അന്നൊരു ദിവസം കമൽഹാസൻ വീട്ടിലേക്ക് വന്നു; ഞങ്ങൾ സംസാരിച്ച് കൊണ്ടിരുന്നപ്പോൾ അമ്മ അവിടേക്ക് വന്നു; നിങ്ങള്‍ വിവാഹം കഴിച്ച ശേഷം ഇത് വേണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നാന്‍ പാടില്ല; അതുകൊണ്ട് രണ്ട് പേരും ഒരു നാലഞ്ച് വര്‍ഷം വെയ്റ്റ് ചെയ്യൂവെന്ന് പറഞ്ഞു; അത് കേട്ട കമൽ ദേഷ്യത്തിൽ ഇറങ്ങി പോയി; കുറച്ച് ദിവസങ്ങൾ കഴിഞ്ഞറിഞ്ഞത് ഞെട്ടിക്കുന്ന വിവരം; ശ്രീവിദ്യ-കമല്‍ഹാസന്‍ പ്രണയം തകർന്നടിഞ്ഞത് ഇങ്ങനെ
ശ്രീവിദ്യ-കമല്‍ഹാസന്‍ ജോഡികൾ ഒരു കാലത്ത് ഗോസിപ്പുകളില്‍ ഇടം പിടിച്ചവരാണ്. എന്നാൽ എവിടെ വച്ചോ ഇവരുടെ ബന്ധം അറ്റു പോകുകയായിരുന്നു. കമല്‍ഹാസനുമായുണ്ടായ ബന്ധത്തെ പറ്റി ശ്രീവിദ്യ നേരത്തെ പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാകുകയാണ്. ഒരു അഭിമുഖത്തിനിടെയായിരുന്നു കമല്‍ഹാസനുമായുണ്ടായ വേര്‍പിരിയലിനെ കുറിച്ച് ശ്രീവിദ്യ മനസ്സ് തുറന്നത്.
ശ്രീവിദ്യയുടെ വാക്കുകള്‍ ഇങ്ങനെ ''കമലുമായുള്ള ബന്ധം അവസാനിച്ചപ്പോള്‍ എല്ലാം കഴിഞ്ഞുവെന്ന് തോന്നിയിരുന്നു. കമലിന്റെ അച്ഛന്റെ പെറ്റായിരുന്നു ശ്രീവിദ്യ. സിനിമാലോകത്തുള്ളവര്‍ക്കെല്ലാം ഞങ്ങളുടെ ബന്ധത്തെക്കുറിച്ചറിയാമായിരുന്നു. ഞങ്ങള്‍ വിവാഹിതരാകാന്‍ പോകുകയാണെന്ന് അറിയാമായിരുന്നു. ഞങ്ങള്‍ ഒരേ പ്രായക്കാരായിരുന്നു …പുള്ളിക്ക് പുള്ളി പറയുന്ന രീതിയില്‍ നടക്കണം. എനിക്ക് ഫാമിലിയുടെ അനുഗ്രഹമില്ലാതെ ഒന്നും താത്പര്യമില്ലെന്ന് പറഞ്ഞു.
മഹാബലിപുരത്ത് ഒരിക്കല്‍ ഷൂട്ടിന് പോകുന്ന വഴി ഞങ്ങളുടെ വീട്ടില്‍ വന്നു . അന്ന് ഞങ്ങള്‍ വീടിന്റെ ഹാളിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അമ്മ വന്നിട്ട് പറഞ്ഞു എനിക്കൊരു കാര്യം പറയാനുണ്ട്..ഇപ്പോള്‍ കേള്‍ക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ടെങ്കില്‍ പറയാം. അല്ലെങ്കില്‍ പിന്നീടൊരു അവസരത്തില്‍ പറയാമെന്ന്… ഇല്ലാ..ആന്റി പറഞ്ഞോളൂവെന്ന് കമല്‍ പറഞ്ഞു.
അപ്പോള്‍ അമ്മ പറഞ്ഞു- നിങ്ങള്‍ വലിയ ഒരു നടനാകേണ്ടയാളാണ്….ഇവള്‍ക്കും ഒരു നല്ല ഭാവിയുണ്ട്…നിങ്ങള്‍ വിവാഹം കഴിച്ച ശേഷം ഇത് വേണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നാന്‍ പാടില്ല..അതുകൊണ്ട് രണ്ട് പേരും ഒരു നാലഞ്ച് വര്‍ഷം വെയ്റ്റ് ചെയ്യൂ. എന്നിട്ട് ആലോചിച്ച് ഒരു തീരുമാനമെടുക്ക് എന്നായിരുന്നു പറഞ്ഞത്. രണ്ട് പേര്‍ക്കും 22 വയസേയുള്ളു 'അമ്മ ആ കാര്യം പറഞ്ഞപ്പോൾ.
സിനിമയില്‍ നല്ലൊരു ഭാവി രണ്ട് പേര്‍ക്കുമുണ്ടെന്നും പറഞ്ഞു. അമ്മ പറഞ്ഞതെന്താണെന്ന ശരിയായ അര്‍ത്ഥത്തില്‍ പോലും ഉള്‍ക്കൊള്ളാതെ പുള്ളി അവിടെ നിന്നും ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുകയായിരുന്നു. എനിക്ക് അത് വല്ലാത്ത ഷോക്കായി. പിന്നീട് എന്നെ വിളിച്ചിട്ടില്ല. പിന്നീട് അറിഞ്ഞത് പുള്ളീടെ വിവാഹമാണെന്ന്. എനിക്കെന്തായിരുന്നു കുറവ് എന്നൊക്കെയായിരുന്നു അന്ന് ഞാൻ ആലോചിച്ചതെന്നും ശ്രീവിദ്യ പറഞ്ഞു.
https://www.facebook.com/Malayalivartha