ഒരു സ്ത്രീക്ക് വീടിന് അകത്തും പുറത്തും, അവൾ പുരുഷനു നൽകുന്ന ബഹുമാനം അതേ അളവിൽ തിരിച്ചു കിട്ടാനുള്ള അർഹതയുണ്ട്... കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ മുന്നിലിരുത്തി മഞ്ജു അന്ന് പറഞ്ഞത്.... ഇതാണോ അവർക്കിടയിൽ സംഭവിച്ചത്! അന്ന് പറഞ്ഞത് കുത്തിപൊക്കി സോഷ്യൽമീഡിയ....
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേസിൽ ട്വിസ്റ്റോടു ട്വിസ്റ്റാണ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. ദിലീപിന്റെയും ആദ്യ ഭാര്യ മഞ്ജുവിന്റെയും വിവാഹമോചനത്തിന് ശേഷമാണ് നടിയെ ആക്രമിച്ച സംഭവം നടക്കുന്നത്. അതായത് കാവ്യയെ ദിലീപ് വിവാഹം ചെയ്തതിന് ശേഷം. എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് മണിക്കുറുകൾക്കുള്ളിൽ ആ സംഭവത്തിൽ ഗുഡാലോചനയുണ്ടെന്നു വ്യക്തമാക്കി രംഗത്തെത്തിയത് മറ്റാരുമായിരുന്നില്ല അത് ദലീപിൻ്റെ മുൻ ഭാര്യയും നടിയുമായ മഞ്ജുവാര്യർ തന്നെയായിരുന്നു . നടി ആക്രമിക്കപ്പെട്ട ദിവസമായ 2017 ഫെബ്രുവരി 17 ന് വെെകിട്ട് നടിക്കു പിന്തുണയർപ്പിക്കാൻ കൊച്ചിയിൽ കൂടിയ അമ്മയുടെ യോഗത്തിലാണ് മഞ്ജുവാര്യർ ഗൂഢാലോചനാ വാദം ആദ്യമായി ഉന്നയിച്ചത്.
ദിലീപ് ഉൾപ്പെടെയുള്ള നടൻമാരും നടികളുമൊക്കെ ഇരുന്നിരുന്ന വേദിയിലായിരുന്നു മഞ്ജുവിൽ നിന്നും അപ്രതീക്ഷിതമായി ഗൂഢാലോചന വിവാദം ഉടലെടുക്കുന്നത്. അന്നത്തെ യോഗത്തിൽ മഞ്ജുവിൻ്റെ പ്രസംഗം ഗൂഢാലോചനയെ സംബന്ധിച്ചും ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണ നൽകുന്നതിനെ കുറിച്ചുമായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മഞ്ജു കൊളുത്തിവിട്ട ഗൂഢാലോചന ആരോപണങ്ങൾ സത്യമാകുന്നതാണ് പിന്നെ കേരളം കണ്ടത്. പ്രതിയായി മഞ്ജുവിൻ്റെ മുൻ പങ്കാളിയായ നടൻ ദിലീപും എത്തി.
സംഭവത്തിനു പിറകിൽ ദിലീപ് ആണെന്ന് ഉറപ്പുള്ളതു കൊണ്ടു തന്നെയാണോ മഞ്ജു വാര്യർ ഗൂഢാലോചന വിവാദം ഇന്നയിച്ചത് എന്ന സംശയത്തിലായിരുന്നു സമൂഹമാധ്യമങ്ങളും. നടി ആക്രമിക്കപ്പെട്ട ദിവസം നടന്ന അമ്മയുടെ യോഗത്തിൽ മഞ്ജു നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു...
ഇവിടെ ഇരിക്കുന്ന പലരെയും, ഞാനടക്കമുള്ളവരെ പല സമയങ്ങളിലും, പല അർദ്ധരാത്രിയിലും ഞങ്ങളുടെ വീടുകളിൽ സുരക്ഷിതരായി കൊണ്ടാക്കിയിട്ടുള്ള ഡ്രൈവർമാരുമുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവർത്തകരെയും കുറ്റം പറയാൻ കഴിയില്ല. പക്ഷേ ഈ സംഭവത്തിനു പിന്നിൽ നടന്നിരിക്കുന്നത് ഒരു ക്രിമിനൽ ഗൂഢാലോചനയാണ്. ഈ ഗൂഢാലോചനയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്കെല്ലാം അങ്ങേയറ്റം പൂർണമായ പിന്തുണ നൽകുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം.
മാത്രമല്ല ഒരു സ്ത്രീക്ക് വീടിന് അകത്തും പുറത്തും, അവൾ പുരുഷനു നൽകുന്ന ബഹുമാനം അതേ അളവിൽ തിരിച്ചു കിട്ടാനുള്ള അർഹതയുണ്ടെന്ന സന്ദേശവും ഞാൻ ഇവിടെ എല്ലാവരേയും അറിയിക്കുവാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ സമൂഹത്തിന് എല്ലാ നന്മകളുമുണ്ടാകട്ടെ എന്നു മാത്രം എല്ലാവരോടും ഞാൻ അഭ്യർത്ഥിച്ചു കൊണ്ട് നിർത്തുന്നു. ഈ പ്രസംഗത്തിനു പിന്നാലെ കാര്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പൊലീസ് അന്വേഷണം കൃത്യമായി വഴികളിലൂടെ സഞ്ചരിച്ചപ്പോൾ ദിവസങ്ങൾക്കുള്ളിൽ ദിലീപ് പ്രതി പട്ടികയിലേക്ക് കടന്നുവന്നു. തുടർന്ന് അറസ്റ്റിലാകുകയും ചെയ്തു. പുതിയ പുതിയ വെളിപ്പെടുത്തിലുകൾ ഈ കേസിൽ വീണ്ടും വീണ്ടും എത്തിക്കൊണ്ടിരിക്കുകയാണ്. പുതുതായി കടന്നുവരുന്ന വിവരങ്ങളെല്ലാം നടൻ ദിലീപിന് എതിരാണെന്നുള്ളതാണ് അതിൽ പ്രധാനം.
കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിചാരണക്കോടതിയിൽ സമർപ്പിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. തുടരന്വേഷണം പൂർത്തിയാകാത്തതിനാൽ അന്വേഷണ സംഘം കൂടുതൽ സമയം തേടാനാണ് സാദ്ധ്യത. അന്വേഷണം കഴിയുംവരെ വിചാരണ നിർത്തിവയ്ക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യവും കോടതി പരിഗണിക്കും. അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്ന് തീരുമാനിക്കും. പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha