അപകടം വില്ലനായി, കാമുകിയെ മരിക്കുന്നതിന് മുമ്പ് ജീവിത സഖിയാക്കി യുവാവ്
പ്രണയത്തിന്‍റെ പേരിൽ നിരവധി തട്ടിപ്പുകൾ അരങ്ങേറുന്ന ഈ കാലത്ത്, മരണത്തിന് പോലും വേർപിരിക്കാനാകാത്ത ഒരു പ്രണയ കഥയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുക്കുന്നത്. മരണത്തോട് മല്ലടിക്കുന്ന തന്റെ കാമുകിയെ ജീവിത സഖിയാക്കിയ ചെറുപ്പകാരനെ അഭിനന്ദിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.പ്രണയം പറഞ്ഞ് അറിയിക്കാനാകാത്ത ഒരു വികാരമാണ്., അത് സത്യസന്ധമാണ്, മരണത്തിന് പോലും അതിനെ വേര്‍പ്പെടുത്താന്‍ കഴിയില്ല എന്നോക്കെ പറയുന്നത് ഇത്തരം പ്രണയ കാവ്യം കേള്‍ക്കുമ്പോഴാണ്. ബ്രിട്ടൻകരായ ഗ്രെഗ് പീറ്റേഴ്സിന്‍റെയും, കാമുകി അന്നയുടെയും പ്രണയകഥ ആരുടെയും കണ്ണുകളിൽ ഈറനണിയിക്കുന്നതാണ്.
മരണത്തോട് മല്ലിടുന്ന തന്റെ കാമുകിയെ വിവാഹം കഴിക്കാൻ ഗ്രെഗ് പീറ്റേഴ്സ് തീരുമാനിക്കുമ്പോൾ ആ ബന്ധം വളരെ വേഗത്തിൽ അവസാനിക്കുമെന്ന യാഥാര്‍ഥ്യം ആ ചെറുപ്പക്കാരന് അറിയാമായിരുന്നു.
ഏറെ കാലമായി പ്രണയത്തിലായിരുന്നു ഗ്രെഗ് പീറ്റേഴ്സും, അന്നയും. ഇരുവരും പരസ്പരം ജീവനുതുല്യം പ്രണയിച്ചിരുന്നു. ഇവരുടെ പ്രണയം കുടുംബാംഗങ്ങൾ അറിഞ്ഞപ്പോള്‍ അവരും ഇതിന് പിന്തുണ നല്‍കി.
അങ്ങനെ നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് വിധി വില്ലനായെത്തിയത്.
വിവാഹത്തിന് തൊട്ടുമുമ്പ്, അന്ന വലിയൊരു അപകടത്തിൽപ്പെട്ട് ഗുരുതരമായ നിലയിൽ ഐസിയുവിലായി.പരസ്പരം ഒന്നിക്കാനിരുന്ന സന്തോഷത്തിലിരുന്ന ഗ്രെഗിന് ഈ വാര്‍ത്ത ഒരിക്കലും ഉള്‍ക്കൊള്ളാനായില്ല. ഈ അവസരത്തിലാണ് തന്‍റെ പ്രാണനായ പ്രണയിനിക്ക്, ഇനിയൊരു മടങ്ങി വരവ് ഉണ്ടാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയത്.ഈ സാഹചര്യത്തിൽ മനകരുത്തോടെ, ധീരോദാത്തമായ ആ തീരുമാനത്തിലെത്തുകയായിരുന്നു ആ യുവാവ്.പിന്നെ മുന്നും പിന്നും ചിന്തിക്കാതെ മരണത്തിന് തൊട്ടുമുമ്പ് ഐസിയുവിൽവെച്ച് തന്നെ ഗ്രെഗ് അന്നയുടെ കഴുത്തില്‍ താലി ചാര്‍ത്തി.
ഗ്രെഗ് തന്‍റെ ഭാര്യയായി മനസിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞതിനാലാകാം മപണക്കിടക്കയില്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഡോക്ടർമാരുടെയും ബന്ധുക്കളുടെയും പൂര്‍ണ്ണ അനുമതിയോടെയാണ് ഐസിയു കിടക്കയിൽവെച്ച് ഗ്രെഗ് അന്നയെ വിവാഹം കഴിച്ചത്. പക്ഷേ വിവാഹം കഴിഞ്ഞ് അധികം താമസിയാതെ അന്ന തന്‍റെ പ്രിയതമനെ വിട്ട് ലോകത്തോട് വിടപറയുകയായിരുന്നു.തീര്‍ന്നില്ല, ഗ്രെഗിന്റെയും സമ്മതത്തോടെ അന്നയുടെ ആറു അവയവങ്ങൾ ദാനം ചെയ്യുകയും ചെയ്തു. ഏതായാലും ഇവരുടെ പ്രണയഗാഥ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. ഗ്രെഗിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha