ദിലീപിന്റെ പേരു പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായത്. ഒരിക്കലും മകനെ ഇത്തരം മാനസികാവസ്ഥയില്‍ കണ്ടിട്ടില്ല! നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി മാനസികബുദ്ധിമുട്ടിലാണെന്ന് അമ്മ ശോഭനയുടെ വെളിപ്പെടുത്തൽ
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി മാനസികബുദ്ധിമുട്ടിലാണെന്ന് അമ്മ ശോഭനയുടെ വെളിപ്പെടുത്തൽ. എറണാകുളം സബ് ജയിലില്‍ കഴിയുന്ന സുനിയെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു ശോഭന. ദിലീപിന്റെ പേരു പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായത്. ഒരിക്കലും മകനെ ഇത്തരം മാനസികാവസ്ഥയില്‍ കണ്ടിട്ടില്ലെന്നും ശോഭന പറഞ്ഞു.
ശോഭനയുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ആലുവ മജിസ്ട്രേറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്താനായില്ല. സുനിയെ ചോദ്യംചെയ്യാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് വ്യാഴാഴ്ച കോടതി പരിഗണിക്കും.
അതേസമയം നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവര്‍ ഫയല്‍ചെയ്ത മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. പ്രോസിക്യൂഷന്‍ സമയം ചോദിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹര്‍ജി മാറ്റിയത്. ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ അടുത്തദിവസം വിശദീകരണം നല്‍കിയേക്കും. ദിലീപിനുപുറമേ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത് എന്നിവര്‍ നല്‍കിയ ജാമ്യഹര്‍ജികളാണ് പരിഗണനയിലുള്ളത്. നടിയെ ആക്രമിച്ച കേസിന്റെ വിവരങ്ങള്‍ വിചാരണ പൂര്‍ത്തിയാകുന്നതുവരെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിയോട് അന്വേഷിച്ച് റിപ്പോര്‍ട്ടുനല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായര്‍ തന്നെയാണെന്ന് ഉറപ്പിച്ച മട്ടിലാണ് അന്വേഷണസംഘം. ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇയാള്‍ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താന്‍ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു.
https://www.facebook.com/Malayalivartha