുകയാണ്.
സഭയെ ബാധിക്കും വിധം പലയിടത്തായി പല കുടുംബങ്ങളിലായി ആവർത്തിക്കപ്പെടുമ്പോൾ...,
അതൊക്കെയും മുസ്ലിം നാമധാരികളായവരാകുമ്പോൾ....
അവരുടെ തീവ്രവാദത്തിന്റെയും മതവ്യാപനത്തിന്റെയും ഭാഗമാണെന്ന് തിരിച്ചറിയുമ്പോൾ...
ബിഷപ്പ് അക്കാര്യം ചർച്ച ചെയ്യുകയാണ്....
നാട്ടുകാരോടോ, ഇതര സമുദായങ്ങളോടോ അല്ല...
അവർക്കുള്ളിൽ തന്നെ.
അവരുടെ പ്രൈവറ്റ് സ്പേസിൽ ഒതുങ്ങി നിന്ന് ഒരാളെയോ ഒരു കൂട്ടരെയോ വിലയിരുത്താൻ അവർക്കാവുന്നില്ലെങ്കിൽ
അതാണ് അപകടകരമാകുന്നത്.
അവരുടെ നിരീക്ഷണങ്ങളോ സംശയങ്ങളോ പള്ളിമേടയ്ക്കകത്ത് ചർച്ച ചെയ്യുമ്പോൾ അതെങ്ങനെ മറ്റൊരു മതത്തിന് എതിരാകും.
അതെങ്ങനെ വിദ്വേഷ പ്രചാരണമാകും.
അതിനെതിരെ പാലായിൽ അക്രമാസക്തരായ ആൾക്കൂട്ടം,
അതും ഈ കോവിഡ് കാലത്ത് പ്രക്ഷോഭ രീതിയിൽ സംഘടിക്കുമ്പോൾ അവിടെയാണ് ഹേ, ജനങ്ങൾക്ക് സംശയം.
അതെ, ഇതാരെയെല്ലാമോ ചൊടിപ്പിച്ചിരുന്നു.
ദാ, സമസ്തയുടെ പത്രമായ സുപ്രഭാതത്തിലെ ലേഖനം ഏറ്റവും പ്രകടമായ ഒന്നാണ്.
ജിഹാദിന്റെ പേരിലായാലും അല്ലെങ്കിലും പാലായിലെ ബിഷപ്പ് പറയുന്നതിനെതിരെ ശബ്ദമുയർത്താൻ ആർ എൻ ഐ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഒരു പത്രമാധ്യമം പരസ്യമായി എഴുതുമ്പോൾ അതാണ് ബിഷപ്പ് പറഞ്ഞതിന്റെ പൊരുൾ....
പരാമർശം കൊണ്ടവരിൽ സമസ്തയും ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
നോവുന്നവരിൽ സമസ്തയും ഉണ്ടെന്ന് തോന്നിപ്പിക്കുന്നത് ഒരു മതനിരപേക്ഷ സമൂഹത്തിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാകും.
വേട്ടക്കാരന് മന്ത്രി പുംഗവൻ ഹല്ലേലൂയ്യ പാടുന്നുവെന്നാണ് സുപ്രഭാതത്തിലെ മുസ്തഫ മുണ്ടുപാറയുടെ ലേഖനം പറയുന്നത്.
മന്ത്രി പുംഗവന്മാരുൾപ്പെടെയുള്ളവർ അക്രമിയെ നേരിൽച്ചെന്ന് കണ്ട് ഹല്ലേലൂയ പാടുക’.എന്നാണ് ആ മുഖപത്രത്തിൽ കുറിച്ചിരിക്കുന്നത്.
ഇവിടെ ആരാണ് അക്രമി? തന്റെ സഭയുടെ ആശങ്ക അവതരിപ്പിച്ചു എന്നാ ഒറ്റക്കാരണത്താൽ ബിഷപ്പിനെ അക്രമി എന്ന് വിളിക്കുന്ന തരം ഭ്രാന്തിലേക്ക് എങ്ങനെ സമസ്തയൊക്കെ കൂപ്പു കുത്തുന്നു.
വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ മന്ത്രിയുടെ നടപടി അപമാനകരവും പ്രതിഷേധാർഹവുമാണെന്നാണ് പത്രം പറയുന്നത്. കൂട്ടത്തിൽ സർക്കാരിനെ ഭയപ്പെടുത്തതാണ് ഒരു ചോദ്യവും....
"ഇത് സർക്കാരിന്റെ ഔദ്യോഗിക നിലപാടാണോ എന്നറിയാൻ താത്പര്യമുണ്ടത്രെ."
അല്ല സമസ്ത, ആണെങ്കിൽ...?
ജിഹാദ് എന്നാ പദപ്രയോഗമാണ് സംസ്ഥയ്ക്ക് കൊണ്ടതെങ്കിൽ ഇപ്പോൾ കൃസ്തീയ സഭകളെ അനാദരിക്കുന്നവിധം ഹാലേലൂയ എന്നാ സമസ്തയുടെ എഴുത്ത് കൂടി ആ ഗണത്തിൽ പെടില്ലേ...
ഇസ്ലാമിന്റെ പേരിൽ ഇസ്ലാം മുദ്രകളും വാക്കുകളും ഉപയോഗിച്ച് വരുന്ന സാമൂഹ്യ ദ്രോഹികളെ പാട്ടി പറയുമ്പോൾ അതൊക്കെ പറയേണ്ടി വരും.
അതിനി, ഹിന്ദുവിനായാലും കൃസ്ത്യാനിയ്ക്കായാലും അത് തന്നെ.
പണ്ട്, മുസ്ലിങ്ങളെ അപകടപ്പെടുത്തതാണ് ടി പി ചന്ദ്രശേഖരനെ കൊന്നവർ അറബി എഴുതിയ ഇന്നവ ഉപയോഗിച്ചതൊക്കെ നമ്മൾ ഓർക്കണം.
ഇപ്പോഴും അത്തരത്തിൽ ആരെങ്കിലും ഇസ്ലാമിക സമൂഹത്തെ കരി വാരി തെക്കനാണ് ജിഹാദ് പോലുക്ക പ്രയോഗങ്ങളുടെ മുസ്ലിം വാക്ശതാക്കൾ ആകുന്നതെങ്കിൽ അതിനെ ഇസ്ലാമിക സമൂഹം തുറന്നു കാട്ടണം. തള്ളിപ്പറയണം.
ഏതായാലും സംസ്ഥയ്ക്ക് ഇനിയിപ്പോൾ തള്ളിപ്പറയേണ്ടി വരുക സംസ്ഥാനം ഭരിക്കുന്ന സി പി എമ്മിനെക്കൂടിയാണ്.
ദീപിക പത്രം അക്കാര്യങ്ങൾ കൃത്യമായി പറഞ്ഞു കഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിയും അറിഞ്ഞുകൊണ്ട് മൂടിവെയ്‌ക്കാൻ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നാണ് ദീപിക എഴുതിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ കൃത്യ വിപ്പം കൂടി ചർച്ചയാകേണ്ടിയിരിക്കുന്നു എന്ന്. .
അവരുടെ അഭിപ്രയത്തിൽ ബിഷപ്പിന്റ് പ്രസ്താവന ചിലർ മതപരിവേഷം നൽകാൻ ശ്രമിക്കുകയായിരുന്നു.
സിപിഎം സർക്കുലറിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ബിഷപ്പ് പറഞ്ഞതെന്നും ദീപിക പറയുന്നു.
ഇത് മതങ്ങൾ തമ്മിലുള്ള വിഷയമെന്നതിനേക്കാൾ മലയാളത്തിലെ മതേതര മാധ്യമങ്ങളുടെ തനിനിറമൊക്കെ പുറത്തു വരാനുള്ള അവസരമാകുന്നു എന്നും ചിന്തിക്കണം.
https://www.facebook.com/Malayalivartha